Psalms - സങ്കീർത്തനങ്ങൾ 119 | View All

1. ആലേഫ്

2. യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു നടപ്പില് നിഷ്കളങ്കരായവര് ഭാഗ്യവാന്മാര്.

3. അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചു പൂര്ണ്ണഹൃദയത്തോടെ അവനെ അന്വേഷിക്കുന്നവര് ഭാഗ്യവാന്മാര്.

4. അവര് നീതികേടു പ്രവര്ത്തിക്കാതെ അവന്റെ വഴികളില്തന്നേ നടക്കുന്നു.

5. നിന്റെ പ്രമാണങ്ങളെ കൃത്യമായി ആചരിക്കേണ്ടതിന്നു നീ അവയെ കല്പിച്ചുതന്നിരിക്കുന്നു.

6. നിന്റെ ചട്ടങ്ങളെ ആചരിക്കേണ്ടതിന്നു എന്റെ നടപ്പു സ്ഥിരമായെങ്കില് കൊള്ളായിരുന്നു.

7. നിന്റെ സകലകല്പനകളെയും സൂക്ഷിക്കുന്നേടത്തോളം ഞാന് ലജ്ജിച്ചുപോകയില്ല.

8. നിന്റെ നീതിയുള്ള വിധികളെ പഠിച്ചിട്ടു ഞാന് പരമാര്ത്ഥഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും.

9. ഞാന് നിന്റെ ചട്ടങ്ങളെ ആചരിക്കും; എന്നെ അശേഷം ഉപേക്ഷിക്കരുതേ.ബേത്ത്.

10. ബാലന് തന്റെ നടപ്പിനെ നിര്മ്മലമാക്കുന്നതു എങ്ങനെ? നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാല് തന്നേ.

11. ഞാന് പൂര്ണ്ണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു; നിന്റെ കല്പനകള് വിട്ടുനടപ്പാന് എനിക്കു ഇടവരരുതേ.

12. ഞാന് നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തില് സംഗ്രഹിക്കുന്നു.

13. യഹോവേ, നീ വാഴ്ത്തപ്പെട്ടവന് ; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചു തരേണമേ.

14. ഞാന് എന്റെ അധരങ്ങള്കൊണ്ടു നിന്റെ വായുടെ വിധികളെ ഒക്കെയും വര്ണ്ണിക്കുന്നു.

15. ഞാന് സര്വ്വസമ്പത്തിലും എന്നപോലെ നിന്റെ സാക്ഷ്യങ്ങളുടെ വഴിയില് ആനന്ദിക്കുന്നു.

16. ഞാന് നിന്റെ പ്രമാണങ്ങളെ ധ്യാനിക്കയും നിന്റെ വഴികളെ സൂക്ഷിക്കയും ചെയ്യുന്നു.

17. ഞാന് നിന്റെ ചട്ടങ്ങളില് രസിക്കും; നിന്റെ വചനത്തെ മറക്കയുമില്ല. ഗീമെല്.

18. ജീവച്ചിരിക്കേണ്ടതിന്നു അടിയന്നു നന്മ ചെയ്യേണമേ; എന്നാല് ഞാന് നിന്റെ വചനം പ്രാമണിക്കും.

19. നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിന്നു എന്റെ കണ്ണുകളെ തുറക്കേണമേ.

20. ഞാന് ഭൂമിയില് പരദേശിയാകുന്നു; നിന്റെ കല്പനകളെ എനിക്കു മറെച്ചുവെക്കരുതേ.

21. നിന്റെ വിധികള്ക്കായുള്ള നിത്യവാഞ്ഛകൊണ്ടു എന്റെ മനസ്സു തകര്ന്നിരിക്കുന്നു.

22. നിന്റെ കല്പനകളെ വിട്ടുനടക്കുന്നവരായി ശപിക്കപ്പെട്ട അഹങ്കാരികളെ നീ ഭര്ത്സിക്കുന്നു.

23. നിന്ദയും അപമാനവും എന്നോടു അകറ്റേണമേ; ഞാന് നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു.

24. പ്രഭുക്കന്മാരും ഇരുന്നു എനിക്കു വിരോധമായി സംഭാഷിക്കുന്നു; എങ്കിലും അടിയന് നിന്റെ ചട്ടങ്ങളെ ധ്യാനിക്കുന്നു.

25. നിന്റെ സാക്ഷ്യങ്ങള് എന്റെ പ്രമോദവും എന്റെ ആലോചനക്കാരും ആകുന്നു. ദാലെത്ത്.

26. എന്റെ പ്രാണന് പൊടിയോടു പറ്റിയിരിക്കുന്നു; തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.

27. എന്റെ വഴികളെ ഞാന് വിവരിച്ചപ്പോള് നീ എനിക്കു ഉത്തരമരുളി; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.

28. നിന്റെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കേണമേ; എന്നാല് ഞാന് നിന്റെ അത്ഭുതങ്ങളെ ധ്യാനിക്കും.

29. എന്റെ പ്രാണന് വിഷാദംകൊണ്ടു ഉരുകുന്നു; നിന്റെ വചനപ്രകാരം എന്നെ നിവിര്ത്തേണമേ.

30. ഭോഷ്കിന്റെ വഴി എന്നോടു അകറ്റേണമേ; നിന്റെ ന്യായപ്രമാണം എനിക്കു കൃപയോടെ നല്കേണമേ.

31. വിശ്വസ്തതയുടെ മാര്ഗ്ഗം ഞാന് തിരഞ്ഞെടുത്തിരിക്കുന്നു; നിന്റെ വിധികളെ എന്റെ മുമ്പില് വെച്ചിരിക്കുന്നു.

32. ഞാന് നിന്റെ സാക്ഷ്യങ്ങളോടു പറ്റിയിരിക്കുന്നു; യഹോവേ, എന്നെ ലജ്ജിപ്പിക്കരുതേ.
2 കൊരിന്ത്യർ 6:11

33. നീ എന്റെ ഹൃദയത്തെ വിശാലമാക്കുമ്പോള് ഞാന് നിന്റെ കല്പനകളുടെ വഴിയില് ഔടും.ഹേ.

34. യഹോവേ, നിന്റെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ; ഞാന് അതിനെ അവസാനത്തോളം പ്രമാണിക്കും.

35. ഞാന് നിന്റെ ന്യായപ്രമാണം കാക്കേണ്ടതിന്നും അതിനെ പൂര്ണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിന്നും എനിക്കു ബുദ്ധി നല്കേണമേ.

36. നിന്റെ കല്പനകളുടെ പാതയില് എന്നെ നടത്തേണമേ; ഞാന് അതില് ഇഷ്ടപ്പെടുന്നുവല്ലോ.

37. ദുരാദായത്തിലേക്കല്ല, നിന്റെ സാക്ഷ്യങ്ങളിലേക്കു തന്നേ. എന്റെ ഹൃദയം ചായുമാറാക്കേണമേ.

38. വ്യാജത്തെ നോക്കാതവണ്ണം എന്റെ കണ്ണുകളെ തിരിച്ചു നിന്റെ വഴികളില് എന്നെ ജീവിപ്പിക്കേണമേ.

39. നിന്നോടുള്ള ഭക്തിയെ വര്ദ്ധിപ്പിക്കുന്നതായ നിന്റെ വചനത്തെ അടിയന്നു നിവര്ത്തിക്കേണമേ.

40. ഞാന് പേടിക്കുന്ന നിന്ദയെ അകറ്റിക്കളയേണമേ; നിന്റെ വിധികള് നല്ലവയല്ലോ.

41. ഇതാ, ഞാന് നിന്റെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; നിന്റെ നീതിയാല് എന്നെ ജീവിപ്പിക്കേണമേ.വൌ.

42. യഹോവേ, നിന്റെ വചനപ്രകാരം നിന്റെ ദയയും നിന്റെ രക്ഷയും എങ്കലേക്കു വരുമാറാകട്ടെ.

43. ഞാന് നിന്റെ വചനത്തില് ആശ്രയിക്കുന്നതുകൊണ്ടു എന്നെ നിന്ദിക്കുന്നവനോടു ഉത്തരം പറവാന് ഞാന് പ്രാപ്തനാകും.

44. ഞാന് നിന്റെ വിധികള്ക്കായി കാത്തിരിക്കയാല് സത്യത്തിന്റെ വചനം എന്റെ വായില് നിന്നു നീക്കിക്കളയരുതേ.

45. അങ്ങനെ ഞാന് നിന്റെ ന്യായപ്രമാണം ഇടവിടാതെ എന്നേക്കും പ്രമാണിക്കും.

46. നിന്റെ പ്രമാണങ്ങളെ ആരായുന്നതുകൊണ്ടു ഞാന് വിശാലതയില് നടക്കും.
റോമർ 1:16

47. ഞാന് ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും നിന്റെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും.

48. ഞാന് നിന്റെ കല്പനകളില് പ്രമോദിക്കുന്നു; അവ എനിക്കു പ്രിയമായിരിക്കുന്നു.

49. എനിക്കു പ്രിയമായിരിക്കുന്ന നിന്റെ കല്പനകളിലേക്കു ഞാന് കൈകളെ ഉയര്ത്തുന്നു; നിന്റെ ചട്ടങ്ങളെ ഞാന് ധ്യാനിക്കുന്നു.സയിന് .

50. നീ എന്നെ പ്രത്യാശിക്കുമാറാക്കിയതുകൊണ്ടു അടിയനോടുള്ള വചനത്തെ ഔര്ക്കേണമേ.

51. നിന്റെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നതു എന്റെ കഷ്ടതയില് എനിക്കു ആശ്വാസമാകുന്നു.

52. അഹങ്കാരികള് എന്നെ അത്യന്തം പരിഹസിച്ചു; ഞാനോ നിന്റെ ന്യായപ്രമാണത്തെ വിട്ടുമാറീട്ടില്ല.

53. യഹോവേ, പണ്ടേയുള്ള നിന്റെ വിധികളെ ഔര്ത്തു ഞാന് എന്നെതന്നെ ആശ്വസിപ്പിക്കുന്നു.

54. നിന്റെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാര് നിമിത്തം എനിക്കു ഉഗ്രകോപം പിടിച്ചിരിക്കുന്നു.

55. ഞാന് പരദേശിയായി പാര്ക്കുംന്ന വീട്ടില് നിന്റെ ചട്ടങ്ങള് എന്റെ കീര്ത്തനം ആകുന്നു.

56. യഹോവേ, രാത്രിയില് ഞാന് തിരുനാമം ഔര്ക്കുംന്നു; നിന്റെ ന്യായപ്രമാണം ഞാന് ആചരിക്കുന്നു.

57. ഞാന് നിന്റെ പ്രമാണങ്ങളെ അനുസരിക്കുന്നതു എനിക്കു വിഹിതമായിരിക്കുന്നു.ഹേത്ത്.

58. യഹോവേ, നീ എന്റെ ഔഹരിയാകുന്നു; ഞാന് നിന്റെ വചനങ്ങളെ പ്രമാണിക്കും എന്നു ഞാന് പറഞ്ഞു.

59. പൂര്ണ്ണഹൃദയത്തോടേ ഞാന് നിന്റെ കൃപെക്കായി യാചിക്കുന്നു; നിന്റെ വാഗ്ദാനപ്രകാരം എന്നോടു കൃപയുണ്ടാകേണമേ.

60. ഞാന് എന്റെ വഴികളെ വിചാരിച്ചു, എന്റെ കാലുകളെ നിന്റെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു.

61. നിന്റെ കല്പനകളെ പ്രമാണിക്കേണ്ടതിന്നു ഞാന് താമസിയാതെ ബദ്ധപ്പെടുന്നു;

62. ദുഷ്ടന്മാരുടെ പാശങ്ങള് എന്നെ ചുറ്റിയിരിക്കുന്നു; ഞാന് നിന്റെ ന്യായപ്രമാണത്തെ മറക്കുന്നില്ലതാനും.

63. നിന്റെ നീതിയുള്ള ന്യായവിധികള് ഹേതുവായി നിനക്കു സ്തോത്രം ചെയ്വാന് ഞാന് അര്ദ്ധരാത്രിയില് എഴുന്നേലക്കും.

64. നിന്നെ ഭയപ്പെടുകയും നിന്റെ പ്രമാണങ്ങളെ അനുസരിക്കയും ചെയ്യുന്ന എല്ലാവര്ക്കും ഞാന് കൂട്ടാളിയാകുന്നു.

65. യഹോവേ, ഭൂമി നിന്റെ ദയകൊണ്ടു നിറെഞ്ഞിരിക്കുന്നു; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.തേത്ത്.

66. യഹോവേ, തിരുവചനപ്രകാരം നീ അടിയന്നു നന്മ ചെയ്തിരിക്കുന്നു.

67. നിന്റെ കല്പനകളെ ഞാന് വിശ്വസിച്ചിരിക്കയാല് എനിക്കു നല്ല ബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചുതരേണമേ.

68. കഷ്ടതയില് ആകുന്നതിന്നു മുമ്പെ ഞാന് തെറ്റിപ്പോയി; ഇപ്പോഴോ ഞാന് നിന്റെ വചനത്തെ പ്രമാണിക്കുന്നു.

69. നീ നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.

70. അഹങ്കാരികള് എന്നെക്കൊണ്ടു നുണപറഞ്ഞുണ്ടാക്കി; ഞാനോ പൂര്ണ്ണഹൃദയത്തോടെ നിന്റെ പ്രമാണങ്ങളെ അനുസരിക്കും.

71. അവരുടെ ഹൃദയം കൊഴുപ്പുപോലെ തടിച്ചിരിക്കുന്നു. ഞാനോ നിന്റെ ന്യായപ്രമാണത്തില് രസിക്കുന്നു.

72. നിന്റെ ചട്ടങ്ങള് പഠിപ്പാന് തക്കവണ്ണം ഞാന് കഷ്ടതയില് ആയിരുന്നതു എനിക്കു ഗുണമായി.

73. ആയിരം ആയിരം പൊന് വെള്ളി നാണ്യത്തെക്കാള് നിന്റെ വായില്നിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം.യോദ്.

74. തൃക്കൈകള് എന്നെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുന്നു; നിന്റെ കല്പനകളെ പഠിപ്പാന് എനിക്കു ബുദ്ധി നല്കേണമേ.

75. തിരുവചനത്തില് ഞാന് പ്രത്യാശ വെച്ചിരിക്കയാല് നിന്റെ ഭക്തന്മാര് എന്നെ കണ്ടു സന്തോഷിക്കുന്നു.

76. യഹോവേ, നിന്റെ വിധികള് നീതിയുള്ളവയെന്നും വിശ്വസ്തതയോടെ നീ എന്നെ താഴ്ത്തിയിരിക്കുന്നു എന്നും ഞാന് അറിയുന്നു.

77. അടിയനോടുള്ള നിന്റെ വാഗ്ദാനപ്രകാരം നിന്റെ ദയ എന്റെ ആശ്വാസത്തിന്നായി ഭവിക്കുമാറാകട്ടെ.

78. ഞാന് ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ കരുണ എനിക്കു വരുമാറാകട്ടെ; നിന്റെ ന്യായപ്രമാണത്തില് ഞാന് രസിക്കുന്നു.

79. അഹങ്കാരികള് എന്നെ വെറുതെ മറിച്ചിട്ടിരിക്കയാല് ലജ്ജിച്ചുപോകട്ടെ; ഞാനോ നിന്റെ കല്പനകളെ ധ്യാനിക്കുന്നു.

80. നിന്റെ ഭക്തന്മാരും നിന്റെ സാക്ഷ്യങ്ങളെ അറിയുന്നവരും എന്റെ അടുക്കല് വരട്ടെ.

81. ഞാന് ലജ്ജിച്ചു പോകാതിരിക്കേണ്ടതിന്നു എന്റെ ഹൃദയം നിന്റെ ചട്ടങ്ങളില് നിഷ്കളങ്കമായിരിക്കട്ടെ.കഫ്.

82. ഞാന് നിന്റെ രക്ഷയെ കാത്തു മൂര്ച്ഛിക്കുന്നു; നിന്റെ വാഗ്ദാനം ഞാന് പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു.

83. എപ്പോള് നീ എന്നെ ആശ്വസിപ്പിക്കും എന്നുവെച്ചു എന്റെ കണ്ണു നിന്റെ വാഗ്ദാനം കാത്തു ക്ഷീണിക്കുന്നു.

84. പുകയത്തു വെച്ച തുരുത്തിപോലെ ഞാന് ആകുന്നു. എങ്കിലും നിന്റെ ചട്ടങ്ങളെ മറക്കുന്നില്ല.

85. അടിയന്റെ ജീവകാലം എന്തുള്ളു? എന്നെ ഉപദ്രവിക്കുന്നവരോടു നീ എപ്പോള് ന്യായവിധി നടത്തും?

86. നിന്റെ ന്യായപ്രമാണത്തെ അനുസരിക്കാത്ത അഹങ്കാരികള് എനിക്കായി കുഴി കുഴിച്ചിരിക്കുന്നു.

87. നിന്റെ കല്പനകളെല്ലം വിശ്വാസ്യമാകുന്നു; അവര് എന്നെ വെറുതെ ഉപദ്രവിക്കുന്നു. എന്നെ സഹായിക്കേണമേ.

88. അവര് ഭൂമിയില് എന്നെ മിക്കവാറും മുടിച്ചിരിക്കുന്നു; നിന്റെ പ്രമാണങ്ങളെ ഞാന് ഉപേക്ഷിച്ചില്ലതാനും.

89. നിന്റെ ദയെക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ; ഞാന് നിന്റെ വായില്നിന്നുള്ള സാക്ഷ്യങ്ങളെ പ്രമാണിക്കും.ലാമെദ്.

90. യഹോവേ, നിന്റെ വചനം സ്വര്ഗ്ഗത്തില് എന്നേക്കും സ്ഥിരമായിരിക്കുന്നു.

91. നിന്റെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു; നീ ഭൂമിയെ സ്ഥാപിച്ചു, അതു നിലനിലക്കുന്നു.

92. അവ ഇന്നുവരെ നിന്റെ നിയമപ്രകാരം നിലനിലക്കുന്നു; സര്വ്വസൃഷ്ടികളും നിന്റെ ദാസന്മാരല്ലോ.

93. നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആയിരുന്നില്ലെങ്കില് ഞാന് എന്റെ കഷ്ടതയില് നശിച്ചുപോകുമായിരുന്നു.

94. ഞാന് ഒരുനാളും നിന്റെ പ്രമാണങ്ങളെ മറക്കയില്ല; അവയെക്കൊണ്ടല്ലോ നീ എന്നെ ജീവിപ്പിച്ചിരിക്കുന്നതു.

95. ഞാന് നിനക്കുള്ളവനത്രെ; എന്നെ രക്ഷിക്കേണമേ; ഞാന് നിന്റെ പ്രമാണങ്ങളെ അന്വേഷിക്കുന്നു.

96. ദുഷ്ടന്മാര് എന്നെ നശിപ്പിപ്പാന് പതിയിരിക്കുന്നു; ഞാനോ നിന്റെ സാക്ഷ്യങ്ങളെ ചിന്തിച്ചുകൊള്ളും.

97. സകലസമ്പൂര്ത്തിക്കും ഞാന് അവസാനം കണ്ടിരിക്കുന്നു; നിന്റെ കല്പനയോ അത്യന്തം വിസ്തീര്ണ്ണമായിരിക്കുന്നു.മേം.

98. നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം; ഇടവിടാതെ അതു എന്റെ ധ്യാനമാകുന്നു.

99. നിന്റെ കല്പനകള് എന്നെ എന്റെ ശത്രുക്കളെക്കാള് ബുദ്ധിമാനാക്കുന്നു; അവ എപ്പോഴും എന്റെ പക്കല് ഉണ്ടു.

100. നിന്റെ സാക്ഷ്യങ്ങള് എന്റെ ധ്യാനമായിരിക്കകൊണ്ടു എന്റെ സകലഗുരുക്കന്മാരിലും ഞാന് ബുദ്ധിമാനാകുന്നു.

101. നിന്റെ പ്രമാണങ്ങളെ അനുസരിക്കയാല് ഞാന് വയോധികന്മാരിലും വിവേകമേറിയവനാകുന്നു.

102. നിന്റെ വചനം പ്രമാണിക്കേണ്ടതിന്നു ഞാന് സകലദുര്മ്മാര്ഗ്ഗത്തില്നിന്നും കാല് വിലക്കുന്നു.

103. നീ എന്നെ ഉപദേശിച്ചിരിക്കയാല് ഞാന് നിന്റെ വിധികളെ വിട്ടുമാറീട്ടില്ല.

104. തിരുവചനം എന്റെ അണ്ണാക്കിന്നു എത്ര മധുരം! അവ എന്റെ വായിക്കു തേനിലും നല്ലതു.

105. നിന്റെ പ്രമാണങ്ങളാല് ഞാന് വിവേകമുള്ളവനാകുന്നു. അതുകൊണ്ടു ഞാന് സകലവ്യാജമാര്ഗ്ഗവും വെറുക്കുന്നു.നൂന്

106. നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.

107. നിന്റെ നീതിയുള്ള വിധികളെ പ്രമാണിക്കുമെന്നു ഞാന് സത്യം ചെയ്തു; അതു ഞാന് നിവര്ത്തിക്കും.

108. ഞാന് മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.

109. യഹോവേ, എന്റെ വായുടെ സ്വമേധാദാനങ്ങളില് പ്രസാദിക്കേണമേ; നിന്റെ വിധികളെ എനിക്കു ഉപദേശിച്ചു തരേണമേ.

110. ഞാന് പ്രാണത്യാഗം ചെയ്വാന് എല്ലായ്പോഴും ഒരുങ്ങിയിരിക്കുന്നു; എങ്കിലും നിന്റെ ന്യായപ്രമാണം ഞാന് മറക്കുന്നില്ല.

111. ദുഷ്ടന്മാര് എനിക്കു കണി വെച്ചിരിക്കുന്നു; എന്നാലും ഞാന് നിന്റെ പ്രമാണങ്ങളെ ഉപേക്ഷിക്കുന്നില്ല.

112. ഞാന് നിന്റെ സാക്ഷ്യങ്ങളെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാകുന്നു.

113. നിന്റെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിപ്പാന് ഞാന് എന്റെ ഹൃദയത്തെ ചായിച്ചിരിക്കുന്നു.സാമെക്

114. ഇരുമനസ്സുള്ളവരെ ഞാന് വെറുക്കുന്നു; എന്നാല് നിന്റെ ന്യായപ്രമാണം എനിക്കു പ്രിയമാകുന്നു.

115. നീ എന്റെ മറവിടവും എന്റെ പരിചയും ആകുന്നു; ഞാന് തിരുവചനത്തില് പ്രത്യാശ വെച്ചിരിക്കുന്നു.

116. എന്റെ ദൈവത്തിന്റെ കല്പനകളെ ഞാന് പ്രമാണിക്കേണ്ടതിന്നു ദുഷ്കര്മ്മികളേ, എന്നെ വിട്ടകന്നു പോകുവിന് .

117. ഞാന് ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ വചനപ്രകാരം എന്നെ താങ്ങേണമേ; എന്റെ പ്രത്യാശയില് ഞാന് ലജ്ജിച്ചുപോകരുതേ.

118. ഞാന് രക്ഷപ്പെടേണ്ടതിന്നു എന്നെ താങ്ങേണമേ; നിന്റെ ചട്ടങ്ങളില് ഞാന് നിരന്തരം രസിക്കും.

119. നിന്റെ ചട്ടങ്ങളെ വിട്ടുപോകുന്നവരെ ഒക്കെയും നീ നിരസിക്കുന്നു; അവരുടെ വഞ്ചന വ്യര്ത്ഥമാകുന്നു.

120. ഭൂമിയിലെ സകലദുഷ്ടന്മാരെയും നീ കീടത്തെപ്പോലെ നീക്കിക്കളയുന്നു; അതുകൊണ്ടു നിന്റെ സാക്ഷ്യങ്ങള് എനിക്കു പ്രിയമാകുന്നു.

121. നിങ്കലുള്ള ഭയംനിമിത്തം എന്റെ ദേഹം രോമാഞ്ചംകൊള്ളുന്നു; നിന്റെ വിധികള്നിമിത്തം ഞാന് ഭയപ്പെടുന്നു.അയിന് .

122. ഞാന് നീതിയും ന്യായവും പ്രവര്ത്തിക്കുന്നു; എന്റെ പീഡകന്മാര്ക്കും എന്നെ ഏല്പിച്ചുകൊടുക്കരുതേ.

123. അടിയന്റെ നന്മെക്കുവേണ്ടി ഉത്തരവാദി ആയിരിക്കേണമേ; അഹങ്കാരികള് എന്നെ പീഡിപ്പിക്കരുതേ.

124. എന്റെ കണ്ണു നിന്റെ രക്ഷയെയും നിന്റെ നീതിയുടെ വചനത്തെയും കാത്തിരുന്നു ക്ഷീണിക്കുന്നു.

125. നിന്റെ ദയകൂ തക്കവണ്ണം അടിയനോടു പ്രവര്ത്തിച്ചു നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.

126. ഞാന് നിന്റെ ദാസന് ആകുന്നു; നിന്റെ സാക്ഷ്യങ്ങളെ ഗ്രഹിപ്പാന് എനിക്കു ബുദ്ധി നല്കേണമേ.

127. യഹോവേ, ഇതു നിനക്കു പ്രവര്ത്തിപ്പാനുള്ള സമയമാകുന്നു; അവര് നിന്റെ ന്യായപ്രമാണം ദുര്ബ്ബലമാക്കിയിരിക്കുന്നു.

128. അതുകൊണ്ടു നിന്റെ കല്പനകള് എനിക്കു പൊന്നിലും തങ്കത്തിലും അധികം പ്രിയമാകുന്നു.

129. ആകയാല് നിന്റെ സകലപ്രമാണങ്ങളും ഒത്തതെന്നു എണ്ണി, ഞാന് സകല വ്യാജമാര്ഗ്ഗത്തേയും വെറുക്കുന്നു.പേ.

130. നിന്റെ സാക്ഷ്യങ്ങള് അതിശയകരമാകയാല് എന്റെ മനസ്സു അവയെ പ്രമാണിക്കുന്നു.

131. നിന്റെ വചനങ്ങളുടെ വികാശനം പ്രകാശപ്രദം ആകുന്നു; അതു അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു.

132. നിന്റെ കല്പനകള്ക്കായി വാഞ്ഛിക്കയാല് ഞാന് എന്റെ വായ് തുറന്നു കിഴെക്കുന്നു.

133. തിരുനാമത്തെ സ്നേഹിക്കുന്നവര്ക്കും ചെയ്യുന്നതുപോലെ നീ എങ്കലേക്കു തിരിഞ്ഞു എന്നോടു കൃപ ചെയ്യേണമേ.

134. എന്റെ കാലടികളെ നിന്റെ വചനത്തില് സ്ഥിരമാക്കേണമേ; യാതൊരു നീതികേടും എന്നെ ഭരിക്കരുതേ.

135. മനുഷ്യന്റെ പീഡനത്തില്നിന്നു എന്നെ വിടുവിക്കേണമേ; എന്നാല് ഞാന് നിന്റെ പ്രമാണങ്ങളെ അനുസരിക്കും.

136. അടിയന്റെമേല് നിന്റെ മുഖം പ്രകാശിപ്പിച്ചു നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.

137. അവര് നിന്റെ ന്യായപ്രമാണത്തെ അനുസരിക്കായ്കകൊണ്ടു എന്റെ കണ്ണില്നിന്നു ജലനദികള് ഒഴുകുന്നു.സാദെ.
വെളിപ്പാടു വെളിപാട് 16:5-7, വെളിപ്പാടു വെളിപാട് 19:2

138. യഹോവേ, നീ നീതിമാനാകുന്നു; നിന്റെ വിധികള് നേരുള്ളവ തന്നേ.

139. നീ നീതിയോടും അത്യന്തവിശ്വസ്തതയോടും കൂടെ നിന്റെ സാക്ഷ്യങ്ങളെ കല്പിച്ചിരിക്കുന്നു.

140. എന്റെ വൈരികള് തിരുവചനങ്ങളെ മറക്കുന്നതുകൊണ്ടു എന്റെ എരിവു എന്നെ സംഹരിക്കുന്നു.

141. നിന്റെ വചനം അതിവിശുദ്ധമാകുന്നു; അതുകൊണ്ടു അടിയന്നു അതു പ്രിയമാകുന്നു.

142. ഞാന് അല്പനും നിന്ദിതനും ആകുന്നു; എങ്കിലും ഞാന് നിന്റെ പ്രമാണങ്ങളെ മറക്കുന്നില്ല.

143. നിന്റെ നീതി ശാശ്വതനീതിയും നിന്റെ ന്യായപ്രമാണം സത്യവുമാകുന്നു.

144. കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു; എങ്കിലും നിന്റെ കല്പനകള് എന്റെ പ്രമോദമാകുന്നു.

145. നിന്റെ സാക്ഷ്യങ്ങള് എന്നേക്കും നീതിയുള്ളവ; ഞാന് ജീവിച്ചിരിക്കേണ്ടതിന്നു എനിക്കു ബുദ്ധി നല്കേണമേ.കോഫ്.

146. ഞാന് പൂര്ണ്ണഹൃദയത്തോടെ വിളിച്ചപേക്ഷിക്കുന്നു; എനിക്കു ഉത്തരം അരുളേണമേ; യഹോവേ, ഞാന് നിന്റെ ചട്ടങ്ങളെ പ്രമാണിക്കും.

147. ഞാന് നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്നെ രക്ഷിക്കേണമേ; ഞാന് നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കും.

148. ഞാന് ഉദയത്തിന്നു മുമ്പെ എഴുന്നേറ്റു പ്രാര്ത്ഥിക്കുന്നു; നിന്റെ വചനത്തില് ഞാന് പ്രത്യാശവെക്കുന്നു.

149. തിരുവചനം ധ്യാനിക്കേണ്ടതിന്നു എന്റെ കണ്ണു യാമങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു.

150. നിന്റെ ദയകൂ തക്കവണ്ണം എന്റെ അപേക്ഷ കേള്ക്കേണമേ; യഹോവേ, നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ.

151. ദുഷ്ടതയെ പിന്തുടരുന്നവര് സമീപിച്ചിരിക്കുന്നു; നിന്റെ ന്യായപ്രമാണത്തോടു അവര് അകന്നിരിക്കുന്നു.

152. യഹോവേ, നീ സമീപസ്ഥനാകുന്നു; നിന്റെ കല്പനകള് ഒക്കെയും സത്യം തന്നേ.

153. നിന്റെ സാക്ഷ്യങ്ങളെ നീ എന്നേക്കും സ്ഥാപിച്ചിരിക്കുന്നു എന്നു ഞാന് പണ്ടുതന്നേ അറിഞ്ഞിരിക്കുന്നു.രേശ്.

154. എന്റെ അരിഷ്ടത കടാക്ഷിച്ചു എന്നെ വിടുവിക്കേണമേ; ഞാന് നിന്റെ ന്യായപ്രമാണത്തെ മറക്കുന്നില്ല.

155. എന്റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കേണമേ; നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.

156. രക്ഷ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു; അവര് നിന്റെ ചട്ടങ്ങളെ അന്വേഷിക്കുന്നില്ലല്ലോ.

157. യഹോവേ, നിന്റെ കരുണ വലിയതാകുന്നു; നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ.

158. എന്നെ ഉപദ്രവിക്കുന്നവരും എന്റെ വൈരികളും വളരെയാകുന്നു; എങ്കിലും ഞാന് നിന്റെ സാക്ഷ്യങ്ങളെ വിട്ടുമാറുന്നില്ല.

159. ഞാന് ദ്രോഹികളെ കണ്ടു വ്യസനിച്ചു; അവര് നിന്റെ വചനം പ്രമാണിക്കുന്നില്ലല്ലോ.

160. നിന്റെ പ്രമാണങ്ങള് എനിക്കു എത്ര പ്രിയം എന്നു കണ്ടു, യഹോവേ, നിന്റെ ദയെക്കു തക്കവണ്ണം എന്നെ ജീവപ്പിക്കേണമേ.

161. നിന്റെ വചനത്തിന്റെ സാരം സത്യം തന്നേ; നിന്റെ നീതിയുള്ള വിധികള് ഒക്കെയും എന്നേക്കുമുള്ളവ.ശീന് .
യോഹന്നാൻ 15:25

162. പ്രഭുക്കന്മാര് വെറുതെ എന്നെ ഉപദ്രവിക്കുന്നു; എങ്കിലും നിന്റെ വചനംനിമിത്തം എന്റെ ഹൃദയം പേടിക്കുന്നു.

163. വലിയ കൊള്ള കണ്ടുകിട്ടിയവനെപ്പോലെ ഞാന് നിന്റെ വചനത്തില് ആനന്ദിക്കുന്നു.

164. ഞാന് ഭോഷകു പകെച്ചു വെറുക്കുന്നു; നിന്റെ ന്യായപ്രമാണമോ എനിക്കു പ്രിയമാകുന്നു.

165. നിന്റെ നീതിയുള്ള വിധികള്നിമിത്തം ഞാന് ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു.
1 യോഹന്നാൻ 2:10

166. നിന്റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവര്ക്കും മഹാസമാധാനം ഉണ്ടു; അവര്ക്കും വീഴ്ചെക്കു സംഗതി ഏതുമില്ല.

167. യഹോവേ, ഞാന് നിന്റെ രക്ഷയില് പ്രത്യാശ വെക്കുന്നു; നിന്റെ കല്പനകളെ ഞാന് ആചരിക്കുന്നു.

168. എന്റെ മനസ്സു നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു; അവ എനിക്കു അത്യന്തം പ്രിയമാകുന്നു.

169. ഞാന് നിന്റെ പ്രമാണങ്ങളെയും സാക്ഷ്യങ്ങളെയും പ്രമാണിക്കുന്നു; എന്റെ വഴികളെല്ലാം നിന്റെ മുമ്പാകെ ഇരിക്കുന്നു.തൌ.

170. യഹോവേ, എന്റെ നിലവിളി തിരുസന്നിധിയില് വരുമാറാകട്ടെ; നിന്റെ വചനപ്രകാരം എനിക്കു ബുദ്ധി നല്കേണമേ.

171. എന്റെ യാചന തിരുസന്നിധിയില് വരുമാറാകട്ടെ; നിന്റെ വാഗ്ദാനപ്രകാരം എന്നെ വിടുവിക്കേണമേ.

172. നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരുന്നതുകൊണ്ടു എന്റെ അധരങ്ങള് സ്തുതി പൊഴിക്കട്ടെ.

173. നിന്റെ കല്പനകള് ഒക്കെയും നീതിയായിരിക്കയാല് എന്റെ നാവു നിന്റെ വാഗ്ദാനത്തെക്കുറിച്ചു പാടട്ടെ.

174. നിന്റെ കല്പനകളെ ഞാന് തിരഞ്ഞെടുത്തിരിക്കയാല് നിന്റെ കൈ എനിക്കു തുണയായിരിക്കട്ടെ.

175. യഹോവേ, ഞാന് നിന്റെ രക്ഷെക്കായി വാഞ്ഛിക്കുന്നു; നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആകുന്നു.

176. നിന്നെ സ്തുിക്കേണ്ടതിന്നു എന്റെ പ്രാണന് ജീവിച്ചിരിക്കട്ടെ; നിന്റെ വിധികള് എനിക്കു തുണയായിരിക്കട്ടെ.

177. കാണാതെപോയ ആടുപോലെ ഞാന് തെറ്റിപ്പോയിരിക്കുന്നു; അടിയനെ അന്വേഷിക്കേണമേ; നിന്റെ കല്പനകളെ ഞാന് മറക്കുന്നില്ല.



Shortcut Links
സങ്കീർത്തനങ്ങൾ - Psalms : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 | 115 | 116 | 117 | 118 | 119 | 120 | 121 | 122 | 123 | 124 | 125 | 126 | 127 | 128 | 129 | 130 | 131 | 132 | 133 | 134 | 135 | 136 | 137 | 138 | 139 | 140 | 141 | 142 | 143 | 144 | 145 | 146 | 147 | 148 | 149 | 150 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |