Jeremiah - യിരേമ്യാവു 35 | View All

1. യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടില് യഹോവയിങ്കല്നിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടാവിതു

2. നീ ഒരു പുസ്തകച്ചുരുള് മേടിച്ചു, ഞാന് യോശീയാവിന്റെ കാലത്തു നിന്നോടു സംസാരിച്ചുതുടങ്ങിയ നാള്മുതല് ഇന്നുവരെയും യിസ്രായേലിനെയും യെഹൂദയെയും സകലജാതികളെയുംകുറിച്ചു ഞാന് നിന്നോടു അരുളിച്ചെയ്ത വചനങ്ങളൊക്കെയും അതില് എഴുതുക.

3. പക്ഷേ യെഹൂദാഗൃഹം ഞാന് അവര്ക്കും വരുത്തുവാന് വിചാരിക്കുന്ന സകല അനര്ത്ഥത്തെയും കുറിച്ചു കേട്ടിട്ടു ഔരോരുത്തന് താന്താന്റെ ദുര്മ്മാര്ഗ്ഗം വിട്ടുതിരിവാനും ഞാന് അവരുടെ അകൃത്യവും പാപവും ക്ഷമിപ്പാനും ഇടവരും.

4. അങ്ങനെ യിരെമ്യാവു നേര്യ്യാവിന്റെ മകനായ ബാരൂക്കിനെ വിളിച്ചു; യഹോവ യിരെമ്യാവോടു അരുളിച്ചെയ്ത സകലവചനങ്ങളെയും അവന്റെ വാമൊഴിപ്രകാരം ബാരൂക് ഒരു പുസ്തകച്ചുരുളില് എഴുതി.

5. യിരെമ്യാവു ബാരൂക്കിനോടു കല്പിച്ചതുഞാന് അടെക്കപ്പെട്ടിരിക്കുന്നു; എനിക്കു യഹോവയുടെ ആലയത്തില് പോകുവാന് കഴിവില്ല.

6. ആകയാല് നീ ചെന്നു എന്റെ വാമൊഴികേട്ടു എഴുതിയ ചുരുളില്നിന്നു യഹോവയുടെ വചനങ്ങളെ യഹോവയുടെ ആലയത്തില് ഉപവാസദിവസത്തില് തന്നേ ജനം കേള്ക്കെ വായിക്ക; അതതു പട്ടണങ്ങളില്നിന്നു വരുന്ന എല്ലായെഹൂദയും കേള്ക്കെ നീ അതു വായിക്കേണം.

7. പക്ഷെ അവര് യഹോവയുടെ മുമ്പില് വീണു അപേക്ഷിച്ചുകൊണ്ടു ഔരോരുത്തന് താന്താന്റെ ദുര്മ്മാര്ഗ്ഗം വിട്ടുതിരിയും; യഹോവ ഈ ജനത്തിന്നു വിധിച്ചിരിക്കുന്ന കോപവും ക്രോധവും വലിയതല്ലോ.

8. യിരെമ്യാപ്രവാചകന് തന്നോടു കല്പിച്ചതുപോലെയൊക്കെയും നേര്യ്യാവിന്റെ മകനായ ബാരൂക് ചെയ്തു, യഹോവയുടെ ആലയത്തില് ആ പുസ്തകത്തില്നിന്നു യഹോവയുടെ വചനങ്ങളെ വായിച്ചു കേള്പ്പിച്ചു.

9. യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ അഞ്ചാം ആണ്ടില്, ഒമ്പതാം മാസത്തില്, അവര് യെരൂശലേമിലെ സകല ജനത്തിന്നും യെഹൂദാപട്ടണങ്ങളില്നിന്നു യെരൂശലേമില് വന്ന സകലജനത്തിന്നും യഹോവയുടെ മുമ്പാകെ ഒരു ഉപവാസം പ്രസിദ്ധമാക്കി,

10. അപ്പോള് ബാരൂക് യഹോവയുടെ ആലയത്തില്, യഹോവയുടെ ആലയത്തിന്റെ പുതിയവാതിലിന്റെ പ്രവേശനത്തിങ്കല്, മേലത്തെ മുറ്റത്തു, ശാഫാന്റെ മകനായ ഗെമര്യ്യാരായസക്കാരന്റെ മുറിയില്വെച്ചു ആ പുസ്തകത്തില്നിന്നു യിരെമ്യാവിന്റെ വചനങ്ങളെ സകലജനത്തെയും വായിച്ചു കേള്പ്പിച്ചു.

11. ശാഫാന്റെ മകനായ ഗെമര്യ്യാവിന്റെ മകന് മീഖായാവു യഹോവയുടെ വചനങ്ങളൊക്കെയും പുസ്തകത്തില്നിന്നു വായിച്ചു കേട്ടപ്പോള്

12. അവന് രാജഗൃഹത്തില് രായസക്കാരന്റെ മുറിയില് ചെന്നു; അവിടെ സകലപ്രഭുക്കന്മാരും ഇരുന്നിരുന്നു; രായസക്കാരന് എലീശാമായും ശെമയ്യാവിന്റെ മകന് ദെലായാവും അഖ്ബോരിന്റെ മകന് എല്നാഥാനും ശാഫാന്റെ മകന് ഗെമര്യ്യാവും ഹനന്യാവിന്റെ മകന് സിദെക്കീയാവും ശേഷം പ്രഭുക്കന്മാരും തന്നേ.

13. ബാരൂക് ജനത്തെ പുസ്തകം വായിച്ചു കേള്പ്പിച്ചപ്പോള്, താന് കേട്ടിരുന്ന വചനങ്ങളൊക്കെയും മീഖായാവു അവരോടു പ്രസ്താവിച്ചു.

14. അപ്പോള് സകലപ്രഭുക്കന്മാരും കൂശിയുടെ മകനായ ശെലെമ്യാവിന്റെ മകനായ നഥന്യാവിന്റെ മകന് യെഹൂദിയെ ബാരൂക്കിന്റെ അടുക്കല് അയച്ചുനീ ജനത്തെ വായിച്ചുകേള്പ്പിച്ച പുസ്തകച്ചുരുള് എടുത്തുകൊണ്ടു വരിക എന്നു പറയിച്ചു; അങ്ങനെ നേര്യ്യാവിന്റെ മകന് ബാരൂക് പുസ്തകച്ചുരുള് എടുത്തുകൊണ്ടു അവരുടെ അടുക്കല് വന്നു.

15. അവര് അവനോടുഇവിടെ ഇരുന്നു അതു വായിച്ചുകേള്പ്പിക്ക എന്നു പറഞ്ഞു; ബാരൂക് വായിച്ചുകേള്പ്പിച്ചു.

16. ആ വചനങ്ങളൊക്കെയും കേട്ടപ്പോള് അവര് ഭയപ്പെട്ടു തമ്മില് തമ്മില് നോക്കി, ബാരൂക്കിനോടുഈ വചനങ്ങളൊക്കെയും ഞങ്ങള് രാജാവിനെ അറിയിക്കും എന്നു പറഞ്ഞു.

17. നീ ഈ വചനങ്ങളൊക്കെയും എങ്ങനെയാകുന്നു എഴുതിയതു? അവന് പറഞ്ഞുതന്നിട്ടോ? ഞങ്ങളോടു പറക എന്നു അവര് ബാരൂക്കിനോടു ചോദിച്ചു.

18. ബാരൂക് അവരോടുഅവന് ഈ വചനങ്ങളൊക്കെയും പറഞ്ഞുതന്നു, ഞാന് മഷികൊണ്ടു പുസ്തകത്തില് എഴുതി എന്നുത്തരം പറഞ്ഞു.

19. അപ്പോള് പ്രഭുക്കന്മാര് ബാരൂക്കിനോടുപോയി നീയും യിരെമ്യാവും കൂടെ ഒളിച്ചുകൊള്വിന് ; നിങ്ങള് ഇന്നേടത്തു ഇരിക്കുന്നു എന്നു ആരും അറിയരുതു എന്നു പറഞ്ഞു.

20. അനന്തരം അവര് പുസ്തകച്ചുരുള് രായസക്കാരനായ എലീശാമയുടെ മുറിയില് വെച്ചേച്ചു, അരമനയില് രാജാവിന്റെ അടുക്കല് ചെന്നു ആ വചനങ്ങളൊക്കെയും രാജാവിനെ ബോധിപ്പിച്ചു.

21. രാജാവു ചുരുള് എടുത്തുകൊണ്ടു വരുവാന് യെഹൂദിയെ അയച്ചു; അവന് രായസക്കാരനായ എലീശാമയുടെ മുറിയില്നിന്നു അതു എടുത്തു കൊണ്ടുവന്നു; യെഹൂദി അതു രാജാവിനെയും രാജാവിന്റെ ചുറ്റും നിലക്കുന്ന സകലപ്രഭുക്കന്മാരെയും വായിച്ചു കേള്പ്പിച്ചു.

22. അന്നു ഒമ്പതാം മാസത്തില് രാജാവു ഹേമന്തഗൃഹത്തില് ഇരിക്കയായിരുന്നു; അവന്റെ മുമ്പാകെ നെരിപ്പോട്ടില് തീ കത്തിക്കൊണ്ടിരുന്നു.

23. യെഹൂദി മൂന്നു നാലു ഭാഗം വായിച്ചശേഷം രാജാവു എഴുത്തുകാരന്റെ ഒരു കത്തികൊണ്ടു അതു കണ്ടിച്ചു ചുരുള് മുഴുവനും നെരിപ്പോട്ടിലെ തീയില് വെന്തുപോകുംവരെ നെരിപ്പോട്ടില് ഇട്ടുകൊണ്ടിരുന്നു.

24. രാജാവാകട്ടെ ആ വചനങ്ങളൊക്കെയും കേട്ട ഭൃത്യന്മാരില് ആരെങ്കിലുമാകട്ടെ ഭയപ്പെടുകയോ വസ്ത്രം കീറുകയോ ചെയ്തില്ല.

25. ചുരുള് ചുട്ടുകളയരുതേ എന്നു എല്നാഥാനും ദെലായാവും ശെമര്യ്യാവും രാജാവിനോടു അപേക്ഷിച്ചു എങ്കിലും അവന് അവരുടെ അപേക്ഷ കേട്ടില്ല.

26. അനന്തരം ബാരൂക് എന്ന എഴുത്തുകാരനെയും യിരെമ്യാപ്രവാചകനെയും പിടിപ്പാന് രാജാവു രാജകുമാരനായ യെരഹ്മെയേലിനോടും അസ്രീയേലിന്റെ മകനായ സെരായാവോടും അബ്ദേലിന്റെ മകനായ ശെലെമ്യാവോടും കല്പിച്ചു; എന്നാല് യഹോവ അവരെ ഒളിപ്പിച്ചു;

27. ചുരുളും ബാരൂക് യിരെമ്യാവിന്റെ വാമൊഴിപ്രകാരം എഴുതിയിരുന്ന വചനങ്ങളും രാജാവു ചുട്ടുകളഞ്ഞശേഷം, യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നുണ്ടായതെന്തെന്നാല്

28. നീ മറ്റൊരു ചുരുള് മേടിച്ചു യെഹൂദാരാജാവായ യെഹോയാക്കീം ചുട്ടുകളഞ്ഞ മുമ്പിലത്തെ ചുരുളില് ഉണ്ടായിരുന്ന വചനങ്ങളൊക്കെയും അതില് എഴുതുക.

29. എന്നാല് യെഹൂദാരാജാവായ യെഹോയാക്കീമിനോടു നീ പറയേണ്ടതുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുബാബേല്രാജാവു വന്നു ഈ ദേശത്തെ നശിപ്പിച്ചു, മനുഷ്യനെയും മൃഗത്തെയും മുടിച്ചുകളയും എന്നു നീ അതില് എഴുതിയതു എന്തിനു എന്നു പറഞ്ഞു നീ ആ ചുരുള് ചുട്ടുകളഞ്ഞുവല്ലോ.

30. അതുകൊണ്ടു യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅവന്നു ദാവീദിന്റെ സിംഹാസനത്തില് ഇരിപ്പാന് ഒരുത്തനും ഉണ്ടാകയില്ല; അവന്റെ ശവം പകല് വെയിലും രാത്രിയില് മഞ്ഞു ഏല്പാന് എറിഞ്ഞുകളയും.

31. ഞാന് അവനെയും അവന്റെ സന്തതിയെയും ഭൃത്യന്മാരെയും അവരുടെ അകൃത്യംനിമിത്തം സന്ദര്ശിക്കും; അവര്ക്കും യെരൂശലേംനിവാസികള്ക്കും യെഹൂദാപുരുഷന്മാര്ക്കും വരുത്തുമെന്നു ഞാന് വിധിച്ചതും അവര് ശ്രദ്ധിക്കാത്തതുമായ അനര്ത്ഥമൊക്കെയും ഞാന് അവര്ക്കും വരുത്തും.

32. അങ്ങനെ യിരെമ്യാവു മറ്റൊരു ചുരുള് എടുത്തു നേര്യ്യാവിന്റെ മകന് ബാരൂക് എന്ന എഴുത്തുകാരന്റെ കയ്യില് കൊടുത്തു; അവന് യെഹൂദാരാജാവായ യെഹോയാക്കീം തീയില് ഇട്ടു ചുട്ടുകളഞ്ഞ പുസ്തകത്തിലെ വചനങ്ങളൊക്കെയും യിരെമ്യാവിന്റെ വാമൊഴിപ്രകാരം അതില് എഴുതി; അതുപോലെയുള്ള ഏറിയ വചനങ്ങളും ചേര്ത്തെഴുതുവാന് സംഗതിവന്നു.



Shortcut Links
യിരേമ്യാവു - Jeremiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |