Hebrews - എബ്രായർ 12 | View All

1. ആകയാല് നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നിലക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പില് വെച്ചിരിക്കുന്ന ഔട്ടം സ്ഥിരതയോടെ ഔടുക.

2. വിശ്വാസത്തിന്റെ നായകനും പൂര്ത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പില് വെച്ചിരുന്ന സന്തോഷം ഔര്ത്തു അവന് അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു.
സങ്കീർത്തനങ്ങൾ 110:1

3. നിങ്ങളുടെ ഉള്ളില് ക്ഷീണിച്ചു മടുക്കാതിരിപ്പാന് പാപികളാല് തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊള്വിന് .
സംഖ്യാപുസ്തകം 16:38

4. പാപത്തോടു പോരാടുന്നതില് നിങ്ങള് ഇതുവരെ പ്രാണത്യാഗത്തോളം എതിര്ത്തു നിന്നിട്ടില്ല.

5. “മകനേ, കര്ത്താവിന്റെ ശിക്ഷ നിരസിക്കരുതു; അവന് ശാസിക്കുമ്പോള് മുഷികയുമരുതു.
സദൃശ്യവാക്യങ്ങൾ 3:11-12

6. കര്ത്താവു താന് സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താന് കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോടു എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങള് മറന്നുകളഞ്ഞുവോ?

7. നിങ്ങള് ബാലശിക്ഷ സഹിച്ചാല് ദൈവം മക്കളോടു എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പന് ശിക്ഷിക്കാത്ത മകന് എവിടെയുള്ളു?
ആവർത്തനം 8:5, 2 ശമൂവേൽ 7:14

8. എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കില് നിങ്ങള് മക്കളല്ല കൌലടേയന്മാരത്രേ.

9. നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാര് നമ്മെ ശിക്ഷിച്ചപ്പോള് നാം അവരെ വണങ്ങിപ്പോന്നുവല്ലോ; ആത്മാക്കളുടെ പിതാവിന്നു ഏറ്റവും അധികമായി കീഴടങ്ങി ജീവിക്കേണ്ടതല്ലയോ?
സംഖ്യാപുസ്തകം 16:22, സംഖ്യാപുസ്തകം 27:16

10. അവര് ശിക്ഷിച്ചതു കുറെക്കാലവും തങ്ങള്ക്കു ബോധിച്ചപ്രകാരവുമത്രേ; അവനോ, നാം അവന്റെ വിശുദ്ധി പ്രാപിക്കേണ്ടതിന്നു നമ്മുടെ ഗുണത്തിന്നായി തന്നേ ശിക്ഷിക്കുന്നതു.

11. ഏതു ശിക്ഷയും തല്ക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാല് അഭ്യാസം വന്നവര്ക്കും നീതി എന്ന സമാധാന ഫലം ലഭിക്കും.

12. ആകയാല് തളര്ന്ന കയ്യും കുഴഞ്ഞ മുഴങ്കാലും നിവിര്ത്തുവിന് .
യെശയ്യാ 35:3

13. മുടന്തുള്ളതു ഉളുക്കിപ്പോകാതെ ഭേദമാകേണ്ടതിന്നു നിങ്ങളുടെ കാലിന്നു പാത നിരത്തുവിന് .
സദൃശ്യവാക്യങ്ങൾ 4:26

14. എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാന് ഉത്സാഹിപ്പിന് . ശുദ്ധീകരണം കൂടാതെ ആരും കര്ത്താവിനെ കാണുകയില്ല.
സങ്കീർത്തനങ്ങൾ 34:14

15. ആരും ദൈവകൃപ വിട്ടുപിന് മാറുകയും വല്ല കൈപ്പുള്ള വേരും മുളെച്ചു കലക്കമുണ്ടാക്കി അനേകര് അതിനാല് മലിനപ്പെടുകയും ആരും ദുര്ന്നടപ്പുകാരനോ, ഒരു ഊണിന്നു ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാന് കരുതിക്കൊള്വിന് .
ആവർത്തനം 29:18

16. അവന് പിന്നത്തേതില് അനുഗ്രഹം ലഭിപ്പാന് ആഗ്രഹിച്ചു കണ്ണുനീരോടുകൂടെ അപേക്ഷിച്ചിട്ടും തള്ളപ്പെട്ടു മാനസാന്തരത്തിന്നു ഇട കണ്ടില്ല എന്നു നിങ്ങള് അറിയുന്നുവല്ലോ.
ഉല്പത്തി 25:33

17. സ്ഥൂലമായതും തീ കത്തുന്നതുമായ പര്വ്വതത്തിന്നും മേഘതമസ്സ്, കൂരിരുട്ടു, കൊടുങ്കാറ്റു, കാഹളനാദം, വാക്കുകളുടെ ശബ്ദം എന്നിവേക്കും അടുക്കല് അല്ലല്ലോ നിങ്ങള് വന്നിരിക്കുന്നതു.

18. ആ ശബ്ദം കേട്ടവര് ഇനി ഒരു വചനവും തങ്ങളോടു പറയരുതേ എന്നു അപേക്ഷിച്ചു.
പുറപ്പാടു് 20:18-21, ആവർത്തനം 4:11-12

19. ഒരു മൃഗം എങ്കിലും പര്വ്വതം തൊട്ടാല് അതിനെ കല്ലെറിഞ്ഞു കൊല്ലേണം എന്നുള്ള കല്പന അവര്ക്കും സഹിച്ചുകൂടാഞ്ഞു.
പുറപ്പാടു് 19:16, ആവർത്തനം 5:23, ആവർത്തനം 5:25, പുറപ്പാടു് 20:18-21, ആവർത്തനം 4:11-12

20. ഞാന് അത്യന്തം പേടിച്ചു വിറെക്കുന്നു എന്നു മോശെയും പറയത്തക്കവണ്ണം ആ കാഴ്ച ഭയങ്കരമായിരുന്നു.
പുറപ്പാടു് 19:12-13

21. പിന്നെയോ സീയോന് പര്വ്വതത്തിന്നും ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വര്ഗ്ഗീയയെരൂശലേമിന്നും അനേകായിരം ദൂതന്മാരുടെ സര്വ്വസംഘത്തിന്നും സ്വര്ഗ്ഗത്തില് പേരെഴുതിയിരിക്കുന്ന
ആവർത്തനം 9:19

22. ആദ്യജാതന്മാരുടെ സഭെക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപതിക്കും സിദ്ധന്മാരായ നീതിമാന്മാരുടെ ആത്മാക്കള്ക്കും

23. പുതുനിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിന്നും ഹാബെലിന്റെ രക്തത്തെക്കാള് ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തത്തിന്നും അടുക്കലത്രേ നിങ്ങള് വന്നിരിക്കുന്നതു.
ഉല്പത്തി 18:25, സങ്കീർത്തനങ്ങൾ 50:6

24. അരുളിച്ചെയ്യുന്നവനെ നിരസിക്കാതിരിപ്പാന് നോക്കുവിന് . ഭൂമിയില് അരുളിച്ചെയ്തവനെ നിരസിച്ചവര് തെറ്റി ഒഴിയാതിരുന്നു എങ്കില് സ്വര്ഗ്ഗത്തില്നിന്നു അരുളിച്ചെയ്യുന്നവനെ നാം വിട്ടുമാറിയാല് എത്ര അധികം.

25. അവന്റെ ശബ്ദം അന്നു ഭൂമിയെ ഇളക്കി; ഇപ്പോഴോ “ഞാന് ഇനി ഒരിക്കല് ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും” എന്നു അവന് വാഗ്ദത്തം ചെയ്തു.

26. “ഇനി ഒരിക്കല്” എന്നതു, ഇളക്കമില്ലാത്തതു നിലനില്ക്കേണ്ടതിന്നു നിര്മ്മിതമായ ഇളക്കമുള്ളതിന്നു മാറ്റം വരും എന്നു സൂചിപ്പിക്കുന്നു.
പുറപ്പാടു് 19:18, ന്യായാധിപന്മാർ 5:4, സങ്കീർത്തനങ്ങൾ 68:8, ഹഗ്ഗായി 2:6

27. ആകയാല് ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം നന്ദിയുള്ളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുകൂടെ സേവ ചെയ്ക.
ഹഗ്ഗായി 2:6

28. നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ.



Shortcut Links
എബ്രായർ - Hebrews : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |