Mark - മർക്കൊസ് 2 | View All

1. ചില ദിവസം കഴിഞ്ഞശേഷം അവന് പിന്നെയും കഫര്ന്നഹൂമില് ചെന്നു; അവന് വീട്ടില് ഉണ്ടെന്നു ശ്രുതിയായി.

2. ഉടനെ വാതില്ക്കല്പോലും ഇടമില്ലാത്തവണ്ണം പലരും വന്നു കൂടി, അവന് അവരോടു തിരുവചനം പ്രസ്താവിച്ചു.

3. അപ്പോള് നാലാള് ഒരു പക്ഷവാതക്കാരനെ ചുമന്നു അവന്റെ അടുക്കല് കൊണ്ടുവന്നു.

4. പുരുഷാരം നിമിത്തം അവനോടു സമീപിച്ചു കൂടായ്കയാല് അവന് ഇരുന്ന സ്ഥലത്തിന്റെ മേല്പുര പൊളിച്ചു തുറന്നു, പക്ഷവാതക്കാരനെ കിടക്കയോടെ ഇറക്കി വെച്ചു.

5. യേശു അവരുടെ വിശ്വാസം കണ്ടിട്ടു പക്ഷവാതക്കാരനോടുമകനേ, നിന്റെ പാപങ്ങള് മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു.

6. അവിടെ ചില ശാസ്ത്രിമാര് ഇരുന്നുഇവന് ഇങ്ങനെ ദൈവദൂഷണം പറയുന്നതു എന്തു?

7. ദൈവം ഒരുവന് അല്ലാതെ പാപങ്ങളെ മോചിപ്പാന് കഴിയുന്നവന് ആര് എന്നു ഹൃദയത്തില് ചിന്തിച്ചുകൊണ്ടിരുന്നു.
സങ്കീർത്തനങ്ങൾ 103:3, യെശയ്യാ 43:25

8. ഇങ്ങനെ അവര് ഉള്ളില് ചിന്തിക്കുന്നതു യേശു ഉടനെ മനസ്സില് ഗ്രഹിച്ചു അവരോടുനിങ്ങള് ഹൃദയത്തില് ഇങ്ങനെ ചിന്തിക്കുന്നതു എന്തു?
1 ശമൂവേൽ 16:7

9. പക്ഷവാതക്കാരനോടു നിന്റെ പാപങ്ങള് മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു കിടക്ക എടുത്തു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.

10. എന്നാല് ഭൂമിയില് പാപങ്ങളെ മോചിപ്പാന് മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങള് അറിയേണ്ടതിന്നു — അവന് പക്ഷവാതക്കാരനോടു

11. എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാന് നിന്നോടു പറയുന്നു എന്നു പറഞ്ഞു.

12. ഉടനെ അവന് എഴുന്നേറ്റു കിടക്ക എടുത്തു എല്ലാവരും കാണ്കെ പുറപ്പെട്ടു; അതു കൊണ്ടു എല്ലാവരും വിസ്മയിച്ചുഇങ്ങനെ ഒരു നാളും കണ്ടിട്ടില്ല എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.
യെശയ്യാ 52:14

13. അവന് പിന്നെയും കടല്ക്കരെ ചെന്നു; പുരുഷാരം ഒക്കെയും അവന്റെ അടുക്കല് വന്നു; അവന് അവരെ ഉപദേശിച്ചു.

14. പിന്നെ അവന് കടന്നു പോകുമ്പോള് അല്ഫായിയുടെ മകനായ ലേവി ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടുഎന്നെ അനുഗമിക്ക എന്നു പറഞ്ഞു; അവന് എഴുന്നേറ്റു അവനെ അനുഗമിച്ചു.

15. അവന് വീട്ടില് പന്തിയില് ഇരിക്കുമ്പോള് പല ചുങ്കക്കാരും പാപികളും യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടി പന്തിയില് ഇരുന്നു; അവനെ അനുഗമിച്ചുവന്നവര് അനേകര് ആയിരുന്നു.

16. അവന് ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകയും കൂടിക്കയും ചെയ്യുന്നതു പരീശന്മാരുടെ കൂട്ടത്തിലുള്ള ശാസ്ത്രിമാര് കണ്ടിട്ടു അവന്റെ ശിഷ്യന്മാരോടുഅവന് ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നതു എന്തു എന്നു ചോദിച്ചു.

17. യേശു അതു കേട്ടു അവരോടുദീനക്കാര്ക്കല്ലാതെ സൌഖ്യമുള്ളവര്ക്കും വൈദ്യനെക്കൊണ്ടു ആവശ്യമില്ല; ഞാന് നീതിമാന്മാരെ അല്ല, പാപികളെ അത്രേ വിളിപ്പാന് വന്നതു എന്നു പറഞ്ഞു.

18. യോഹന്നാന്റെ ശിഷ്യന്മാരും പരീശന്മാരും ഉപവസിക്ക പതിവായിരുന്നു; അവര് വന്നു അവനോടുയോഹന്നാന്റെയും പരീശന്മാരുടെയും ശിഷ്യന്മാര് ഉപവസിക്കുന്നു വല്ലോ; നിന്റെ ശിഷ്യന്മാര് ഉപവസിക്കാത്തതു എന്തു എന്നു ചോദിച്ചു.

19. യേശു അവരോടു പറഞ്ഞതുമണവാളന് കൂടെ ഉള്ളപ്പോള് തോഴ്മക്കാര്ക്കും ഉപവസിപ്പാന് കഴിയുമോ? മണവാളന് കൂടെ ഇരിക്കുംകാലത്തോളം അവര്ക്കും ഉപവസിപ്പാന് കഴികയില്ല.

20. എന്നാല് മണവാളന് അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; അന്നു, ആ കാലത്തു അവര് ഉപവസിക്കും.
1 ശമൂവേൽ 21:6

21. പഴയ വസ്ത്രത്തില് കോടിത്തുണിക്കണ്ടം ആരും ചേര്ത്തു തുന്നുമാറില്ല; തുന്നിയാല് ചേര്ത്ത പുതുക്കണ്ടം പഴയതില് നിന്നു വലിഞ്ഞിട്ടു ചീന്തല് ഏറ്റവും വല്ലാതെ ആകും.

22. ആരും പുതിയ വീഞ്ഞു പഴയ തുരുത്തിയില് പകര്ന്നു വെക്കുമാറില്ല; വെച്ചാല് പുതുവീഞ്ഞു തുരുത്തിയെ പൊളിക്കും; വീഞ്ഞു ഒഴുകിപ്പോകും; തുരുത്തി നശിച്ചുപോകും; പുതിയ വീഞ്ഞു പുതിയ തുരുത്തിയിലത്രേ പകര്ന്നു വെക്കേണ്ടതു.

23. അവന് ശബ്ബത്തില് വിളഭൂമിയില്കൂടി കടന്നുപോകുമ്പോള് അവന്റെ ശീഷ്യന്മാര് വഴിനടക്കയില് കതിര് പറിങ്ങുതുടങ്ങി.
ആവർത്തനം 23:25

24. പരീശന്മാര് അവനോടുനോകൂ, ഇവര് ശബ്ബത്തില് വിഹിതമല്ലാത്തതു ചെയ്യുന്നതു എന്തു എന്നു പറഞ്ഞു.

25. അവന് അവരോടുദാവീദ് തനിക്കും കൂടെയുള്ളവര്ക്കും മുട്ടുണ്ടായി വിശന്നപ്പോള് ചെയ്തതു എന്തു?

26. അവ അബ്യാഥാര്മഹാപുരോഹിതന്റെ കാലത്തു ദൈവാലയത്തില് ചെന്നു, പുരോഹിതന്മാര്ക്കല്ലാതെ ആര്ക്കും തിന്മാന് വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു കൂടെയുള്ളവര്ക്കും കൊടുത്തു എന്നു നിങ്ങള് ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു.
ലേവ്യപുസ്തകം 24:5-9, 2 ശമൂവേൽ 15:35

27. പിന്നെ അവന് അവരോടുമനുഷ്യന് ശബ്ബത്ത് നിമിത്തമല്ല; ശബ്ബത്ത് മനുഷ്യന് നിമിത്തമത്രേ ഉണ്ടായതു;
പുറപ്പാടു് 20:8-10, ആവർത്തനം 5:12-14

28. അങ്ങനെ മനുഷ്യപുത്രന് ശബ്ബത്തിന്നും കര്ത്താവു ആകുന്നു എന്നു പറഞ്ഞു.



Shortcut Links
മർക്കൊസ് - Mark : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |