John - യോഹന്നാൻ 8 | View All

1. യേശുവോ ഒലീവ് മലയിലേക്കു പോയി.

2. അതികാലത്തു അവന് പിന്നെയും ദൈവാലയത്തില് ചെന്നു; ജനം ഒക്കെയും അവന്റെ അടുക്കല് വന്നു; അവന് ഇരുന്നു അവരെ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോള്

3. ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തില് പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടുവന്നു നടുവില് നിറുത്തി അവനോടു

4. ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകര്മ്മത്തില് തന്നേ പിടിച്ചിരിക്കുന്നു.

5. ഇങ്ങനെയുള്ളവരെ കല്ലെറിയേണം എന്നു മോശെ ന്യായപ്രമാണത്തില് ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ചു എന്തു പറയുന്നു എന്നു ചോദിച്ചു.

லேவியராகமம் 20:10 ഒരുത്തന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്നവന്‍ , കൂട്ടുകാരന്റെ ഭാര്യയുമായി വ്യഭിചാരംചെയ്യുന്ന വ്യഭിചാരിയും വ്യഭിചാരിണിയും തന്നേ, മരണശിക്ഷ അനുഭവിക്കേണം.

உபாகமம் 22:22 ഒരു പുരുഷന്റെ ഭാര്യയായ സ്ത്രീയോടുകൂടെ ഒരുത്തന്‍ ശയിക്കുന്നതു കണ്ടാല്‍ സ്ത്രീയോടുകൂടെ ശയിച്ച പുരുഷനും സ്ത്രീയും ഇരുവരും മരണശിക്ഷ അനുഭവിക്കേണം; ഇങ്ങനെ യിസ്രായേലില്‍നിന്നു ദോഷം നീക്കിക്കളയേണം.

6. ഇതു അവനെ കുറ്റം ചുമത്തുവാന് സംഗതി കിട്ടേണ്ടതിന്നു അവനെ പരീക്ഷിച്ചു ചോദിച്ചതായിരുന്നു. യേശുവോ കുനിഞ്ഞു വിരല്കൊണ്ടു നിലത്തു എഴുതിക്കൊണ്ടിരുന്നു.

7. അവര് അവനോടു ചോദിച്ചുകൊണ്ടിരിക്കുമ്പോള് അവന് നിവിര്ന്നുനിങ്ങളില് പാപമില്ലാത്തവന് അവളെ ഒന്നാമതു കല്ലു എറിയട്ടെ എന്നു അവരോടു പറഞ്ഞു.

உபாகமம் 17:7 അവനെ കൊല്ലേണ്ടതിന്നു ആദ്യം സാക്ഷികളുടെയും പിന്നെ സര്‍വ്വജനത്തിന്റെയും കൈ അവന്റെമേല്‍ ചെല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയില്‍ നിന്നു ദോഷം നീക്കിക്കളയേണം.

8. പിന്നെയും കുനിഞ്ഞു വിരല്കൊണ്ടു നിലത്തു എഴുതിക്കാണ്ടിരുന്നു.

9. അവര് അതു കേട്ടിട്ടു മനസ്സാക്ഷിയുടെ ആക്ഷേപം ഹേതുവായി മൂത്തവരും ഇളയവരും ഔരോരുത്തനായി വിട്ടുപോയി; യേശു മാത്രവും നടുവില് നിലക്കുന്ന സ്ത്രീയും ശേഷിച്ചു.

10. യേശു നിവിര്ന്നു അവളോടുസ്ത്രീയേ, അവര് എവിടെ? നിനക്കു ആരും ശിക്ഷവിധിച്ചില്ലയോ എന്നു ചോദിച്ചതിന്നു

11. ഇല്ല കര്ത്താവേ, എന്നു അവള് പറഞ്ഞു. ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ലപോക, ഇനി പാപം ചെയ്യരുതു എന്നു യേശു പറഞ്ഞു.)

12. യേശു പിന്നെയും അവരോടു സംസാരിച്ചുഞാന് ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവന് ഇരുളില് നടക്കാതെ ജീവന്റെ വെളിച്ചമുള്ളവന് ആകും എന്നു പറഞ്ഞു.

ஏசாயா 49:6 നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിന്നും യിസ്രായേലില്‍ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിന്നും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാന്‍ നിന്നെ ജാതികള്‍ക്കു പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവന്‍ അരുളിച്ചെയ്യുന്നു.

13. പരീശന്മാര് അവനോടുനീ നിന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറയുന്നു; നിന്റെ സാക്ഷ്യം സത്യമല്ല എന്നു പറഞ്ഞു.

14. യേശു അവരോടു ഉത്തരം പറഞ്ഞതുഞാന് എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറഞ്ഞാലും എന്റെ സാക്ഷ്യം സത്യം ആകുന്നു; ഞാന് എവിടെ നിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും ഞാന് അറിയുന്നു; നിങ്ങളോ, ഞാന് എവിടെ നിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല.

15. നിങ്ങള് ജഡപ്രകാരം വിധിക്കുന്നു; ഞാന് ആരെയും വിധിക്കുന്നില്ല.

16. ഞാന് വിധിച്ചാലും ഞാന് ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാല് എന്റെ വിധി സത്യമാകുന്നു.

17. രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യം എന്നു നിങ്ങളുടെ ന്യായപ്രമാണത്തിലും എഴുതിയിരിക്കുന്നുവല്ലോ.

உபாகமம் 17:6 മരണയോഗ്യനായവനെ കൊല്ലുന്നതു രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേല്‍ ആയിരിക്കേണം; ഏകസാക്ഷിയുടെ വാമൊഴിമേല്‍ അവനെ കൊല്ലരുതു.

உபாகமம் 19:15 മനുഷ്യന്‍ ചെയ്യുന്ന യാതൊരു അകൃത്യത്തിന്നോ പാപത്തിന്നോ അവന്റെ നേരെ ഏകസാക്ഷി നില്‍ക്കരുതു; രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേല്‍ കാര്യം ഉറപ്പാക്കേണം.

18. ഞാന് എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറയുന്നു; എന്നെ അയച്ച പിതാവും എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നു.

19. അവര് അവനോടുനിന്റെ പിതാവു എവിടെ എന്നു ചോദിച്ചതിന്നു യേശുനിങ്ങള് എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കില് എന്റെ പിതാവിനെയും അറിയുമായിരുന്നു എന്നു ഉത്തരം പറഞ്ഞു.

20. അവന് ദൈവാലയത്തില് ഉപദേശിക്കുമ്പോള് ഭണ്ഡാരസ്ഥലത്തുവെച്ചു ഈ വചനം പറഞ്ഞു; അവന്റെ നാഴിക അതുവരെയും വന്നിട്ടില്ലായ്കകൊണ്ടു ആരും അവനെ പിടിച്ചില്ല.

21. അവന് പിന്നെയും അവരോടുഞാന് പോകുന്നു; നിങ്ങള് എന്നെ അന്വേഷിക്കും; നിങ്ങളുടെ പാപത്തില് നിങ്ങള് മരിക്കും; ഞാന് പോകുന്ന ഇടത്തേക്കു നിങ്ങള്ക്കു വരുവാന് കഴികയില്ല എന്നു പറഞ്ഞു.

22. ഞാന് പോകുന്ന ഇടത്തേക്കു നിങ്ങള്ക്കു വരുവാന് കഴികയില്ല എന്നു അവന് പറഞ്ഞതുകൊണ്ടു പക്ഷേ തന്നെത്താന് കൊല്ലുമോ എന്നു യെഹൂദന്മാര് പറഞ്ഞു.

23. അവന് അവരോടുനിങ്ങള് കീഴില്നിന്നുള്ളവര്, ഞാന് മേലില് നിന്നുള്ളവന് ; നിങ്ങള് ഈ ലോകത്തില് നിന്നുള്ളവര്, ഞാന് ഈ ലോകത്തില് നിന്നുള്ളവനല്ല.

24. ആകയാല് നിങ്ങളുടെ പാപങ്ങളില് നിങ്ങള് മരിക്കും എന്നു ഞാന് നിങ്ങളോടു പറഞ്ഞു; ഞാന് അങ്ങനെയുള്ളവന് എന്നു വിശ്വസിക്കാഞ്ഞാല് നിങ്ങള് നിങ്ങളുടെ പാപങ്ങളില് മരിക്കും എന്നു പറഞ്ഞു.

25. അവര് അവനോടുനീ ആര് ആകുന്നു എന്നു ചോദിച്ചതിന്നു യേശുആദിമുതല് ഞാന് നിങ്ങളോടു സംസാരിച്ചുപോരുന്നതു തന്നേ.

26. നിങ്ങളെക്കുറിച്ചു വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്കു ഉണ്ടു; എങ്കിലും എന്നെ അയച്ചവന് സത്യവാന് ആകുന്നു; അവനോടു കേട്ടതു തന്നേ ഞാന് ലോകത്തോടു സംസാരിക്കുന്നു എന്നു പറഞ്ഞു.

27. പിതാവിനെക്കുറിച്ചു ആകുന്നു അവന് തങ്ങളോടു പറഞ്ഞതു എന്നു അവര് ഗ്രഹിച്ചില്ല.

28. ആകയാല് യേശുനിങ്ങള് മനുഷ്യപുത്രനെ ഉയര്ത്തിയശേഷം ഞാന് തന്നേ അവന് എന്നും ഞാന് സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു എന്നും അറിയും.

29. എന്നെ അയച്ചവന് എന്നോടുകൂടെ ഉണ്ടു; ഞാന് എല്ലായ്പോഴും അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു അവന് എന്നെ ഏകനായി വിട്ടിട്ടില്ല എന്നു പറഞ്ഞു.

30. അവന് ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോള് പലരും അവനില് വിശ്വസിച്ചു.

31. തന്നില് വിശ്വസിച്ച യെഹൂദന്മാരോടു യേശുഎന്റെ വചനത്തില് നിലനിലക്കുന്നു എങ്കില് നിങ്ങള് വാസ്തവമായി എന്റെ ശിഷ്യന്മാരായി,

32. സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും എന്നു പറഞ്ഞു.

33. അവര് അവനോടുഞങ്ങള് അബ്രാഹാമിന്റെ സന്തതി; ആര്ക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല; നിങ്ങള് സ്വതന്ത്രന്മാര് ആകും എന്നു നീ പറയുന്നതു എങ്ങനെ എന്നു ഉത്തരം പറഞ്ഞു.

34. അതിന്നു യേശുആമേന് , ആമേന് , ഞാന് നിങ്ങളോടു പറയുന്നുപാപം ചെയ്യുന്നവന് എല്ലാം പാപത്തിന്റെ ദാസന് ആകുന്നു.

35. ദാസന് എന്നേക്കും വീട്ടില് വസിക്കുന്നില്ല; പുത്രനോ എന്നേക്കും വസിക്കുന്നു.

யாத்திராகமம் 21:2 ഒരു എബ്രായദാസനെ വിലെക്കു വാങ്ങിയാല്‍ ആറു സംവത്സരം സേവിച്ചിട്ടു ഏഴാം സംവത്സരത്തില്‍ അവന്‍ ഒന്നും കൊടുക്കാതെ സ്വതന്ത്രനായി പൊയ്ക്കൊള്ളട്ടെ.

உபாகமம் 15:12 നിന്റെ സഹോദരനായ ഒരു എബ്രായപുരുഷനോ എബ്രായസ്ത്രീയോ നിനക്കു തന്നെത്താന്‍ വിറ്റിട്ടു ആറു സംവത്സരം നിന്നെ സേവിച്ചാല്‍ ഏഴാം സംവത്സരത്തില്‍ നീ അവനെ സ്വതന്ത്രനായി വിട്ടയക്കേണം.

36. പുത്രന് നിങ്ങള്ക്കു സ്വാതന്ത്ര്യം വരുത്തിയാല് നിങ്ങള് സാക്ഷാല് സ്വതന്ത്രര് ആകും.

37. നിങ്ങള് അബ്രാഹാമിന്റെ സന്തതി എന്നു ഞാന് അറിയുന്നു; എങ്കിലും എന്റെ വചനത്തിന്നു നിങ്ങളില് ഇടം ഇല്ലായ്കകൊണ്ടു നിങ്ങള് എന്നെ കൊല്ലുവാന് നോക്കുന്നു.

38. പിതാവിന്റെ അടുക്കല് കണ്ടിട്ടുള്ളതു ഞാന് സംസാരിക്കുന്നു; നിങ്ങളുടെ പിതാവിനോടു കേട്ടിട്ടുള്ളതു നിങ്ങള് ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു.

39. അവര് അവനോടുഅബ്രാഹാം ആകുന്നു ഞങ്ങളുടെ പിതാവു എന്നു ഉത്തരം പറഞ്ഞതിന്നു യേശു അവരോടുനിങ്ങള് അബ്രാഹാമിന്റെ മക്കള് എങ്കില് അബ്രാഹാമിന്റെ പ്രവൃത്തികളെ ചെയ്യുമായിരുന്നു.

40. എന്നാല് ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങള് കൊല്ലുവാന് നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.

41. നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികളെ നിങ്ങള് ചെയ്യുന്നു എന്നു പറഞ്ഞു. അവര് അവനോടുഞങ്ങള് പരസംഗത്താല് ജനിച്ചവരല്ല; ഞങ്ങള്ക്കു ഒരു പിതാവേയുള്ളു; ദൈവം തന്നേ എന്നു പറഞ്ഞു.

உபாகமம் 32:6 ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങള്‍ യഹോവേക്കു പകരം കൊടുക്കുന്നതു? അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവന്‍ . അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവന്‍ .

ஏசாயா 63:16 നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതല്‍ ഞങ്ങളുടെ വീണ്ടേടുപ്പുകാരന്‍ എന്നാകുന്നു നിന്റെ നാമം

ஏசாயா 64:8 എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങള്‍ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങള്‍ എല്ലാവരും നിന്റെ കൈപ്പണിയത്രേ;

42. യേശു അവരോടു പറഞ്ഞതുദൈവം നിങ്ങളുടെ പിതാവു എങ്കില് നിങ്ങള് എന്നെ സ്നേഹിക്കുമായിരുന്നു ഞാന് ദൈവത്തിന്റെ അടുക്കല്നിന്നു വന്നിരിക്കുന്നു; ഞാന് സ്വയമായി വന്നതല്ല, അവന് എന്നെ അയച്ചതാകുന്നു.

43. എന്റെ ഭാഷണം നിങ്ങള് ഗ്രഹിക്കാത്തതു എന്തു? എന്റെ വചനം കേള്പ്പാന് നിങ്ങള്ക്കു മനസ്സില്ലായ്കകൊണ്ടത്രേ.

44. നിങ്ങള് പിശാചെന്ന പിതാവിന്റെ മക്കള്; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്വാനും ഇച്ഛിക്കുന്നു. അവന് ആദിമുതല് കുലപാതകന് ആയിരുന്നു; അവനില് സത്യം ഇല്ലായ്കകൊണ്ടു സത്യത്തില് നിലക്കുന്നതുമില്ല. അവന് ഭോഷകു പറയുമ്പോള് സ്വന്തത്തില് നിന്നു എടുത്തു പറയുന്നു; അവന് ഭോഷ്ക പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.

ஆதியாகமம் 3:4 പാമ്പു സ്ത്രീയോടുനിങ്ങള്‍ മരിക്കയില്ല നിശ്ചയം;

45. ഞാനോ സത്യം പറയുന്നതുകൊണ്ടു നിങ്ങള് എന്നെ വിശ്വസിക്കുന്നില്ല.

46. നിങ്ങളില് ആര് എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു? ഞാന് സത്യം പറയുന്നു എങ്കില് നിങ്ങള് എന്നെ വിശ്വസിക്കാത്തതു എന്തു? ദൈവസന്തതിയായവന് ദൈവവചനം കേള്ക്കുന്നു; നിങ്ങള് ദൈവസന്തതിയല്ലായ്കകൊണ്ടു കേള്ക്കുന്നില്ല.

47. യെഹൂദന്മാര് അവനോടുനീ ഒരു ശമര്യന് ; നിനക്കു ഭൂതം ഉണ്ടു എന്നു ഞങ്ങള് പറയുന്നതു ശരിയല്ലയോ എന്നു പറഞ്ഞു.

48. അതിന്നു യേശുഎനിക്കു ഭൂതമില്ല; ഞാന് എന്റെ പിതാവിനെ ബഹുമാനിക്ക അത്രേ ചെയ്യുന്നതു; നിങ്ങളോ എന്നെ അപമാനിക്കുന്നു.

49. ഞാന് എന്റെ മഹത്വം അന്വേഷിക്കുന്നില്ല; അന്വേഷിക്കയും വിധിക്കയും ചെയ്യുന്നവന് ഒരുവന് ഉണ്ടു.

50. ആമേന് , ആമേന് ഞാന് നിങ്ങളോടു പറയുന്നുഎന്റെ വചനം പ്രമാണിക്കുന്നവന് ഒരുനാളും മരണം കാണ്കയില്ല എന്നു ഉത്തരം പറഞ്ഞു.

51. യെഹൂദന്മാര് അവനോടുനിനക്കു ഭൂതം ഉണ്ടു എന്നു ഇപ്പോള് ഞങ്ങള്ക്കു മനസ്സിലായി; അബ്രാഹാമും പ്രവാചകന്മാരും മരിച്ചു; നീയോ എന്റെ വചനം പ്രമാണിക്കുന്നവന് ഒരുനാളും മരണം ആസ്വദിക്കയില്ല എന്നു പറയുന്നു.

52. ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാള് നീ വലിയവനോ? അവന് മരിച്ചു, പ്രവാചകന്മാരും മരിച്ചു; നിന്നെത്തന്നെ നീ ആര് ആക്കുന്നു എന്നു ചോദിച്ചതിന്നു യേശു

53. ഞാന് എന്നെത്തന്നെമഹത്വപ്പെടുത്തിയാല് എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങള് പറയുന്നു.

54. എങ്കിലും നിങ്ങള് അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാന് പറഞ്ഞാല് നിങ്ങളെപ്പോലെ ഭോഷകുപറയുന്നവന് ആകും; എന്നാല് ഞാന് അവനെ അറിയുന്നു; അവന്റെ വചനം പ്രമാണിക്കയും ചെയ്യുന്നു.

55. നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവന് കണ്ടു സന്തോഷിച്ചുമിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.

56. യെഹൂദന്മാര് അവനോടുനിനക്കു അമ്പതു വയസ്സു ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു.

57. യേശു അവരോടുആമേന് , ആമേന് , ഞാന് നിങ്ങളോടു പറയുന്നുഅബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാന് ഉണ്ടു എന്നു പറഞ്ഞു.

58. അപ്പോള് അവര് അവനെ എറിവാന് കല്ലു എടുത്തു; യേശുവോ മറഞ്ഞു ദൈവാലയം വിട്ടു പോയി.



Shortcut Links
യോഹന്നാൻ - John : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |