2 Kings - 2 രാജാക്കന്മാർ 10 | View All

1. ആഹാബിന്നു ശമര്യ്യയില് എഴുപതു പുത്രന്മാര് ഉണ്ടായിരുന്നു. യേഹൂ യിസ്രായേല് പ്രഭുക്കന്മാര്ക്കും മൂപ്പന്മാര്ക്കും ആഹാബിന്റെ പുത്രപാലകന്മാര്ക്കും ശമര്യ്യയിലേക്കു എഴുത്തുകളെ എഴുതി അയച്ചതു എന്തെന്നാല്

2. നിങ്ങളുടെ യജമാനന്റെ പുത്രന്മാരും രഥങ്ങളും കുതിരകളും ഉറപ്പുള്ള പട്ടണവും ആയുധങ്ങളും നിങ്ങളുടെ കൈവശം ഉണ്ടല്ലോ.

3. ആകയാല് ഈ എഴുത്തു നിങ്ങളുടെ അടുക്കല് എത്തിയ ഉടനെ നിങ്ങളുടെ യജമാനന്റെ പുത്രന്മാരില് ഉത്തമനും യോഗ്യനുമായവനെ നോക്കിയെടുത്തു അവന്റെ അപ്പന്റെ സിംഹാസനത്തില് ഇരുത്തി നിങ്ങളുടെ യജമാനന്റെ ഗൃഹത്തിന്നുവേണ്ടി യുദ്ധം ചെയ്വിന് .

4. അവരോ ഏറ്റവും ഭയപ്പെട്ടുരണ്ടു രാജാക്കന്മാര്ക്കും അവനോടു എതിര്ത്തുനില്പാന് കഴിഞ്ഞില്ലല്ലോ; പിന്നെ നാം എങ്ങനെ നിലക്കും എന്നു പറഞ്ഞു.

5. ആകയാല് രാജധാനിവിചാരകനും നഗരാധിപതിയും മൂപ്പന്മാരും പുത്രപാലകന്മാരും യേഹൂവിന്റെ അടുക്കല് ആളയച്ചുഞങ്ങള് നിന്റെ ദാസന്മാര്; ഞങ്ങളോടു കല്പിക്കുന്നതൊക്കെയും ഞങ്ങള് ചെയ്യാം; ഞങ്ങള് ഒരുത്തനെയും രാജാവാക്കുന്നില്ല; നിന്റെ ഇഷ്ടംപോലെ ചെയ്തുകൊള്ക എന്നു പറയിച്ചു. അവന് രണ്ടാമതും എഴുത്തു എഴുതിയതുനിങ്ങള് എന്റെ പക്ഷം ചേന്നു എന്റെ കല്പന കേള്ക്കുമെങ്കില് നിങ്ങളുടെ യജമാനന്റെ പുത്രന്മാരുടെ തല നാളെ ഈ നേരത്തു യിസ്രെയേലില് എന്റെ അടുക്കല് കൊണ്ടുവരുവിന് .

6. എന്നാല് രാജകുമാരന്മാര് എഴുപതു പേരും തങ്ങളെ വളര്ത്തുന്ന നഗരപ്രധാനികളോടുകൂടെ ആയിരുന്നു.

7. ഈ എഴുത്തു അവരുടെ അടുക്കല് എത്തിയപ്പോള് അവര് രാജകുമാരന്മാരെ എഴുപതുപേരെയും പിടിച്ചു കൊന്നു അവരുടെ തലകൊട്ടയില് ആക്കി യിസ്രെയേലില് അവന്റെ അടുക്കല് കൊടുത്തയച്ചു.

8. ഒരു ദൂതന് വന്നു അവനോടുഅവര് രാജകുമാരന്മാരുടെ തലകൊണ്ടുവന്നിരിക്കുന്നു എന്നു അറിയിച്ചു. അവയെ പടിപ്പുരവാതില്ക്കല് രണ്ടു കൂമ്പാരമായി കൂട്ടി രാവിലെവരെ വെച്ചേക്കുവിന് എന്നു അവന് കല്പിച്ചു.

9. പിറ്റെന്നാള് രാവിലെ അവന് പുറത്തു ചെന്നുനിന്നു സര്വ്വജനത്തോടും പറഞ്ഞതെന്തെന്നാല്നിങ്ങള് നീതിമാന്മാര്; ഞാനോ എന്റെ യജമാനന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി അവനെ കൊന്നു കളഞ്ഞു; എന്നാല് ഇവരെ ഒക്കെയും കൊന്നതു ആര്?

10. ആകയാല് യഹോവ ആഹാബ് ഗൃഹത്തെക്കുറിച്ചു അരുളിച്ചെയ്ത യഹോവയുടെ വചനങ്ങളില് ഒന്നും നിഷ്ഫലമാകയില്ല എന്നു അറിഞ്ഞുകൊള്വിന് ; യഹോവ തന്റെ ദാസനായ ഏലീയാവുമുഖാന്തരം അരുളിച്ചെയ്തതു നിവര്ത്തിച്ചിരിക്കുന്നുവല്ലോ.

11. അങ്ങനെ യേഹൂ യിസ്രെയേലില് ആഹാബ് ഗൃഹത്തില് ശേഷിച്ചവരെ ഒക്കെയും അവന്റെ സകല മഹത്തുക്കളെയും ബന്ധുക്കളെയും പുരോഹിതന്മാരെയും ആരും ശേഷിക്കാതവണ്ണം സംഹരിച്ചുകളഞ്ഞു.

12. പിന്നെ അവന് പുറപ്പെട്ടു ശമര്യ്യയില് ചെന്നു വഴിയില് ഇടയന്മാര് രോമം കത്രിക്കുന്ന വീട്ടിന്നരികെ എത്തിയപ്പോള് യോഹൂ

13. യെഹൂദാരാജാവായ അഹസ്യാവിന്റെ സഹോദരന്മാരെ കണ്ടിട്ടുനിങ്ങള് ആര് എന്നു ചോദിച്ചു. ഞങ്ങള് അഹസ്യാവിന്റെ സഹോദരന്മാര്; രാജാവിന്റെ മക്കളെയും രാജ്ഞിയുടെ മക്കളെയും അഭിവന്ദനം ചെയ്വാന് പോകയാകുന്നു എന്നു അവര് പറഞ്ഞു.

14. അപ്പോള് അവന് അവരെ ജീവനോടെ പിടിപ്പിന് എന്നു കല്പിച്ചു; അവര് അവരെ ജീവനോടെ പിടിച്ചു; അവരെ നാല്പത്തിരണ്ടുപേരെയും രോമം കത്രിക്കുന്ന വീട്ടിന്റെ കളത്തിങ്കല്വെച്ചു കൊന്നു; അവരില് ഒരുത്തനെയും ശേഷിപ്പിച്ചില്ല.

15. അവന് അവിടെനിന്നു പുറപ്പെട്ടപ്പോള് തന്നെ എതിരേല്പാന് വരുന്ന രേഖാബിന്റെ മകനായ യോനാദാബിനെ കണ്ടു വന്ദനം ചെയ്തു അവനോടുഎന്റെ ഹൃദയം നിന്റെ ഹൃദയത്തോടു ചേര്ന്നിരിക്കുന്നതുപോലെ നിന്റെ ഹൃദയം പരമാര്ത്ഥമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു യോനാദാബ് അതെ എന്നു പറഞ്ഞു. അങ്ങനെ എങ്കില് കൈ തരിക. അവന് കൈ കൊടുത്തു; അവന് അവനെ തന്റെ രഥത്തില് കയറ്റി.

16. നീ എന്നോടുകൂടെ വന്നു യഹോവയെക്കുറിച്ചു എനിക്കുള്ള ശുഷ്കാന്തി കാണ്ക എന്നു അവന് പറഞ്ഞു; അങ്ങനെ അവനെ രഥത്തില് കയറ്റി അവര് ഔടിച്ചു പോയി.

17. ശമര്യ്യയില് എത്തിയപ്പോള് അവന് ശമര്യ്യയില് ആഹാബിന്നു ശേഷിച്ചവരെ ഒക്കെയും യഹോവ ഏലീയാവോടു അരുളിച്ചെയ്ത വചനപ്രകാരം ഒട്ടൊഴിയാതെ സംഹരിച്ചുകളഞ്ഞു.

18. പിന്നെ യേഹൂ സകലജനത്തെയും കൂട്ടി അവരോടുആഹാബ് ബാലിനെ അല്പമേ സേവിച്ചുള്ളു; യേഹൂവോ അവനെ അധികം സേവിക്കും.

19. ആകയാല് ബാലിന്റെ സകലപ്രവാചകന്മാരെയും സകലപൂജകന്മാരെയും സകലപുരോഹിതന്മാരെയും എന്റെ അടുക്കല് വരുത്തുവിന് ; ഒരുത്തനും വരാതിരിക്കരുതു; ഞാന് ബാലിന്നു ഒരു മഹായാഗം കഴിപ്പാന് പോകുന്നു; വരാത്തവര് ആരും ജീവനോടിരിക്കയില്ല എന്നു കല്പിച്ചു; എന്നാല് ബാലിന്റെ പൂജകന്മാരെ നശിപ്പിക്കത്തക്കവണ്ണം യേഹൂ ഈ ഉപായം പ്രയോഗിച്ചു.

20. ബാലിന്നു ഒരു വിശുദ്ധസഭായോഗം ഘോഷിപ്പിന് എന്നു യേഹൂ കല്പിച്ചു. അവര് അങ്ങനെ ഘേഷിച്ചു.

21. യേഹൂ യിസ്രായേല് ദേശത്തു എല്ലാടവും ആളയച്ചതുകൊണ്ടു ബാലിന്റെ സകല പൂജകന്മാരും വന്നു; ഒരുത്തനും വരാതിരുന്നില്ല; അവര് ബാലിന്റെ ക്ഷേത്രത്തില് കൂടി; ബാല്ക്ഷേത്രം ഒരു അറ്റംമുതല് മറ്റേ അറ്റംവരെ തിങ്ങിനിറഞ്ഞു.

22. അവന് വസ്ത്ര വിചാരകനോടുബാലിന്റെ സകലപൂജകന്മാര്ക്കും വസ്ത്രം കൊണ്ടുവന്നു കൊടുക്ക എന്നു കല്പിച്ചു. അവന് വസ്ത്രം കൊണ്ടുവന്നു കൊടുത്തു.

23. പിന്നെ യേഹൂവും രേഖാബിന്റെ മകനായ യോനാദാബും ബാലിന്റെ ക്ഷേത്രത്തില് കടന്നു ബാലിന്റെ പൂജകന്മാരോടുബാലിന്റെ പൂജകന്മാര് മാത്രമല്ലാതെ യഹോവയുടെ പൂജകന്മാര് ആരും ഇവിടെ നിങ്ങളോടുകൂടെ ഇല്ലാതിരിക്കേണ്ടതിന്നു തിരഞ്ഞു നോക്കുവിന് എന്നു കല്പിച്ചു.

24. അവര് ഹനനയാഗങ്ങളും ഹോമയാഗങ്ങളും കഴിപ്പാന് അകത്തു ചെന്നശേഷം യേഹൂ പുറത്തു എണ്പതു പേരെ നിര്ത്തിഞാന് നിങ്ങളുടെ കയ്യില് ഏല്പിക്കുന്ന ആളുകളില് ഒരുത്തന് ചാടിപ്പോയാല് അവന്റെ ജീവന്നു പകരം അവനെ വിട്ടയച്ചവന്റെ ജീവന് ആയിരിക്കും എന്നു കല്പിച്ചു.

25. ഹോമയാഗം കഴിച്ചുതീര്ന്നപ്പോള് യേഹൂ അകമ്പടികളോടും പടനായകന്മാരോടുംഅകത്തു കടന്നു അവരെ കൊല്ലുവിന് ; ഒരുത്തനും പുറത്തു പോകരുതു എന്നു കല്പിച്ചു. അങ്ങനെ അവര് വാളിന്റെ വായ്ത്തലയാല് അവരെ കൊന്നു; അകമ്പടികളും പടനായകന്മാരും അവരെ പുറത്തു എറിഞ്ഞുകളഞ്ഞു; ബാല്ക്ഷേത്രത്തിന്റെ നഗരത്തില് ചെന്നു

26. ബാല്ക്ഷേത്രത്തിലെ സ്തംഭവിഗ്രഹങ്ങളെ പുറത്തു കൊണ്ടുവന്നു ചുട്ടുകളഞ്ഞു.

27. അവര് ബാല്സ്തംഭത്തെ തകര്ത്തു ബാല്ക്ഷേത്രത്തെ ഇടിച്ചു അതിനെ മറപ്പുരയാക്കിത്തീര്ത്തു; അതു ഇന്നുവരെ അങ്ങനെതന്നേ ഇരിക്കുന്നു.

28. ഇങ്ങനെ യേഹൂ ബാലിനെ യിസ്രായേലില്നിന്നു നശിപ്പിച്ചുകളഞ്ഞു.

29. എങ്കിലും ബേഥേലിലും ദാനിലും ഉണ്ടായിരുന്ന പൊന് കാളകൂട്ടികളെക്കൊണ്ടു യിസ്രായേലിനെ പാപം ചെയ്യുമാറാക്കിയ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ യേഹൂ വിട്ടുമാറിയില്ല.

30. യഹോവ യേഹൂവിനോടുഎനിക്കു ഇഷ്ടമുള്ളതു നീ നല്ലവണ്ണം അനുഷ്ഠിച്ചതുകൊണ്ടും എന്റെ ഹിതപ്രകാരം ഒക്കെയും ആഹാബ്ഗൃഹത്തോടു ചെയ്തതുകൊണ്ടും നിന്റെ പുത്രന്മാര് യിസ്രായേലിന്റെ രാജാസനത്തില് നാലാം തലമുറവരെ ഇരിക്കും എന്നു അരുളിച്ചെയ്തു.

31. എങ്കിലും യേഹൂ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ന്യായപ്രമാണപ്രകാരം പൂര്ണ്ണമനസ്സോടെ നടക്കുന്നതിന്നു ജാഗ്രത കാണിച്ചില്ല; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച യൊരോബെയാമിന്റെ പാപങ്ങളെ അവന് വിട്ടുമാറിയതുമില്ല.

32. ആ കാലത്തു യഹോവ യിസ്രായേലിനെ കുറെച്ചുകളവാന് തുടങ്ങി; ഹസായേല് യിസ്രായേലിന്റെ അതിരുകളിലൊക്കെയും അവരെ തോല്പിച്ചു.

33. അവന് യോര്ദ്ദാന്നു കിഴക്കു ഗാദ്യര്, രൂബേന്യര്, മനശ്ശേയര് എന്നിവരുടെ ദേശമായ ഗിലെയാദ് മുഴുവനും ജയിച്ചടക്കി അര്ന്നോന് തോട്ടിന്നരികെയുള്ള അരോവേര് മുതല് ഗിലെയാദും ബാശാനും തന്നേ.

34. യേഹൂവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന് ചെയ്തതൊക്കെയും അവന്റെ സകലപരാക്രമപ്രവൃത്തികളും യിസ്രായേല്രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില് എഴുതിയിരിക്കുന്നുവല്ലോ.

35. യേഹൂ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ശമര്യ്യയില് അടക്കം ചെയ്തു. അവന്റെ മകനായ യെഹോവാഹാസ് അവന്നു പകരം രാജാവായി.

36. യേഹൂ ശമര്യ്യയില് യിസ്രായേലിനെ വാണ കാലം ഇരുപത്തെട്ടു സംവത്സരം ആയിരുന്നു.



Shortcut Links
2 രാജാക്കന്മാർ - 2 Kings : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |