John - യോഹന്നാൻ 12 | View All

1. യേശു മരിച്ചവരില് നിന്നു ഉയിര്പ്പിച്ച ലാസര് പാര്ത്ത ബേഥാന്യയിലേക്കു യേശു പെസഹെക്കു ആറുദിവസം മുമ്പെ വന്നു.

2. അവിടെ അവര് അവന്നു ഒരു അത്താഴം ഒരുക്കി; മാര്ത്ത ശുശ്രൂഷ ചെയ്തു, ലാസരോ അവനോടുകൂടെ പന്തിയില് ഇരുന്നവരില് ഒരുവന് ആയിരുന്നു.

3. അപ്പോള് മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തല് എടുത്തു യേശുവിന്റെ കാലില് പൂശി തന്റെ തലമുടികൊണ്ടു കാല് തുവര്ത്തി; തൈലത്തിന്റെ സൌരഭ്യം കൊണ്ടു വീടു നിറഞ്ഞു.

4. എന്നാല് അവന്റെ ശിഷ്യന്മാരില് ഒരുത്തനായി അവനെ കാണിച്ചുകൊടുപ്പാനുള്ള യൂദാ ഈസ്കര്യ്യോത്താവു

5. ഈ തൈലം മുന്നൂറു വെള്ളിക്കാശിന്നു വിറ്റു ദിരിദ്രന്മാര്ക്കും കൊടുക്കാഞ്ഞതു എന്തു എന്നു പറഞ്ഞു.

6. ഇതു ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവന് കള്ളന് ആകകൊണ്ടും പണസ്സഞ്ചി തന്റെ പക്കല് ആകയാല് അതില് ഇട്ടതു എടുത്തുവന്നതുകൊണ്ടും അത്രേ പറഞ്ഞതു.

7. യേശുവോഅവളെ വിടുക; എന്റെ ശവസംസ്കാരദിവസത്തിന്നായി അവള് ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ.

8. ദരിദ്രന്മാര് നിങ്ങള്ക്കു എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഞാന് എല്ലായ്പോഴും അടുക്കെ ഇല്ലതാനും എന്നു പറഞ്ഞു.
ആവർത്തനം 15:11

9. അവന് അവിടെ ഉണ്ടെന്നു അറിഞ്ഞിട്ടു യെഹൂദന്മാരുടെ ഒരു വലിയ പുരുഷാരം യേശുവിന്റെ നിമിത്തം മാത്രമല്ല, അവന് മരിച്ചവരില് നിന്നു ഉയിര്പ്പിച്ച ലാസരെ കാണ്മാനായിട്ടുംകൂടെ വന്നു.

10. അവന് ഹേതുവായി അനേകം യെഹൂദന്മാര് ചെന്നു

11. യേശുവില് വിശ്വസിക്കയാല് ലാസരെയും കൊല്ലേണം എന്നു മഹാപുരോഹിതന്മാര് ആലോചിച്ചു.

12. പിറ്റേന്നു പെരുന്നാള്ക്കു വന്നോരു വലിയ പുരുഷാരം യേശു യെരൂശലേമിലേക്കു വരുന്നു എന്നു കേട്ടിട്ടു

13. ഈത്തപ്പനയുടെ കുരുത്തോല എടുത്തുംകൊണ്ടു അവനെ എതിരേല്പാന് ചെന്നുഹോശന്നാ, യിസ്രായേലിന്റെ രാജാവായി കര്ത്താവിന്റെ നാമത്തില് വരുന്നവന് വാഴ്ത്തപ്പെട്ടവന് എന്നു ആര്ത്തു.
സങ്കീർത്തനങ്ങൾ 118:25-26

14. യേശു ഒരു ചെറിയ കഴുതയെ കണ്ടിട്ടു അതിന്മേല് കയറി.

15. “സീയോന് പുത്രി, ഭയപ്പെടേണ്ടാ; ഇതാ നിന്റെ രാജാവു കഴുതകൂട്ടിപ്പുറത്തു കയറിവരുന്നു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.
യെശയ്യാ 40:9, സെഖർയ്യാവു 9:9

16. ഇതു അവന്റെ ശിഷ്യന്മാര് ആദിയില് ഗ്രഹിച്ചില്ല; യേശുവിന്നു തേജസ്കരണം വന്നശേഷം അവനെക്കുറിച്ചു ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും തങ്ങള് അവന്നു ഇങ്ങനെ ചെയ്തു എന്നും അവര്ക്കും ഔര്മ്മ വന്നു.

17. അവന് ലാസരെ കല്ലറയില് നിന്നു വിളിച്ചു മരിച്ചവരില് നിന്നു എഴുന്നേല്പിച്ചപ്പോള് അവനോടുകൂടെ ഉണ്ടായിരുന്ന പുരുഷാരം സാക്ഷ്യം പറഞ്ഞു.

18. അവന് ഈ അടയാളം ചെയ്തപ്രകാരം പുരുഷാരം കേട്ടിട്ടു അവനെ എതിരേറ്റുചെന്നു.

19. ആകയാല് പരീശന്മാര് തമ്മില് തമ്മില്നമുക്കു ഒന്നും സാധിക്കുന്നില്ലല്ലോ; ലോകം അവന്റെ പിന്നാലെ ആയിപ്പോയി എന്നു പറഞ്ഞു.

20. പെരുനാളില് നമസ്കരിപ്പാന് വന്നവരില് ചില യവനന്മാര് ഉണ്ടായിരുന്നു.

21. ഇവര് ഗലീലയിലെ ബേത്ത് സയിദക്കാരനായ ഫിലിപ്പൊസിന്റെ അടുക്കല് ചെന്നു അവനോടുയജമാനനേ, ഞങ്ങള്ക്കു യേശുവിനെ കാണ്മാന് താല്പര്യമുണ്ടു എന്നു അപേക്ഷിച്ചു.

22. ഫിലിപ്പൊസ് ചെന്നു അന്ത്രെയാസിനോടു പറഞ്ഞു. അന്ത്രെയാസും ഫിലിപ്പൊസും കൂടെ ചെന്നു യേശുവിനോടു പറഞ്ഞു.

23. യേശു അവരോടു ഉത്തരം പറഞ്ഞതുമനുഷ്യപുത്രന് തേജസ്കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു.

24. ആമേന് , ആമേന് , ഞാന് നിങ്ങളോടു പറയുന്നുകോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കില് അതു തനിയേ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും.

25. തന്റെ ജീവനെ സ്നേഹിക്കുന്നവന് അതിനെ കളയും; ഇഹലോകത്തില് തന്റെ ജീവനെ പകെക്കുന്നവന് അതിനെ നിത്യജീവന്നായി സൂക്ഷിക്കും.

26. എനിക്കു ശുശ്രൂഷ ചെയ്യുന്നവന് എന്നെ അനുഗമിക്കട്ടെ; ഞാന് ഇരിക്കുന്നേടത്തു എന്റെ ശുശ്രൂഷക്കാരനും ഇരിക്കും; എനിക്കു ശുശ്രൂഷചെയ്യുന്നവനെ പിതാവു മാനിക്കും.

27. ഇപ്പോള് എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാന് എന്തു പറയേണ്ടു? പിതാവേ, ഈ നാഴികയില്നിന്നു എന്നെ രക്ഷിക്കേണമേ; എങ്കിലും ഇതു നിമിത്തം ഞാന് ഈ നാഴികയിലേക്കു വന്നിരിക്കുന്നു.
സങ്കീർത്തനങ്ങൾ 6:3, സങ്കീർത്തനങ്ങൾ 42:5, സങ്കീർത്തനങ്ങൾ 42:11

28. പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ. അപ്പോള് സ്വര്ഗ്ഗത്തില്നിന്നു; ഞാന് മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും എന്നൊരു ശബ്ദം ഉണ്ടായി

29. അതുകേട്ടിട്ടു അരികെ നിലക്കുന്ന പുരുഷാരംഇടി ഉണ്ടായി എന്നു പറഞ്ഞു; മറ്റു ചിലര് ഒരു ദൈവദൂതന് അവനോടു സംസാരിച്ചു എന്നു പറഞ്ഞു.

30. അതിന്നു യേശുഈ ശബ്ദം എന്റെ നിമിത്തമല്ല, നിങ്ങളുടെ നിമിത്തം അത്രേ ഉണ്ടായതു.

31. ഇപ്പോള് ഈ ലോകത്തിന്റെ ന്യായവിധി ആകുന്നു; ഇപ്പോള് ഈ ലോകത്തിന്റെ പ്രഭുവിനെ പുറത്തു തള്ളിക്കളയും.

32. ഞാനോ ഭൂമിയില് നിന്നു ഉയര്ത്തപ്പെട്ടാല് എല്ലാവരെയും എങ്കലേക്കു ആകര്ഷിക്കും എന്നു ഉത്തരം പറഞ്ഞു.

33. ഇതു താന് മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ചു പറഞ്ഞതത്രേ.

34. പുരുഷാരം അവനോടുക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങള് ന്യായപ്രമാണത്തില് വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രന് ഉയര്ത്തപ്പെടേണ്ടതെന്നു നീ പറയുന്നതു എങ്ങനെ? ഈ മനുഷ്യപുത്രന് ആര് എന്നു ചോദിച്ചു.
സങ്കീർത്തനങ്ങൾ 89:4, സങ്കീർത്തനങ്ങൾ 89:36, സങ്കീർത്തനങ്ങൾ 110:4, യെശയ്യാ 9:7, ദാനീയേൽ 7:14

35. അതിന്നു യേശു അവരോടുഇനി കുറെകാലം മാത്രം വെളിച്ചം നിങ്ങളുടെ ഇടയില് ഇരിക്കും; ഇരുള് നിങ്ങളെ പിടിക്കാതിരിപ്പാന് നിങ്ങള്ക്കു വെളിച്ചം ഉള്ളേടത്തോളം നടന്നുകൊള്വിന് . ഇരുളില് നടക്കുന്നവന് താന് എവിടെ പോകുന്നു എന്നു അറിയുന്നില്ലല്ലോ.

36. നിങ്ങള് വെളിച്ചത്തിന്റെ മക്കള് ആകേണ്ടതിന്നു വെളിച്ചം ഉള്ളടത്തോളം വെളിച്ചത്തില് വിശ്വസിപ്പിന് എന്നു പറഞ്ഞു.

37. ഇതു സംസാരിച്ചിട്ടു യേശു വാങ്ങിപ്പോയി അവരെ വിട്ടു മറഞ്ഞു. അവര് കാണ്കെ അവന് ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവര് അവനില് വിശ്വസിച്ചില്ല.

38. “കര്ത്താവേ, ഞങ്ങള് കേള്പ്പിച്ചതു ആര് വിശ്വസിച്ചിരിക്കുന്നു? കര്ത്താവിന്റെ ഭുജം ആര്ക്കും വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകന് പറഞ്ഞ വചനം നിവൃത്തിയാവാന് ഇടവന്നു.
യെശയ്യാ 53:1

39. അവര്ക്കും വിശ്വസിപ്പാന് കഴിഞ്ഞില്ല; അതിന്റെ കാരണം യെശയ്യാവു വേറെ ഒരേടത്തു പറയുന്നതു

40. അവര് കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനം തിരികയോ താന് അവരെ സൌഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവന് കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു”
യെശയ്യാ 6:9-10

41. യെശയ്യാവു അവന്റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു.ര് ആകാതിരിപ്പാന് പരീശന്മാര് നിമിത്തം ഏറ്റുപറഞ്ഞില്ലതാനും.ഹിച്ചു.

42. യേശു വിളിച്ചു പറഞ്ഞതുഎന്നില് വിശ്വസിക്കുന്നവന് എന്നിലല്ല എന്നെ അയച്ചവനില് തന്നേ വിശ്വസിക്കുന്നു.

43. എന്നെ കാണുന്നവന് എന്നെ അയച്ചവനെ കാണുന്നു.

44. എന്നില് വിശ്വസിക്കുന്നവന് ആരും ഇരുളില് വസിക്കാതിരിപ്പാന് ഞാന് വെളിച്ചമായി ലോകത്തില് വന്നിരിക്കുന്നു.

45. എന്റെ വചനം കേട്ടു പ്രമാണിക്കാത്തവനെ ഞാന് വിധിക്കുന്നില്ല; ലോകത്തെ വിധിപ്പാനല്ല, ലോകത്തെ രക്ഷിപ്പാനത്രേ ഞാന് വന്നിരിക്കുന്നതു.

46. എന്റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവന് ഉണ്ടു; ഞാന് സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളില് അവനെ ന്യായം വിധിക്കും.

47. ഞാന് സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാന് ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.

48. അവന്റെ കല്പന നിത്യജീവന് എന്നു ഞാന് അറിയുന്നു; ആകയാല് ഞാന് സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു.



Shortcut Links
യോഹന്നാൻ - John : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |