Numbers - സംഖ്യാപുസ്തകം 35 | View All

1. യഹോവ പിന്നെയും യെരീഹോവിന്നെതിരെ യോര്ദ്ദാന്നരികെ മോവാബ് സമഭൂമിയില്വെച്ചു മോശെയോടു അരുളിച്ചെയ്തതു

2. യിസ്രായേല്മക്കള് തങ്ങളുടെ അവകാശത്തില്നിന്നു ലേവ്യര്ക്കും വസിപ്പാന് പട്ടങ്ങള് കൊടുക്കേണമെന്നു അവരോടു കല്പിക്ക; പട്ടണങ്ങളോടുകൂടെ അവയുടെ പുല്പുറവും നിങ്ങള് ലേവ്യര്ക്കും കൊടുക്കേണം.

3. പട്ടണങ്ങള് അവര്ക്കും പാര്പ്പിടമായിരിക്കേണം; അവയുടെ പുല്പുറം ആടുമാടുകള് മുതലായ സകലമൃഗസമ്പത്തിന്നും വേണ്ടി ആയിരിക്കേണം.

4. നിങ്ങള് ലേവ്യര്ക്കും കൊടുക്കേണ്ടുന്ന പുല്പുറം. പട്ടണത്തിന്റെ മതിലിങ്കല് തുടങ്ങിപുറത്തോട്ടു ചുറ്റും ആയിരം മുഴം വിസ്താരം ആയിരിക്കേണം.

5. പട്ടണം നടുവാക്കി അതിന്നു പുറമെ കിഴക്കോട്ടു രണ്ടായിരം മുഴവും തെക്കോട്ടു രണ്ടായിരം മുഴവും പടിഞ്ഞാറോട്ടു രണ്ടായിരം മുഴവും വടക്കോട്ടു രണ്ടായിരം മുഴവും അളക്കേണം; ഇതു അവര്ക്കും പട്ടണങ്ങളുടെ പുല്പുറം ആയിരിക്കേണം.

6. നിങ്ങള് ലേവ്യര്ക്കും കൊടുക്കുന്ന പട്ടണങ്ങളില് ആറു സങ്കേതനഗരങ്ങളായിരിക്കേണം; കുലചെയ്തവന് അവിടേക്കു ഔടിപ്പോകേണ്ടതിന്നു നിങ്ങള് അവയെ അവന്നു വേണ്ടി വേറുതിരിക്കേണം; ഇവകൂടാതെ നിങ്ങള് വേറെയും നാല്പത്തുരണ്ടു പട്ടണങ്ങളെ കൊടുക്കേണം.

7. അങ്ങനെ നിങ്ങള് ലേവ്യര്ക്കും കൊടുക്കുന്ന പട്ടണങ്ങള് എല്ലാംകൂടെ നാല്പത്തെട്ടു ആയിരിക്കേണം; അവയും അവയുടെ പുല്പുറങ്ങളും കൊടുക്കേണം.

8. യിസ്രായേല്മക്കളുടെ അവകാശത്തില്നിന്നു ജനമേറിയവര് ഏറെയും ജനം കുറഞ്ഞവര് കുറെയും പട്ടണങ്ങള് കൊടുക്കേണം; ഔരോ ഗോത്രം തനിക്കു ലഭിക്കുന്ന അവകാശത്തിന്നു ഒത്തവണ്ണം ലേവ്യര്ക്കും പട്ടണങ്ങളെ കൊടുക്കേണം.

9. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു

10. നീ യിസ്രായേല്മക്കളോടു പറയേണ്ടതെന്തെന്നാല്നിങ്ങള് യോര്ദ്ദാന് കടന്നു കനാന് ദേശത്തു എത്തിയശേഷം

11. ചില പട്ടണങ്ങള് സങ്കേതനഗരങ്ങളായി വേറുതിരിക്കേണം; അബദ്ധവശാല് ഒരുത്തനെ കൊന്നുപോയവന് അവിടേക്കു ഔടിപ്പോകേണം.

12. കുലചെയ്തവന് സഭയുടെ മുമ്പാകെ വിസ്താരത്തിന്നു നിലക്കുംവരെ അവന് പ്രതികാരകന്റെ കയ്യാല് മരിക്കാതിരിക്കേണ്ടതിന്നു അവ സങ്കേതനഗരങ്ങള് ആയിരിക്കേണം.

13. നിങ്ങള് കൊടുക്കുന്ന പട്ടണങ്ങളില് ആറെണ്ണം സങ്കേതനഗരം ആയിരിക്കേണം.

14. യോര്ദ്ദാന്നക്കരെ മൂന്നുപട്ടണവും കനാന് ദേശത്തു മൂന്നു പട്ടണവും കൊടുക്കേണം; അവ സങ്കേതനഗരങ്ങള് ആയിരിക്കേണം.

15. അബദ്ധവശാല് ഒരുത്തനെ കൊല്ലുന്നവന് ഏവനും അവിടേക്കു ഔടിപ്പോകേണ്ടതിന്നു ഈ ആറുപട്ടണം യിസ്രായേല്മക്കള്ക്കും പരദേശിക്കും വന്നുപാര്ക്കുംന്നവന്നും സങ്കേതം ആയിരിക്കേണം.

16. എന്നാല് ആരെങ്കിലും ഇരുമ്പായുധംകൊണ്ടു ഒരുത്തനെ അടിച്ചിട്ടു അവന് മരിച്ചുപോയാല് അവന് കുലപാതകന് ; കുലപാതകന് മരണശിക്ഷ അനുഭവിക്കേണം.

17. മരിപ്പാന് തക്കവണ്ണം ആരെങ്കിലും ഒരുത്തനെ കല്ലെറിഞ്ഞിട്ടു അവന് മരിച്ചുപോയാല് അവന് കുലപാതകന് ; കുലപാതകന് മരണ ശിക്ഷ അനുഭവിക്കേണം.

18. അല്ലെങ്കില് മരിപ്പാന് തക്കവണ്ണം ആരെങ്കിലും കയ്യിലിരുന്ന മരയായുധംകൊണ്ടു ഒരുത്തനെ അടിച്ചിട്ടു അവന് മരിച്ചുപോയാല് അവന് കുലപാതകന് ; കുലപാതകന് മരണശിക്ഷ അനുഭവിക്കേണം.

19. രക്തപ്രതികാരകന് തന്നേ കുലപാതകനെ കൊല്ലേണം; അവനെ കണ്ടുകൂടുമ്പോള് അവനെ കൊല്ലേണം.

20. ആരെങ്കിലും ദ്വേഷംനിമിത്തം ഒരുത്തനെ കുത്തുകയോ കരുതിക്കൂട്ടി അവന്റെമേല് വല്ലതും എറികയോ ചെയ്തിട്ടു അവന് മരിച്ചുപോയാല്,

21. അല്ലെങ്കില് ശത്രുതയാല് കൈകൊണ്ടു അവനെ അടിച്ചിട്ടു അവന് മരിച്ചുപോയാല് അവനെ കൊന്നവന് മരണശിക്ഷ അനുഭവിക്കേണം. അവന് കുലപാതകന് ; രക്തപ്രതികാരകന് കുലപാതകനെ കണ്ടുകൂടുമ്പോള് കൊന്നുകളയേണം.

22. എന്നാല് ആരെങ്കിലും ശത്രുതകൂടാതെ പെട്ടെന്നു ഒരുത്തനെ കുത്തുകയോ കരുതാതെ വല്ലതും അവന്റെ മേല് എറിഞ്ഞുപോകയോ,

23. അവന്നു ശത്രുവായിരിക്കാതെയും അവന്നു ദോഷം വിചാരിക്കാതെയും അവന് മരിപ്പാന് തക്കവണ്ണം അവനെ കാണാതെ കല്ലു എറികയോ ചെയ്തിട്ടു അവന് മരിച്ചു പോയാല്

24. കുലചെയ്തവന്നും രക്തപ്രതികാരകന്നും മദ്ധ്യേ ഈ ന്യായങ്ങളെ അനുസരിച്ചു സഭ വിധിക്കേണം.

25. കുലചെയ്തവനെ സഭ രക്തപ്രതികാരകന്റെ കയ്യില്നിന്നു രക്ഷിക്കേണം; അവന് ഔടിപ്പോയിരുന്ന സങ്കേതനഗരത്തിലേക്കു അവനെ മടക്കി അയക്കേണം; വിശുദ്ധതൈലത്താല് അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അവന് അവിടെ പാര്ക്കേണം.

26. എന്നാല് കുലചെയ്തവന് ഔടിപ്പോയിരുന്ന സങ്കേതനഗരത്തിന്റെ അതിര് വിട്ടു പുറത്തു വരികയും

27. അവനെ അവന്റെ സങ്കേതനഗരത്തിന്റെ അതിരിന്നു പുറത്തുവെച്ചു കണ്ടു രക്തപ്രതികാരകന് കുലചെയ്തവനെ കൊല്ലുകയും ചെയ്താല് അവന്നു രക്തപാതകം ഇല്ല.

28. അവന് മഹാപുരോഹിതന്റെ മരണംവരെ തന്റെ സങ്കേതനഗരത്തില് പാര്ക്കേണ്ടിയിരുന്നു; എന്നാല് കുലചെയ്തവന്നു മഹാപുരോഹിതന്റെ മരണശേഷം തന്റെ അവകാശഭൂമിയിലേക്കു മടങ്ങിപ്പോകാം.

29. ഇതു നിങ്ങള്ക്കു തലമുറതലമുറയായി നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും ന്യായവിധിക്കുള്ള പ്രമാണം ആയിരിക്കേണം.

30. ആരെങ്കിലും ഒരുത്തനെ കൊന്നാല് കുലപാതകന് സാക്ഷികളുടെ വാമൊഴിപ്രകാരം മരണശിക്ഷ അനുഭവിക്കേണം; എന്നാല് ഒരു മനുഷ്യന്റെ നേരെ മരണശിക്ഷെക്കു ഏകസാക്ഷിയുടെ മൊഴി മതിയാകുന്നതല്ല.

31. മരണയോഗ്യനായ കുലപാതകന്റെ ജീവന്നുവേണ്ടി നിങ്ങള് വീണ്ടെടുപ്പു വില വാങ്ങരുതു; അവന് മരണശിക്ഷ തന്നേ അനുഭവിക്കേണം.

32. സങ്കേതനഗരത്തിലേക്കു ഔടിപ്പോയവന് പുരോഹിതന്റെ മരണത്തിന്നു മുമ്പെ നാട്ടില് മടങ്ങിവന്നു പാര്ക്കേണ്ടതിന്നും നിങ്ങള് വീണ്ടെടുപ്പുവില വാങ്ങരുതു.

33. നിങ്ങള് പാര്ക്കുംന്ന ദേശം അങ്ങനെ അശുദ്ധമാക്കരുതു; രക്തം ദേശത്തെ അശുദ്ധമാക്കുന്നു; ദേശത്തില് ചൊരിഞ്ഞ രക്തത്തിന്നുവേണ്ടി രക്തം ചൊരിയിച്ചവന്റെ രക്തത്താല് അല്ലാതെ ദേശത്തിന്നു പ്രായശ്ചിത്തം സാദ്ധമല്ല.

34. അതു കൊണ്ടു ഞാന് അധിവസിക്കുന്ന നിങ്ങളുടെ പാര്പ്പിടമായ ദേശം അശുദ്ധമാക്കരുതു; യിസ്രായേല്മക്കളുടെ മദ്ധ്യേ യഹോവയായ ഞാന് അധിവസിക്കുന്നു.



Shortcut Links
സംഖ്യാപുസ്തകം - Numbers : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |