Exodus - പുറപ്പാടു് 21 | View All

1. അവരുടെ മുമ്പാകെ നീ വെക്കേണ്ടുന്ന ന്യായങ്ങളാവിതു

2. ഒരു എബ്രായദാസനെ വിലെക്കു വാങ്ങിയാല് ആറു സംവത്സരം സേവിച്ചിട്ടു ഏഴാം സംവത്സരത്തില് അവന് ഒന്നും കൊടുക്കാതെ സ്വതന്ത്രനായി പൊയ്ക്കൊള്ളട്ടെ.
യോഹന്നാൻ 8:35

3. ഏകനായി വന്നു എങ്കില് ഏകനായി പോകട്ടെ; അവന്നു ഭാര്യയുണ്ടായിരുന്നു എങ്കില് ഭാര്യയും അവനോടുകൂടെ പോകട്ടെ.

4. അവന്റെ യജമാനന് അവന്നു ഭാര്യയെ കൊടുക്കയും അവള് അവന്നു പുത്രന്മാരെയോ പുത്രിമാരെയോ പ്രസവിക്കയും ചെയ്തിട്ടുണ്ടെങ്കില് ഭാര്യയും മക്കളും യജമാനന്നു ഇരിക്കേണം; അവന് ഏകനായി പോകേണം.

5. എന്നാല് ദാസന് ഞാന് എന്റെ യജമാനനെയും എന്റെ ഭാര്യയെയും മക്കളെയും സ്നേഹിക്കുന്നു; ഞാന് സ്വതന്ത്രനായി പോകയില്ല എന്നു തീര്ത്തു പറഞ്ഞാല്

6. യജമാനന് അവനെ ദൈവസന്നിധിയില് കൂട്ടിക്കൊണ്ടു ചെന്നു കതകിന്റെയോ കട്ടളക്കാലിന്റെയോ അടുക്കല് നിറുത്തീട്ടു സൂചികൊണ്ടു അവന്റെ കാതു കുത്തി തുളക്കേണം; പിന്നെ അവന് എന്നേക്കും അവന്നു ദാസനായിരിക്കേണം.

7. ഒരുത്തന് തന്റെ പുത്രിയെ ദാസിയായി വിറ്റാല് അവള് ദാസന്മാര് പോകുന്നതു പോലെ പോകരുതു.

8. അവളെ തനിക്കു സംബന്ധത്തിന്നു നിയമിച്ച യജമാനന്നു അവളെ ബോധിക്കാതിരുന്നാല് അവളെ വീണ്ടെടുപ്പാന് അവന് അനുവദിക്കേണം; അവളെ ചതിച്ചതുകൊണ്ടു അന്യജാതിക്കു വിറ്റുകളവാന് അവന്നു അധികാരമില്ല.

9. അവന് അവളെ തന്റെ പുത്രന്നു നിയമിച്ചു എങ്കില് പുത്രിമാരുടെ ന്യായത്തിന്നു തക്കവണ്ണം അവളോടു പെരുമാറേണം.

10. അവന് മറ്റൊരുത്തിയെ പരിഗ്രഹിച്ചാല് ഇവളുടെ ഉപജീവനവും ഉടുപ്പും വിവാഹമുറയും കുറെക്കരുതു.

11. ഈ മൂന്നു കാര്യവും അവന് അവള്ക്കു ചെയ്യാതിരുന്നാല് അവളെ പണം വാങ്ങാതെ വെറുതെ വിട്ടയക്കേണം.

12. ഒരു മനുഷ്യനെ അടിച്ചുകൊല്ലുന്നവന് മരണശിക്ഷ അനുഭവിക്കേണം.
മത്തായി 5:21

13. അവന് കരുതിക്കൂട്ടാതെ അങ്ങനെ അവന്റെ കയ്യാല് സംഭവിപ്പാന് ദൈവം സംഗതിവരുത്തിയതായാല് അവന് ഔടിപ്പോകേണ്ടുന്ന സ്ഥലം ഞാന് നിയമിക്കും.

14. എന്നാല് ഒരുത്തല് കരുതിക്കൂട്ടി കൂട്ടുകാരനെ ചതിച്ചു കൊന്നതെങ്കില് അവന് മരിക്കേണ്ടതിന്നു നീ അവനെ എന്റെ യാഗപീഠത്തിങ്കല് നിന്നും പിടിച്ചു കൊണ്ടുപോകേണം.

15. തന്റെ അപ്പനെയോ അമ്മയെയോ അടിക്കുന്നവന് മരണശിക്ഷ അനുഭവിക്കേണം.

16. ഒരുത്തന് ഒരാളെ മോഷ്ടിച്ചിട്ടു അവനെ വില്ക്കയാകട്ടെ അവന്റെ കൈവശം അവനെ കണ്ടുപിടിക്കയാകട്ടെ ചെയ്താല് അവന് മരണശിക്ഷ അനുഭവിക്കേണം.

17. തന്റെ അപ്പനെയോ അമ്മയെയോ ശപിക്കുന്നവന് മരണശിക്ഷ അനുഭവിക്കേണം.
മത്തായി 15:4, മർക്കൊസ് 7:10

18. മനുഷ്യര് തമ്മില് ശണ്ഠകൂടീട്ടു ഒരുത്തന് മറ്റവനെ കല്ലുകൊണ്ടോ മുഷ്ടികൊണ്ടോ കുത്തിയതിനാല് അവന് മരിച്ചുപോകാതെ കിടപ്പിലാകയും

19. പിന്നെയും എഴുന്നേറ്റു വടി ഊന്നി വെളിയില് നടക്കയും ചെയ്താല് കുത്തിയവനെ ശിക്ഷിക്കരുതു; എങ്കിലും അവന് അവന്റെ മിനക്കേടിന്നുവേണ്ടി കൊടുത്തു അവനെ നല്ലവണ്ണം ചികിത്സിപ്പിക്കേണം.

20. ഒരുത്തന് തന്റെ ദാസനെയോ ദാസിയെയോ തല്ക്ഷണം മരിച്ചുപോകത്തക്കവണ്ണം വടികൊണ്ടു അടിച്ചാല് അവനെ നിശ്ചയമായി ശിക്ഷിക്കേണം.

21. എങ്കിലും അവന് ഒന്നു രണ്ടു ദിവസം ജീവിച്ചിരുന്നാല് അവനെ ശിക്ഷിക്കരുതു; അവന് അവന്റെ മുതലല്ലോ.

22. മനുഷ്യര് തമ്മില് ശണ്ഠകൂടീട്ടു ഗര്ഭിണിയായ ഒരു സ്ത്രീയെ അടിച്ചതിനാല് ഗര്ഭം അലസിയതല്ലാതെ അവള്ക്കു മറ്റൊരു ദോഷവും വന്നില്ലെങ്കില് അടിച്ചവന് ആ സ്ത്രീയുടെ ഭര്ത്താവു ചുമത്തുന്ന പിഴ കൊടുക്കേണം; ന്യായാധിപന്മാര് വിധിക്കുമ്പോലെ അവന് കൊടുക്കേണം.

23. മറ്റു ദോഷം വന്നിട്ടുണ്ടെങ്കില് ജീവന്നു പകരം ജീവന് കൊടുക്കേണം.

24. കണ്ണിന്നു പകരം കണ്ണു; പല്ലിന്നു പകരം പല്ലു; കൈകൂ പകരം കൈ; കാലിന്നു പകരം കാല്;
മത്തായി 5:38

25. പൊള്ളലിന്നു പകരം പൊള്ളല്; മുറിവിന്നു പകരം മുറിവു; തിണര്പ്പിന്നു പകരം തിണര്പ്പു.

26. ഒരുത്തന് അടിച്ചു തന്റെ ദാസന്റെയോ ദാസിയുടെയോ കണ്ണു കളഞ്ഞാല് അവന് കണ്ണിന്നു പകരം അവനെ സ്വതന്ത്രനായി വിട്ടയക്കേണം.

27. അവന് തന്റെ ദാസന്റെയോ ദാസിയുടെയോ പല്ലുഅടിച്ചു തകര്ത്താല് അവന് പല്ലിന്നു പകരം അവനെ സ്വതന്ത്രനായി വിട്ടയക്കേണം.

28. ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊന്നാല് ആ കാളയെ കല്ലെറിഞ്ഞു കൊല്ലേണം; അതിന്റെ മാംസം തിന്നരുതു; കാളയുടെ ഉടമസ്ഥനോ കുറ്റമില്ലാത്തവന് .

29. എന്നാല് ആ കാള മുമ്പെ തന്നേ കുത്തുന്നതായും ഉടമസ്ഥന് അതു അറിഞ്ഞുമിരിക്കെ അവന് അതിനെ സൂക്ഷിക്കായ്കകൊണ്ടു അതു ഒരു പുരുഷനെയോ സ്ത്രീയെയോ കൊന്നുകളഞ്ഞാല് ആ കാളയെ കല്ലെറിഞ്ഞു കൊല്ലേണം; അതിന്റെ ഉടമസ്ഥനും മരണശിക്ഷ അനുഭവിക്കേണം.

30. ഉദ്ധാരണ ദ്രവ്യം അവന്റെ മോല് ചുമത്തിയാല് തന്റെ ജീവന്റെ വീണ്ടെടുപ്പിന്നായി തന്റെ മേല് ചുമത്തിയതു ഒക്കെയും അവന് കൊടുക്കേണം.

31. അതു ഒരു ബാലനെ കുത്തിയാലും ഒരു ബാലയെ കുത്തിയാലും ഈ ന്യായപ്രകാരം അവനോടു ചെയ്യേണം.

32. കാള ഒരു ദാസനെയോ ദാസിയെയോ കുത്തിയാല് അവന് അവരുടെ ഉടമസ്ഥന്നു മുപ്പതു ശേക്കെല് വെള്ളി കൊടുക്കേണം; കാളയെ കൊന്നുകളകയും വേണം.
മത്തായി 26:15

33. ഒരുത്തന് ഒരു കുഴി തുറന്നുവെക്കുകയോ കുഴി കുഴിച്ചു അതിനെ മൂടാതിരിക്കയോ ചെയ്തിട്ടു അതില് ഒരു കാളയോ കഴുതയോ വീണാല്,

34. കുഴിയുടെ ഉടമസ്ഥന് വലികൊടുത്തു അതിന്റെ യജമാനന്നു തൃപ്തിവരുത്തേണം; എന്നാല് ചത്തുപോയതു അവന്നുള്ളതായിരിക്കേണം.

35. ഒരുത്തന്റെ കാള മറ്റൊരുത്തന്റെ കാളയെ കുത്തീട്ടു അതു ചത്തുപോയാല് അവര് ജീവനോടിരിക്കുന്ന കാളയെ വിറ്റു അതിന്റെ വില പകുത്തെടുക്കേണം; ചത്തുപോയതിനെയും പകുത്തെടുക്കേണം.

36. അല്ലെങ്കില് ആ കാള മുമ്പെ തന്നേ കുത്തുന്നതു എന്നു അറിഞ്ഞിട്ടും ഉടമസ്ഥന് അതിനെ സൂക്ഷിക്കാതിരുന്നു എങ്കില് അവന് കാളെക്കു പകരം കാളയെ കൊടുക്കേണം; എന്നാല് ചത്തുപോയതു അവന്നുള്ളതായിരിക്കേണം.



Shortcut Links
പുറപ്പാടു് - Exodus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |