Numbers - സംഖ്യാപുസ്തകം 32 | View All

1. എന്നാല് രൂബേന്യര്ക്കും ഗാദ്യര്ക്കും എത്രയും വളരെ ആടുമാടുകള് ഉണ്ടായിരുന്നു; അവര് യസേര്ദേശവും ഗിലെയാദ്ദേശവും ആടുമാടുകള്ക്കു കൊള്ളാകുന്ന സ്ഥലം എന്നു കണ്ടിട്ടു വന്നു

2. മോശെയൊടും പുരോഹിതനായ എലെയാസാരിനോടും സഭയിലെ പ്രഭുക്കന്മാരോടും സംസാരിച്ചു

3. അതാരോത്ത്, ദീബോന് , യസേര്, നിമ്രാ, ഹെശ്ബോന് , എലെയാലേ, സെബാം, നെബോ, ബെയോന് 4 എന്നിങ്ങനെ യഹോവ യിസ്രായേല് സഭയുടെ മുമ്പില് ജയിച്ചടക്കിയ ദേശം ആടുമാടുകള്ക്കു കൊള്ളുകന്ന പ്രദെശം; അടിയങ്ങള്ക്കോ ആടുമാടുകള് ഉണ്ടു.

4. അതുകൊണ്ടു നിനക്കു അടയങ്ങളോടു കൃപയുണ്ടെങ്കില് ഈ ദേശം അടിയങ്ങള്ക്കു അവകാശമായി തരേണം; ഞങ്ങളെ യോര്ദ്ദാന്നക്കരെ കൊണ്ടു പോകരുതേ എന്നു പറഞ്ഞു.

5. മോശെ ഗാദ്യരോടും രൂഹേന്യരോടും പറഞ്ഞതുനിങ്ങളുടെ സഹോദരന്മര് യുദ്ധത്തിന്നു പോകുമ്പോള് നിങ്ങള്ക്കു ഇവിടെ ഇരിക്കേണമെന്നോ?

6. യഹോവ യിസ്രായേല്മക്കള്ക്കു കൊടുത്തിട്ടുള്ള ദേശത്തേക്കു അവര് കടക്കാതിരിപ്പാന് തക്കവണ്ണം നിങ്ങള് അവരെ അധൈര്യപ്പെടുത്തുന്നതു എന്തിന്നു?

7. ഒറ്റുനോക്കേണ്ടതിന്നു ഞാൂന് നിങ്ങളുടെ പിതാക്കന്മാരെ കാദേശ്ബര്ന്നേയയില്നിന്നു അയച്ചപ്പോള് അവര് ഇങ്ങനെ തന്നേ ചെയ്തു.

8. അവര് എസ്കോല് താഴ്വരയൊളം ചെന്നു ദേശം കണ്ടശേഷം യഹോവ യിസ്രായേല്മക്കള്ക്കു കൊടുത്തിട്ടുള്ള ദേശത്തേക്കു പോകാതിരിക്കത്തക്കവണ്ണം അവരെ അധൈര്യപ്പെടുത്തി.

9. അന്നു യഹോവയുടെ കോപം ജ്വലിച്ചു; അവന് സത്യംചേയ്തു കല്പിച്ചതു

10. കെനിസ്യനായ യെഫുന്നെയുടെ മകന് കാലേബും നൂന്റെ മകന് യോശുവയും യഹോവയോടു പൂര്ണ്ണമായി പറ്റിനിന്നതുകൊണ്ടു

11. അവരല്ലാതെ മിസ്രയീമില്നിന്നു പോന്നവരില് ഇരുപതു വയസ്സുമുതല് മേലോട്ടുള്ള ഒരുത്തനും ഞാന് അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്ത ദേശത്തെ കാണുകയില്ല; അവര് എന്നോടു പൂര്ണ്ണമായി പറ്റി നില്ക്കായ്കകൊണ്ടു തന്നേ.

12. അങ്ങനെ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്ത തലമുറ എല്ലാം മുടിഞ്ഞുപോകുവോളം അവന് നാല്പതു സംവത്സരം അവരെ മരുഭൂമിയില് അലയുമാറാക്കി.

13. എന്നാല് യിസ്രായേലിന്റെ നേരെ യഹോവയുടെ ഉഗ്രകോപം ഇനിയും വര്ദ്ധിപ്പാന് തക്കവണ്ണം നിങ്ങളുടെ പിതാക്കന്മാര്ക്കും പകരം നിങ്ങള് പാപികളുടെ ഒരു കൂട്ടമായി എഴുന്നേറ്റിരിക്കുന്നു.

14. നിങ്ങള് അവനെ വിട്ടു പിന്നോക്കം പോയാല് അവന് ഇനിയും അവരെ മരുഭൂമിയില് വിട്ടുകളയും; അങ്ങനെ നിങ്ങള് ഈ ജനത്തെയെല്ലാം നശിപ്പിക്കും.

15. അപ്പോള് അവര് അടുത്തു ചെന്നു പറഞ്ഞതുഞങ്ങള് ഇവിടെ ഞങ്ങളുടെ ആടുമാടുകള്ക്കു തൊഴുത്തുകളും ഞങ്ങളുടെ കുഞ്ഞുകുട്ടികള്ക്കു പട്ടണങ്ങളും പണിയട്ടെ.

16. എങ്കിലും യിസ്രായേല്മക്കളെ അവരുടെ സ്ഥലത്തു കൊണ്ടുപോയി ആക്കുന്നതുവരെ ഞങ്ങള് യുദ്ധസന്നദ്ധരായി അവര്ക്കും മുമ്പായി നടക്കും; ഞങ്ങളുടെ കുഞ്ഞുകുട്ടികളോ ദേശത്തിലെ നിവാസികള് നിമിത്തം ഉറപ്പുള്ള പട്ടണങ്ങളില് പാര്ക്കട്ടെ.

17. യിസ്രായേല്മക്കള് ഔരോരുത്തന് താന്താന്റെ അവകാശം അടക്കിക്കൊള്ളുംവരെ ഞങ്ങള് ഞങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോരികയില്ല.

18. യോര്ദ്ദാന്നക്കരെയും അതിന്നപ്പുറവും ഞങ്ങള് അവരോടുകൂടെ അവകാശം വാങ്ങുകയില്ല; കിഴക്കു യോര്ദ്ദാന്നിക്കരെ ഞങ്ങള്ക്കു അവകാശം ഉണ്ടല്ലോ.

19. അതിന്നു മോശെ അവരോടു പറഞ്ഞതുനിങ്ങള് ഈ കാര്യം ചെയ്യുമെങ്കില്, യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു

20. യഹോവ തന്റെ മുമ്പില്നിന്നു ശത്രുക്കളെ നീക്കിക്കളയുവോളം നിങ്ങള് എല്ലാവരും അവന്റെ മുമ്പാകെ യുദ്ധസന്നദ്ധരായി യോര്ദ്ദാന്നക്കരെ കടന്നുപോകുമെങ്കില്

21. ദേശം യഹോവയുടെ മുമ്പാകെ കീഴമര്ന്നശേഷം നിങ്ങള് മടങ്ങിപ്പോരികയും യഹോവയുടെയും യിസ്രായേലിന്റെയും മുമ്പാകെ കുറ്റമില്ലാത്തവരായിരിക്കയും ചെയ്യും; അപ്പോള് ഈ ദേശം യഹോവയുടെ മുമ്പാകെ നിങ്ങളുടെ അവകാശമാകും.

22. എന്നാല് നിങ്ങള് അങ്ങനെ ചെയ്കയില്ല എങ്കില് നിങ്ങള് യഹോവയോടു പാപം ചെയ്തിരിക്കുന്നു; നിങ്ങളുടെ പാപഫലം നിങ്ങള് അനുഭവിക്കും.

23. നിങ്ങളുടെ കുട്ടികള്ക്കായി പട്ടണങ്ങളും നിങ്ങളുടെ ആടുകള്ക്കായി തൊഴുത്തുകളും പണിതു നിങ്ങള് പറഞ്ഞതുപോലെ ചെയ്തുകൊള്വിന് .

24. ഗാദ്യരും രൂബേന്യരും മോശെയോടു യജമാനന് കല്പിക്കുന്നതുപോലെ അടിയങ്ങള് ചെയ്തുകൊള്ളാം.

25. ഞങ്ങളുടെ കുഞ്ഞുങ്ങളും ഭാര്യമാരും ഞങ്ങളുടെ കന്നുകാലികളും മൃഗങ്ങളൊക്കെയും ഗിലെയാദിലെ പട്ടണങ്ങളില് ഇരിക്കട്ടെ.

26. അടിയങ്ങളോ യജമാനന് കല്പിക്കുന്നതുപോലെ എല്ലാവരും യുദ്ധസന്നദ്ധരായി യഷോവയുടെ മുമ്പാകെ യുദ്ധത്തിന്നു കടന്നു പോകാം എന്നു പറഞ്ഞു.

27. ആകയാല് മോശെ അവരെക്കുറിച്ചു പുരോഹിതനായ എലെയാസാരിനോടും നൂന്റെ മകനാുയ യോശുവയോടും യിസ്രായേല് മക്കളുടെ ഗോത്രപ്രധാനികളോടും കല്പിച്ചതെന്തെന്നാല്

28. ഗാദ്യരും രൂബേന്യരും ഔരോരുത്തന് യുദ്ധസന്നദ്ധനായി യഹോവയുടെ മുമ്പാകെ നിങ്ങളോടുകൂടെ യോര്ദ്ദാന്നക്കരെ കടന്നുപോരികയും ദേശം നിങ്ങളുടെ മുമ്പാകെ കീഴടങ്ങുകയും ചെയ്താല് നിങ്ങള് അവര്ക്കും ഗിലെയാദ് ദേശം അവകാശമായി കൊടുക്കേണം.

29. എന്നാല് അവര് നിങ്ങളോടുകൂടെ യുദ്ധസന്നദ്ധരായി അക്കരെക്കു കടക്കാതിരുന്നാല് അവരുടെ അവകാശം നിങ്ങളുടെ ഇടയില് കനാന് ദേശത്തുതന്നേ ആയിരിക്കേണം.

30. ഗാദ്യരും രൂബേന്യരും അതിന്നുയഹോവ അടിയങ്ങളോടു അരുളിച്ചെയ്തതുപോലെ ചെയ്തുകൊള്ളാം.

31. ഞങ്ങളുടെ അവകാശം ലഭിക്കേണങ്ടതിന്നു ഞങ്ങള് യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി കനാന് ദേശത്തേക്കു കടന്നുപോകാം എന്നു പറഞ്ഞു.

32. അപ്പോള് മോശെ ഗാദ്യര്ക്കും രൂബേന്യര്ക്കും യോസേഫിന്റെ മകനായ മനശ്ശെയുടെ പാതിഗോത്രത്തിന്നും അമോര്യ്യരാജാവായ സീഹോന്റെ രാജ്യവും ബാശാന് രാജാവായ ഔഗിന്റെ രാജ്യവുമായ ദേശവും അതിന്റെ അതിരുകളില് ചുറ്റുമുള്ള ദേശത്തിലെ പട്ടണങ്ങളും കൊടുത്തു.

33. അങ്ങനെ ഗാദ്യര് ദീബോന് , അതാരോത്ത്,

34. അരോയേര്, അത്രോത്ത്, ശോഫാന് , യസേര്, യൊഗ്ബെഹാ,

35. ബേത്ത്-നിമ്രാ, ബേത്ത്-ഹാരാന് എന്നിവയെ ഉറപ്പുള്ള പട്ടണങ്ങളായും ആടുകള്ക്കു തൊഴുത്തുകളായും പണിതു.

36. രൂബേന്യര് ഹെശ്ബോനും എലെയാലേയും കിര്യ്യത്തയീമും പേരുമാറ്റിക്കളഞ്ഞ നെബോ,

37. ബാല്മെയോന് എന്നിവയും സിബ്മയും പണിതു; അവര് പണിത പട്ടണങ്ങള്ക്കു പുതിയ പേരിട്ടു.

38. മനശ്ശെയുടെ മകനായ മാഖീരിന്റെ പുത്രന്മാര് ഗിലെയാദില് ചെന്നു അതിനെ അടക്കി, അവിടെ പാര്ത്തിരുന്ന അമോര്യ്യരെ ഔടിച്ചുകളഞ്ഞു.

39. മോശെ ഗിലെയാദ് ദേശം മനശ്ശെയുടെ മകനായ മാഖീരിന്നു കൊടുത്തു; അവന് അവിടെ പാര്ത്തു.

40. മനശ്ശെയുടെ പുത്രനായ യായീര് ചെന്നു അതിലെ ഊരുകളെ അടക്കി, അവേക്കു ഹവവോത്ത്-യായീര് (യായീരിന്റെ ഊരുകള്) എന്നു പേരിട്ടു.

41. നോബഹ് ചെന്നു കെനാത്ത് പട്ടണവും അതിന്റെ ഗ്രാമങ്ങളും അടക്കി; അതിന്നു തന്റെ പേരിന് പ്രകാരം നോബഹ് എന്നു പേരിട്ടു.



Shortcut Links
സംഖ്യാപുസ്തകം - Numbers : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |