Psalms - സങ്കീർത്തനങ്ങൾ 37 | View All

1. ദുഷ്പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുതു; നീതികേടു ചെയ്യുന്നവരോടു അസൂയപ്പെടുകയുമരുതു.

2. അവര് പുല്ലുപോലെ വേഗത്തില് ഉണങ്ങി പച്ചച്ചെടിപോലെ വാടിപ്പോകുന്നു.

3. യഹോവയില് ആശ്രയിച്ചു നന്മചെയ്ക; ദേശത്തു പാര്ത്തു വിശ്വസ്തത ആചരിക്ക. യഹോവയില് തന്നേ രസിച്ചുകൊള്ക; അവന് നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.

4. നിന്റെ വഴി യഹോവയെ ഭരമേല്പിക്ക; അവനില് തന്നേ ആശ്രയിക്ക; അവന് അതു നിര്വ്വഹിക്കും.
മത്തായി 6:33

5. അവന് നിന്റെ നീതിയെ പ്രഭാതംപോലെയും നിന്റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും.

6. യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാശിക്ക; കാര്യസാധ്യം പ്രാപിക്കുന്നവനെയും ദുരുപായം പ്രയോഗിക്കുന്നവനെയും കുറിച്ചു നീ മുഷിയരുതു.

7. കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക; മുഷിഞ്ഞു പോകരുതു; അതു ദോഷത്തിന്നു ഹേതുവാകേയുള്ളു.

8. ദുഷ്പ്രവൃത്തിക്കാര് ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും.

9. കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടന് ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല.

10. എന്നാല് സൌമ്യതയുള്ളവര് ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയില് അവര് ആനന്ദിക്കും.

11. ദുഷ്ടന് നീതിമാന്നു ദോഷം നിരൂപിക്കുന്നു; അവന്റെ നേരെ അവന് പല്ലു കടിക്കുന്നു.
മത്തായി 5:5

12. കര്ത്താവു അവനെ നോക്കി ചിരിക്കും; അവന്റെ ദിവസം വരുന്നു എന്നു അവന് കാണുന്നു. എളിയവനെയും ദരിദ്രനെയും വീഴിപ്പാനും സന്മാര്ഗ്ഗികളെ കൊല്ലുവാനും ദുഷ്ടന്മാര് വാളൂരി വില്ലു കുലെച്ചിരിക്കുന്നു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:54

13. അവരുടെ വാള് അവരുടെ ഹൃദയത്തില് തന്നേ കടക്കും; അവരുടെ വില്ലുകള് ഒടിഞ്ഞുപോകും.

14. അനേകദുഷ്ടന്മാര്ക്കുംള്ള സമൃദ്ധിയെക്കാള് നീതിമാന്നുള്ള അല്പം ഏറ്റവും നല്ലതു.

15. ദുഷ്ടന്മാരുടെ ഭുജങ്ങള് ഒടിഞ്ഞുപോകും; എന്നാല് നീതിമാന്മാരെ യഹോവ താങ്ങും.

16. യഹോവ നിഷ്കളങ്കന്മാരുടെ നാളുകളെ അറിയുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും.

17. ദുഷ്കാലത്തു അവര് ലജ്ജിച്ചു പോകയില്ല; ക്ഷാമകാലത്തു അവര് തൃപ്തരായിരിക്കും,

18. എന്നാല് ദുഷ്ടന്മാര് നശിച്ചുപോകും; യഹോവയുടെ ശത്രുക്കള് പുല്പുറത്തിന്റെ ഭംഗിപോലേയുള്ളു; അവര് ക്ഷയിച്ചുപോകും; പുകപോലെ ക്ഷയിച്ചുപോകും.

19. ദുഷ്ടന് വായ്പ വാങ്ങുന്നു തിരികെ കൊടുക്കുന്നില്ല; നീതിമാനോ കൃപാലുവായി ദാനം ചെയ്യുന്നു.

20. അവനാല് അനുഗ്രഹിക്കപ്പെട്ടവര് ഭൂമിയെ കൈവശമാക്കും. അവനാല് ശപിക്കപ്പെട്ടവരോ ഛേദിക്കപ്പെടും.

21. ഒരു മനുഷ്യന്റെ വഴിയില് പ്രസാദം തോന്നിയാല് യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു.

22. അവന് വീണാലും നിലംപരിചാകയില്ല; യഹോവ അവനെ കൈ പിടിച്ചു താങ്ങുന്നു.

23. ഞാന് ബാലനായിരുന്നു, വൃദ്ധനായിത്തീര്ന്നു; നീതിമാന് തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാന് കണ്ടിട്ടില്ല.

24. അവന് നിത്യം കൃപാലുവായി വായ്പ കൊടുക്കുന്നു; അവന്റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു.

25. ദോഷം വിട്ടൊഴിഞ്ഞു ഗുണം ചെയ്ക; എന്നാല് നീ സദാകാലം സുഖമായി വസിക്കും.

26. യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല; അവര് എന്നേക്കും പരിപാലിക്കപ്പെടുന്നു; ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും.

27. നീതിമാന്മാര് ഭൂമിയെ അവകാശമാക്കി എന്നേക്കും അതില് വസിക്കും;

28. നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; അവന്റെ നാവു ന്യായം സംസാരിക്കുന്നു.

29. തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തില് ഉണ്ടു; അവന്റെ കാലടികള് വഴുതുകയില്ല.

30. ദുഷ്ടന് നീതിമാന്നായി പതിയിരുന്നു, അവനെ കൊല്ലുവാന് നോക്കുന്നു.

31. യഹോവ അവനെ അവന്റെ കയ്യില് വിട്ടുകൊടുക്കയില്ല; ന്യായവിസ്താരത്തില് അവനെ കുറ്റംവിധിക്കയുമില്ല.

32. യഹോവെക്കായി പ്രത്യാശിച്ചു അവന്റെ വഴി പ്രമാണിച്ചു നടക്ക; എന്നാല് ഭൂമിയെ അവകാശമാക്കുവാന് അവന് നിന്നെ ഉയര്ത്തും; ദുഷ്ടന്മാര് ഛേദിക്കപ്പെടുന്നതു നീ കാണും.

33. ദുഷ്ടന് പ്രബലനായിരിക്കുന്നതും; സ്വദേശികമായ പച്ചവൃക്ഷംപോലെ തഴെക്കുന്നതും ഞാന് കണ്ടിട്ടുണ്ടു.

34. ഞാന് പിന്നെ അതിലെ പോയപ്പോള് അവന് ഇല്ല; ഞാന് അന്വേഷിച്ചു, അവനെ കണ്ടതുമില്ല.

35. നിഷ്കളങ്കനെ കുറിക്കൊള്ളുക; നേരുള്ളവനെ നോക്കിക്കൊള്ക; സമാധാനപുരുഷന്നു സന്തതി ഉണ്ടാകും.

36. എന്നാല് അതിക്രമക്കാര് ഒരുപോലെ മുടിഞ്ഞുപോകും; ദുഷ്ടന്മാരുടെ സന്താനം ഛേദിക്കപ്പെടും.

37. നീതിമാന്മാരുടെ രക്ഷ യഹോവയിങ്കല്നിന്നു വരുന്നു; കഷ്ടകാലത്തു അവന് അവരുടെ ദുര്ഗ്ഗം ആകുന്നു.

38. യഹോവ അവരെ സഹായിച്ചു വിടുവിക്കുന്നു; അവര് അവനില് ആശ്രയിക്കകൊണ്ടു അവന് അവരെ ദുഷ്ടന്മാരുടെ കയ്യില്നിന്നു വിടുവിച്ചു രക്ഷിക്കുന്നു.



Shortcut Links
സങ്കീർത്തനങ്ങൾ - Psalms : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 | 115 | 116 | 117 | 118 | 119 | 120 | 121 | 122 | 123 | 124 | 125 | 126 | 127 | 128 | 129 | 130 | 131 | 132 | 133 | 134 | 135 | 136 | 137 | 138 | 139 | 140 | 141 | 142 | 143 | 144 | 145 | 146 | 147 | 148 | 149 | 150 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |