Daniel - ദാനീയേൽ 11 | View All

1. ഞാനോ മേദ്യനായ ദാര്യ്യാവേശിന്റെ ഒന്നാം ആണ്ടില് അവനെ ഉറപ്പിപ്പാനും ബലപ്പെടുത്തുവാനും എഴുന്നേറ്റുനിന്നു.

2. ഇപ്പോഴോ, ഞാന് നിന്നോടു സത്യം അറിയിക്കാംപാര്സിദേശത്തു ഇനി മൂന്നു രാജാക്കന്മാര് എഴുന്നേലക്കും; നാലാമത്തവന് എല്ലാവരിലും അധികം ധനവാനായിരിക്കും; അവന് ധനംകൊണ്ടു ശക്തിപ്പെട്ടുവരുമ്പോള് എല്ലാവരെയും യവനരാജ്യത്തിന്നു നേരെ ഉദ്യോഗിപ്പിക്കും.

3. പിന്നെ വിക്രമനായൊരു രാജാവു എഴുന്നേലക്കും; അവന് വലിയ അധികാരത്തോടെ വാണു ഇഷ്ടംപോലെ പ്രവര്ത്തിക്കും.

4. അവന് നിലക്കുമ്പോള് തന്നേ, അവന്റെ രാജ്യം തകര്ന്നു, ആകാശത്തിലെ നാലു കാറ്റിലേക്കും ഭേദിച്ചു പോകും; അതു അവന്റെ സന്തതിക്കല്ല അവന് വാണിരുന്ന അധികാരംപോലയുമല്ല അവന്റെ രാജത്വം നിര്മ്മൂലമായി അവര്ക്കല്ല അന്യര്ക്കും അധീനമാകും.

5. എന്നാല് തെക്കെ ദേശത്തിലെ രാജാവു പ്രാബല്യം പ്രാപിക്കും; അവന്റെ പ്രഭുക്കന്മാരില് ഒരുത്തന് അവനെക്കാള് പ്രബലനായി വാഴും; അവന്റെ ആധിപത്യം മഹാധിപത്യമായ്തീരും.

6. കുറെക്കാലം കഴിഞ്ഞിട്ടു അവര് തമ്മില് ഏകോപിക്കും; തെക്കെ ദേശത്തിലെ രാജാവിന്റെ മകള് വടക്കെദേശത്തിലെ രാജാവിന്റെ അടുക്കല് ഉടമ്പടി ചെയ്വാന് വരും; എങ്കിലും അതു നില്ക്കയില്ല; അവനും അവന്റെ സാഹിത്യവും നിലനില്ക്കയുമില്ല; അവളും അവളെ കൊണ്ടുചെന്നവരും അവളുടെ ജനകനും അവളെ തുണെച്ചവനും ഭീതിവിഷയങ്ങളായ്തീരും.

7. എന്നാല് അവന്നു പകരം അവളുടെ വേരില്നിന്നു മുളെച്ച തൈയായ ഒരുവന് എഴുന്നേലക്കും; അവന് ബലം പ്രാപിച്ചു വടക്കെദേശത്തിലെ രാജാവിന്റെ കോട്ടയില് കടന്നു അവരുടെ നേരെ പ്രവര്ത്തിച്ചു ജയിക്കും.

8. അവരുടെ ദേവന്മാരെയും ബിംബങ്ങളെയും വെള്ളിയും പൊന്നുംകൊണ്ടുള്ള മനോഹരവസ്തുക്കളെയും അവന് എടുത്തു മിസ്രയീമിലേക്കു കൊണ്ടുപോകും; പിന്നെ അവന് കുറെ സംവത്സരത്തോളം വടക്കെദേശത്തിലെ രാജാവിനോടു പൊരുതാതിരിക്കും.

9. അവന് തെക്കെ ദേശത്തിലെ രാജാവിന്റെ രാജ്യത്തേക്കു ചെന്നു സ്വദേശത്തേക്കു മടങ്ങിപ്പോരും.

10. അവന്റെ പുത്രന്മാരോ വീണ്ടും യുദ്ധം ആരംഭിക്കയും ബഹുപുരുഷാരം അടങ്ങിയ മഹാസൈന്യങ്ങളെ ശേഖരിക്കയും ചെയ്യും; അതു വന്നു കവിഞ്ഞു കടന്നുപോകും; പിന്നെ അവന് മടങ്ങിച്ചെന്നു അവന്റെ കോട്ടവരെ യുദ്ധം നടത്തും

11. അപ്പോള് തെക്കെദേശത്തിലെ രാജാവു ദ്വേഷ്യംപൂണ്ടു പുറപ്പെട്ടു വടക്കെദേശത്തിലെ രാജാവിനോടു യുദ്ധം ചെയ്യും; അവന് വലിയോരു സമൂഹത്തെ അണിനിരത്തും; എന്നാല് ആ സമൂഹം മറ്റവന്റെ കയ്യില് ഏല്പിക്കപ്പെടും.

12. ആ ജനസമൂഹം മുടിഞ്ഞുപോകും; അവന്റെ ഹൃദയം ഗര്വ്വിച്ചു, അവന് പതിനായിരം പതിനായിരം പേരെ വീഴുമാറാക്കും; എങ്കിലും അവന് പ്രാബല്യം പ്രാപിക്കയില്ല.

13. വടക്കെദേശത്തിലെ രാജാവു മടങ്ങിവന്നു, മുമ്പിലത്തേതിനെക്കാള് വലിയോരു ജനസമൂഹത്തെ അണിനിരത്തും; ചില സംവത്സരം കഴിഞ്ഞിട്ടു അവന് വലിയോരു സൈന്യത്തോടും വളരെ സമ്പത്തോടുംകൂടെ പോരും.

14. ആ കാലത്തു പലരും തെക്കെദേശത്തിലെ രാജാവിന്റെ നേരെ എഴുന്നേലക്കും; നിന്റെ ജനത്തിലുള്ള അക്രമികള് ദര്ശനത്തെ നിവര്ത്തിപ്പാന് തക്കവണ്ണം മത്സരിക്കും; എങ്കിലും അവര് ഇടറിവീഴും.

15. എന്നാല് വടക്കെദേശത്തിലെ രാജാവു വന്നു വാടകോരി ഉറപ്പുള്ള പട്ടണങ്ങളെ പിടിക്കും; തെക്കെപടക്കൂട്ടങ്ങളും അവന്റെ ശ്രേഷ്ഠജനവും ഉറെച്ചുനില്ക്കയില്ല; ഉറെച്ചുനില്പാന് അവര്ക്കും ശക്തിയുണ്ടാകയുമില്ല.

16. അവന്റെ നേരെ വരുന്നവന് ഇഷ്ടംപോലെ പ്രവര്ത്തിക്കും. ആരും അവന്റെ മുമ്പാകെ നില്ക്കയില്ല; അവന് മനോഹരദേശത്തുനിലക്കും; അവന്റെ കയ്യില് സംഹാരം ഉണ്ടായിരിക്കും.

17. അവന് തന്റെ സര്വ്വരാജ്യത്തിന്റെയും ശക്തിയോടുകൂടെ വരുവാന് താല്പര്യം വേക്കും; എന്നാല് അവന് അവനോടു ഒരു ഉടമ്പടി ചെയ്തു, അവന്നു നാശത്തിന്നായി തന്റെ മകളെ ഭാര്യയായി കൊടുക്കും; എങ്കിലും അവള് നില്ക്കയില്ല; അവന്നു ഇരിക്കയുമില്ല.

18. പിന്നെ അവന് തീരപ്രദേശങ്ങളിലേക്കു മുഖം തിരിച്ചു പലതും പിടിക്കും; എന്നാല് അവന് കാണിച്ച നിന്ദ ഒരു അധിപതി നിര്ത്തലാക്കും; അത്രയുമല്ല, അവന്റെ നിന്ദ അവന്റെമേല് തന്നേ വരുത്തും.

19. പിന്നെ അവന് സ്വദേശത്തിലെ കോട്ടകളുടെ നേരെ മുഖം തിരിക്കും; എങ്കിലും അവന് ഇടറിവീണു, ഇല്ലാതെയാകും;

20. അവന്നു പകരം എഴുന്നേലക്കുന്നവന് തന്റെ രാജ്യത്തിന്റെ മനോഹരഭാഗത്തുകൂടി ഒരു അപഹാരിയെ അയ്യക്കും; എങ്കിലും കുറെ ദിവസത്തിന്നകം അവന് സംഹരിക്കപ്പെടും. കോപത്താലല്ല, യുദ്ധത്താലുമല്ല.

21. അവന്നു പകരം നിന്ദ്യനായ ഒരുത്തന് എഴുന്നേലക്കും; അവന്നു അവര് രാജത്വത്തിന്റെ പദവി കൊടുപ്പാന് വിചാരിച്ചിരുന്നില്ല; എങ്കിലും അവന് സമാധാനകാലത്തു വന്നു ഉപായത്തോടെ രാജത്വം കൈവശമാക്കും.

22. പ്രാളയതുല്യമായ സൈന്യങ്ങളും നിയമത്തിന്റെ പ്രഭുവും കൂടെ അവന്റെ മുമ്പില് പ്രവഹിക്കപ്പെട്ടു തകര്ന്നുപോകും.

23. ആരെങ്കിലും അവനോടു സഖ്യത ചെയ്താല് അവന് വഞ്ചന പ്രവര്ത്തിക്കും; അവന് പുറപ്പെട്ടു അല്പം പടജ്ജനവുമായി വന്നു ജയം പ്രാപിക്കും.

24. അവന് സമാധാനകാലത്തു തന്നേ സംസ്ഥാനത്തിലെ പുഷ്ടിയേറിയ സ്ഥലങ്ങളില് വന്നു, തന്റെ പിതാക്കന്മാരോ പിതാമഹന്മാരോ ഒരുനാളും ചെയ്യാത്തതു ചെയ്യും; അവന് കവര്ച്ചയും കൊള്ളയും സമ്പത്തും അവര്ക്കും വിതറിക്കൊടുക്കും; അവന് കോട്ടകളുടെ നേരെ ഉപായം പ്രയോഗിക്കും; എന്നാല് കുറെക്കാലത്തേക്കേയുള്ളു.

25. അവന് ഒരു മഹാസൈന്യത്തോടു കൂടെ തെക്കെദേശത്തിലെ രാജാവിന്റെ നേരെ തന്റെ ശക്തിയും ധൈര്യവും പ്രയോഗിക്കും; തെക്കെദേശത്തിലെ രാജാവും ഏറ്റവും വലിയതും ശക്തിയേറിയതുമായ സൈന്യത്തോടുകൂടെ യുദ്ധത്തിന്നു പുറപ്പെടും; എങ്കിലും അവര് അവന്റെ നേരെ ഉപായം പ്രയോഗിക്കകൊണ്ടു അവന് ഉറെച്ചു നില്ക്കയില്ല.

26. അവന്റെ അന്നംകൊണ്ടു ഉപജീവനം കഴിക്കുന്നവന് അവനെ നശിപ്പിക്കും; അവന്റെ സൈന്യം ഒഴുകിപ്പേകും; പലരും നിഹതന്മാരായി വീഴും.

27. ഈ രാജാക്കന്മാര് ഇരുവരും ദുഷ്ടത പ്രവര്ത്തിപ്പാന് ഭാവിച്ചുംകൊണ്ടു ഒരേ മേശയിങ്കല്വെച്ചു ഭോഷകു സംസാരിക്കും; എങ്കിലും അതു സാധിക്കയില്ല; നിയമിക്കപ്പെട്ട സമയത്തു മാത്രമേ അവസാനം വരികയുള്ളു.

28. പിന്നെ അവന് വളരെ സമ്പത്തോടുംകൂടെ സ്വദേശത്തേക്കു മടങ്ങിപ്പോകും; അവന് വിശുദ്ധ നിയമത്തിന്നു വിരോധമായി മനോഗതം വെച്ചു, അതു അനുഷ്ഠിച്ചു സ്വദേശത്തേക്കു മടങ്ങിപ്പോകും.

29. നിയമിക്കപ്പെട്ട കാലത്തു അവന് വീണ്ടും തെക്കോട്ടു വരും; എങ്കിലും ഈ പ്രാവശ്യം മുമ്പിലത്തെപ്പോലെ സാദ്ധ്യമാകയില്ല.

30. കിത്തീംകപ്പലുകള് അവന്റെ നേരെ വരും; അതുകൊണ്ടു അവന് വ്യസനിച്ചു മടങ്ങിച്ചെന്നു, വിശുദ്ധനിയമത്തിന്നു നേരെ ക്രുദ്ധിച്ചു പ്രവര്ത്തിക്കും; അവന് മടങ്ങിച്ചെന്നു വിശുദ്ധനിയമത്തെ ഉപേക്ഷിക്കുന്നവരെ ആദരിച്ചുകൊള്ളും.

31. അവന് അയച്ച സൈന്യങ്ങള് അണിനിരന്നു, വിശുദ്ധമന്ദിരമായ കോട്ടയെ അശുദ്ധമാക്കി നിരന്തരഹോമം നിര്ത്തല്ചെയ്തു ശൂന്യമാക്കുന്ന മ്ളേച്ഛ ബിംബത്തെ പ്രതിഷ്ഠിക്കും.
മത്തായി 24:15, മർക്കൊസ് 13:14

32. നിയമത്തിന്നു വിരോധമായി ദുഷ്ടത പ്രവര്ത്തിക്കുന്നവരെ അവന് ഉപായംകൊണ്ടു വഷളാക്കും; എങ്കിലും തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറെച്ചുനിന്നു വീര്യം പ്രവര്ത്തിക്കും.

33. ജനത്തില് ബുദ്ധിമാന്മാരായവര് പലര്ക്കും ബോധം വരുത്തും; എങ്കിലും കുറെക്കാലത്തേക്കു അവര് വാള് കൊണ്ടും തീകൊണ്ടും പ്രവാസംകൊണ്ടും കവര്ച്ചകൊണ്ടും വീണുകൊണ്ടിരിക്കും;

34. വീഴുമ്പോള് അവര് അല്പസഹായത്താല് രക്ഷപ്രാപിക്കും; പലരും കപടഭാവത്തോടെ അവരോടു ചേര്ന്നുകൊള്ളും.

35. എന്നാല് അന്ത്യകാലംവരെ അവരില് പരിശോധനയും ശുദ്ധീകരണവും നിര്മ്മലീകരണവും സാധിക്കേണ്ടതിന്നു ബുദ്ധിമാന്മാരില് ചിലര് വീഴും; നിശ്ചയിക്കപ്പെട്ടകാലത്തു മാത്രം അന്തം വരും.

36. രാജാവേ, ഇഷ്ടംപോലെ പ്രവര്ത്തിക്കും; അവന് തന്നെത്താന് ഉയര്ത്തി, ഏതു ദേവന്നും മേലായി മഹത്വീകരിക്കയും ദൈവാധിദൈവത്തിന്റെ നേരെ അപൂര്വ്വകാര്യങ്ങളെ സംസാരിക്കയും, കോപം നിവൃത്തിയാകുവോളം അവന്നു സാധിക്കയും ചെയ്യും; നിര്ണ്ണയിക്കപ്പെട്ടിരിക്കുന്നതു സംഭവിക്കുമല്ലോ.
2 തെസ്സലൊനീക്യർ 2:4, വെളിപ്പാടു വെളിപാട് 13:5

37. അവന് എല്ലാറ്റിന്നും മേലായി തന്നെത്താല് മഹത്വീകരിക്കയാല് തന്റെ പിതാക്കന്മാരുടെ ദേവന്മാരെയും സ്ത്രീകളുടെ ഇഷ്ടദേവനെയും യാതൊരു ദേവനെയും കൂട്ടാക്കുകയില്ല.
2 തെസ്സലൊനീക്യർ 2:4, വെളിപ്പാടു വെളിപാട് 13:5

38. അതിന്നു പകരം അവന് കോട്ടകളുടെ ദേവനെ ബഹുമാനിക്കും; അവന്റെ പിതാക്കന്മാര് അറിയാത്ത ഒരു ദേവനെ അവന് പൊന്നു കൊണ്ടും വെള്ളികൊണ്ടും രത്നങ്ങള്കൊണ്ടും മനോഹരവസ്തുക്കള്കൊണ്ടും ബഹുമാനിക്കും.

39. അവന് ഒരു അന്യദേവന്റെ ജനത്തെ കോട്ടകളുടെ കൊത്തളങ്ങളിന്മേല് ആക്കിവേക്കും; അവനെ സ്വീകരിക്കുന്നവന്നു അവന് മഹത്വം വര്ദ്ധിപ്പിക്കും; അവന് അവരെ പലര്ക്കും അധിപതികളാക്കി ദേശത്തെ പ്രതിഫലമായി വിഭാഗിച്ചുകൊടുക്കും.

40. പിന്നെ അന്ത്യകാലത്തു തെക്കെദേശത്തിലെ രാജാവു അവനോടു എതിര്ത്തുമുട്ടും; വടക്കെ ദേശത്തിലെ രാജാവു രഥങ്ങളോടും കുതിരച്ചേവകരോടും വളരെ കപ്പലുകളോടും കൂടെ ചുഴലിക്കാറ്റുപോലെ അവന്റെ നേരെ വരും; അവന് ദേശങ്ങളിലേക്കു വന്നു കവിഞ്ഞു കടന്നുപോകും;

41. അവന് മനോഹരദേശത്തിലേക്കും കടക്കും; പതിനായിരം പതിനായിരം പേര് ഇടറിവീഴും; എങ്കിലും എദോമും മോവാബും അമ്മോന്യശ്രേഷ്ഠന്മാരും അവന്റെ കയ്യില് നിന്നു വഴുതിപ്പോകും.
മത്തായി 24:10

42. അവന് ദേശങ്ങളുടെ നേരെ കൈ നീട്ടും; മിസ്രയീംദേശവും ഒഴിഞ്ഞുപോകയില്ല.

43. അവന് പൊന്നും വെള്ളിയുമായ നിക്ഷേപങ്ങളെയും മിസ്രയീമിലെ മനോഹര വസ്തുക്കളെയും കൈവശമാക്കും; ലൂബ്യരും കൂശ്യരും അവന്റെ അനുചാരികള് ആയിരിക്കും.

44. എന്നാല് കിഴക്കുനിന്നും വടക്കുനിന്നും ഉള്ള വര്ത്തമാനങ്ങളാല് അവന് പരവശനാകും; അങ്ങനെ അവന് പലരെയും നശിപ്പിച്ചു നിര്മ്മൂലനാശം വരുത്തേണ്ടതിന്നു മഹാ ക്രോധത്തോടെ പുറപ്പെടും. പിന്നെ അവന് സമുദ്രത്തിന്നും മഹത്വമുള്ള വിശുദ്ധപര്വ്വതത്തിന്നും മദ്ധ്യേ മണിപ്പന്തല് ഇടും; അവിടെ അവന് അന്തരിക്കും; ആരും അവനെ രക്ഷിക്കയുമില്ല.



Shortcut Links
ദാനീയേൽ - Daniel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |