Judges - ന്യായാധിപന്മാർ 20 | View All

1. അനന്തരം യിസ്രായേല്മക്കള് ഒക്കെയും പുറപ്പെട്ടു ദാന് മുതല് ബേര്--ശേബവരെയും ഗിലെയാദ്ദേശത്തും ഉള്ള സഭയൊക്കെയും ഏകമനസ്സോടെ മിസ്പയില് യഹോവയുടെ സന്നിധിയില് വന്നുകൂടി.

2. യിസ്രായേലിന്റെ സകലഗോത്രങ്ങളുമായ സര്വ്വജനത്തിന്റെയും പ്രധാനികളും ആയുധപാണികളായ നാലുലക്ഷം കാലാളും ദൈവത്തിന്റെ ജനസംഘത്തില് വന്നുനിന്നു--

3. യിസ്രായേല് മക്കള് മിസ്പയിലേക്കു പോയി എന്നു ബെന്യാമീന്യര് കേട്ടു--അപ്പോള് യിസ്രായേല്മക്കള്ഈ ദോഷം എങ്ങിനെ സംഭവിച്ചു എന്നു പറവിന് എന്നു പറഞ്ഞതിന്നു

4. കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്ത്താവായ ലേവ്യന് ഉത്തരം പറഞ്ഞതുഞാനും എന്റെ വെപ്പാട്ടിയും ബെന്യാമീന് ദേശത്തു ഗിബെയയില് രാപാര്പ്പാന് ചെന്നു.

5. എന്നാറെ ഗിബെയാനിവാസികള് എന്റെ നേരെ എഴുന്നേറ്റു രാത്രിയില് എന്റെ നിമിത്തം വീടുവളഞ്ഞു എന്നെ കൊല്ലുവാന് ഭാവിച്ചു; എന്റെ വെപ്പാട്ടിയെ അവര് ബലാല്ക്കാരം ചെയ്തതിനാല് അവള് മരിച്ചുപോയി.

6. അവര് യിസ്രായേലില് ദുഷ്കര്മ്മവും വഷളത്വവും പ്രവര്ത്തിച്ചതുകൊണ്ടു ഞാന് എന്റെ വെപ്പാട്ടിയെ ഖണ്ഡംഖണ്ഡമാക്കി യിസ്രായേലിന്റെ അവകാശദേശത്തൊക്കെയും കൊടുത്തയച്ചു.

7. നിങ്ങള് എല്ലാവരും യിസ്രായേല്യരല്ലോ; ഇതില് നിങ്ങളുടെ അഭിപ്രായവും ആലോചനയും പറവിന് .

8. അപ്പോള് സര്വ്വജനവും ഒന്നായിട്ടു എഴുന്നേറ്റു പറഞ്ഞതുനമ്മില് ആരും തന്റെ കൂടാരത്തിലേക്കു പോകരുതു; ആരും വീട്ടിലേക്കു തിരികയുമരുതു.

9. നാം ഇപ്പോള് ഗിബെയയോടു ചെയ്യേണ്ടുന്ന കാര്യമാവിതുനാം അതു സംബന്ധിച്ചു ചീട്ടിടേണം;

10. അവര് യിസ്രായേലില് പ്രവര്ത്തിച്ച സകലവഷളത്വത്തിന്നും പകരം ചെയ്യേണ്ടതിന്നു ജനം ഗിബെയയിലേക്കു ചെല്ലുമ്പോള് അവര്ക്കും വേണ്ടി ഭക്ഷണസാധനങ്ങള് പോയി കൊണ്ടുവരുവാന് യിസ്രായേല്ഗോത്രങ്ങളില് നൂറ്റില് പത്തുപേരെയും ആയിരത്തില് നൂറുപേരെയും പതിനായിരത്തില് ആയിരംപേരെയും എടുക്കേണം.

11. അങ്ങനെ യിസ്രായേല്യര് ഒക്കെയും ആ പട്ടണത്തിന്നു വിരോധമായി ഏകമനസ്സോടെ യോജിച്ചു.

12. പിന്നെ യിസ്രായേല്ഗോത്രങ്ങള് ബെന്യാമീന് ഗോത്രത്തിലെങ്ങും ആളയച്ചുനിങ്ങളുടെ ഇടയില് ഇങ്ങനെ ഒരു ദോഷം നടന്നതു എന്തു?

13. ഗിബെയയിലെ ആ നീചന്മാരെ ഞങ്ങള് കൊന്നു യിസ്രായേലില്നിന്നു ദോഷം നീക്കിക്കളയേണ്ടതിന്നു അവരെ ഏല്പിച്ചു തരുവിന് എന്നു പറയിച്ചു. ബെന്യാമീന്യരോ യിസ്രായേല്മക്കളായ തങ്ങളുടെ സഹോദരന്മാരുടെ വാക്കു കേട്ടനുസരിപ്പാന് മനസ്സില്ലാതെ യിസ്രായേല്മക്കളോടു

14. യുദ്ധത്തിന്നു പുറപ്പെടത്തക്കവണ്ണം തങ്ങളുടെ പട്ടണങ്ങളില്നിന്നു ഗിബെയയില് വന്നുകൂടി.

15. അന്നു ഗിബെയാനിവാസികളില് എണ്ണിത്തിരിച്ച എഴുനൂറു വിരുതന്മാരെ കൂടാതെ പട്ടണങ്ങളില് നിന്നു വന്ന ബെന്യാമീന്യര് ഇരുപത്താറയിരം ആയുധപാണികള് ഉണ്ടെന്നു എണ്ണം കണ്ടു.

16. ഈ ജനത്തിലെല്ലാം ഇടത്തു കയ്യന്മാരായ എഴുനൂറു വിരുതന്മാര് ഉണ്ടായിരുന്നു; അവര് എല്ലാവരും ഒരു രോമത്തിന്നു പോലും ഏറുപിഴെക്കാത്ത കവിണക്കാര് ആയിരുന്നു.

17. ബെന്യാമീന് ഒഴികെയുള്ള യിസ്രായേല്യരോ നാലുലക്ഷം ആയുധപാണികള് ആയിരുന്നു; അവര് എല്ലാവരും യോദ്ധാക്കള് തന്നേ.

18. അനന്തരം യിസ്രായേല്മക്കള് പുറപ്പെട്ടു ബേഥേലിലേക്കു ചെന്നുബെന്യാമീന്യരോടു പടവെട്ടുവാന് ഞങ്ങളില് ആര് മുമ്പനായി ചെല്ലേണ്ടു എന്നു ദൈവത്തോടു അരുളപ്പാടു ചോദിച്ചു. യെഹൂദാ മുമ്പനായി ചെല്ലട്ടെ എന്നു യഹോവ അരുളിച്ചെയ്തു.

19. അങ്ങനെ യിസ്രായേല്മക്കള് രാവിലെ എഴുന്നേറ്റു ഗിബെയെക്കു നേരെ പാളയം ഇറങ്ങി.

20. യിസ്രായേല്യര് ബെന്യാമീന്യരോടു യുദ്ധം ചെയ്വാന് പുറപ്പെട്ടു ഗിബെയയില് അവരുടെ നേരെ അണിനിരന്നു.

21. ബെന്യാമീന്യരോ ഗിബെയയില്നിന്നു പുറപ്പെട്ടു യിസ്രായേല്യരില് ഇരുപത്തീരായിരംപേരെ അന്നു സംഹരിച്ചു വീഴിച്ചു.

22. യിസ്രായേല്മക്കള് യഹോവയുടെ സന്നിധിയില് ചെന്നു സന്ധ്യവരെ കരഞ്ഞുഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങള് ഇനിയും യുദ്ധത്തിന്നു പോകേണമോ എന്നു യഹോവയോടുചോദിച്ചു. അവരുടെ നേരെ ചെല്ലുവിന് എന്നു യഹോവ അരുളിച്ചെയ്തു.

23. അങ്ങനെ യിസ്രായേല്യരായ പടജ്ജനം ധൈര്യപ്പെട്ടു ഒന്നാം ദിവസം അണിനിരന്ന സ്ഥലത്തുതന്നേ പിന്നെയും പടെക്കു അണിനിരന്നു.

24. യിസ്രായേല്മക്കള് രണ്ടാം ദിവസവും ബെന്യാമീന്യരോടു അടുത്തു.

25. ബെന്യാമീന്യര് രണ്ടാം ദിവസവും ഗിബെയയില്നിന്നു അവരുടെ നേരെ പുറപ്പെട്ടു യിസ്രായേല് മക്കളില് പിന്നെയും പതിനെണ്ണായിരംപേരെ സംഹരിച്ചു വീഴിച്ചു; അവര് എല്ലാവരും യോദ്ധാക്കള് ആയിരുന്നു.

26. അപ്പോള് യിസ്രായേല്മക്കള് ഒക്കെയും സര്വ്വജനവും കയറി ബേഥേലിലേക്കു ചെന്നു; അവിടെ യഹോവയുടെ സന്നിധിയില് കരഞ്ഞുകൊണ്ടു അന്നു സന്ധ്യവരെ ഉപവസിച്ചുപാര്ത്തു യഹോവയുടെ സന്നിധിയില് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്പ്പിച്ചു.

27. പിന്നെ യിസ്രായേല്മക്കള് യഹോവയോടു ചോദിച്ചു; അക്കാലത്തു ദൈവത്തിന്റെ നിയമപെട്ടകം അവിടെ ഉണ്ടായിരുന്നു.

28. അഹരോന്റെ മകനായ എലെയാസാരിന്റെ മകന് ഫീനെഹാസ് ആയിരുന്നു അക്കാലത്തു തിരുസന്നിധിയില് നിന്നിരുന്നതു. ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങള് ഇനിയും പടയെടുക്കേണമോ? ഒഴിഞ്ഞുകളയേണമേ എന്നു അവര് ചോദിച്ചതിന്നുചെല്ലുവിന് ; നാളെ ഞാന് അവരെ നിന്റെ കയ്യില് ഏല്പിക്കും എന്നു യഹോവ അരുളിച്ചെയ്തു.

29. അങ്ങനെ യിസ്രായേല്യര് ഗിബെയെക്കു ചുറ്റും പതിയിരിപ്പുകാരെ ആക്കി.

30. യിസ്രായേല്മക്കള് മൂന്നാം ദിവസവും ബെന്യാമീന്യരുടെ നേരെ പുറപ്പെട്ടു മുമ്പിലത്തെപ്പോലെ ഗിബെയയുടെ നേരെ പടെക്കു അണിനിരന്നു.

31. ബെന്യാമീന്യര് പടജ്ജനത്തിന്റെ നേരെ പുറപ്പെട്ടു പട്ടണം വിട്ടു പുറത്തായി; ബേഥേലിലേക്കും വയലില്ക്കൂടി ഗിബെയയിലേക്കും പോകുന്ന രണ്ടു പെരുവഴികളില്വെച്ചു മുമ്പിലത്തെപ്പോലെ പടജ്ജനത്തില് ചിലരെ വെട്ടിത്തുടങ്ങി; യിസ്രായേലില് ഏകദേശം മുപ്പതുപേരെ കൊന്നു.

32. അവര് മുമ്പിലത്തെപ്പോലെ നമ്മുടെ മുമ്പില് തോറ്റോടുന്നു എന്നു ബെന്യാമീന്യര് പറഞ്ഞു. യിസ്രായേല്മക്കളോനാം ഔടി അവരെ പട്ടണത്തില്നിന്നു പെരുവഴികളിലേക്കു ആകര്ഷിക്ക എന്നു പറഞ്ഞിരുന്നു.

33. യിസ്രായേല്യര് ഒക്കെയും തങ്ങളുടെ സ്ഥലത്തുനിന്നു പുറപ്പെട്ടു ബാല്--താമാരില് പടെക്കു അണിനിരന്നു; യിസ്രായേല്യരുടെ പതിയിരിപ്പുകാരം ഗിബെയയുടെ പുല്പുറത്തു തങ്ങള് ഇരുന്നേടത്തുനിന്നു പുറപ്പെട്ടു.

34. എല്ലായിസ്രായേലില്നിന്നും തിരഞ്ഞെടുത്തിരുന്ന പതിനായിരംപേര് ഗിബെയയുടെ നേരെ ചെന്നു; പട കഠിനമായി മുറുകി; എങ്കിലും ആപത്തു അടുത്തിരിക്കുന്നു എന്നു അവര് അറിഞ്ഞില്ല.

35. യഹോവ ബെന്യാമീന്യരെ യിസ്രായേലിന്റെ മുമ്പില് തോലക്കുമാറാക്കി; അന്നു യിസ്രായേല്മക്കള് ബെന്യമീന്യരില് ഇരുപത്തയ്യായിരത്തൊരുനൂറുപേരെ സംഹരിച്ചു; അവര് എല്ലാവരും ആയുധപാണികള് ആയിരുന്നു.

36. ഇങ്ങനെ ബെന്യാമീന്യര് തങ്ങള് തോറ്റു എന്നു കണ്ടു; എന്നാല് യിസ്രായേല്യര് ഗിബെയെക്കരികെ ആക്കിയിരുന്ന പതിയിരിപ്പുകാരെ വിശ്വസിച്ചിരുന്നതുകൊണ്ടു ബെന്യാമീന്യര്ക്കും സ്ഥലം കൊടുത്തു.

37. ഉടനെ പതിയിരിപ്പുകാര് ഗിബെയയില് പാഞ്ഞുകയറി; പതിയിരിപ്പുകാര് നീളെ നടന്നു പട്ടണത്തെയൊക്കെയും വാളിന്റെ വായ്ത്തലയാല് സംഹരിച്ചുകളഞ്ഞു.

38. പട്ടണത്തില്നിന്നു അടയാളമായിട്ടു ഒരു വലിയ പുക പൊങ്ങുമാറാക്കേണമെന്നു യിസ്രായേല്യര് പതിയിരിപ്പുകാരുമായി പറഞ്ഞൊത്തിരുന്നു.

39. യിസ്രായേല്യര് പടയില് പിന് വാങ്ങിയപ്പോള് ബെന്യാമീന്യര് യിസ്രായേല്യരെ വെട്ടിത്തുടങ്ങി ഏകദേശം മുപ്പതുപേരെ കൊന്നു; മുന് കഴിഞ്ഞ പടയിലെപ്പോലെ അവര് നമ്മുടെ മുമ്പില് തോറ്റോടുന്നു എന്നു അവര് പറഞ്ഞു.

40. എന്നാല് പട്ടണത്തില്നിന്നു അടയാളം ഒരു വലിയ പുകത്തൂണായി പൊങ്ങിത്തുടങ്ങിയപ്പോള് ബെന്യാമീന്യര് പിന്നോട്ടു നോക്കി; പട്ടണം മുഴുവനും ആകാശത്തോളം കത്തിപ്പൊങ്ങുന്നതു കണ്ടു.

41. യിസ്രായേല്യര് തിരിഞ്ഞപ്പോള് ബെന്യാമീന്യര് തങ്ങള്ക്കു ആപത്തു ഭവിച്ചു എന്നു കണ്ടു.

42. അവര് യിസ്രായേല്മക്കളുടെ മുമ്പില്നിന്നു മരുഭൂമിയിലേക്കുള്ള വഴിക്കു തിരിഞ്ഞു; പട അവരെ പിന്തുടര്ന്നു; പട്ടണങ്ങളില്നിന്നുള്ളവരെ അവര് അതതിന്റെ മദ്ധ്യേവെച്ചു സംഹരിച്ചു.

43. അവര് ബെന്യാമീന്യരെ വളഞ്ഞു ഔടിച്ചു ഗിബെയെക്കെതിരെ കിഴക്കു അവരുടെ വിശ്രാമസ്ഥലത്തുവെച്ചു പിടിക്കുടി.

44. അങ്ങനെ ബെന്യാമീന്യരില് പതിനെണ്ണായിരംപേര് പട്ടുപോയി; അവര് എല്ലാവരും പരാക്രമശാലികള് ആയിരുന്നു.

45. അപ്പോള് അവര് തിരിഞ്ഞു മരുഭൂമിയില് രിമ്മോന് പാറെക്കു ഔടി; അവരില് അയ്യായിരംപേരെ പെരുവഴികളില്വെച്ചു ഒറ്റയൊറ്റയായി പിടിച്ചു കൊന്നു; മറ്റവരെ ഗിദോമോളം പിന്തുടര്ന്നു അവരിലും രണ്ടായിരം പേരെ വെട്ടിക്കളഞ്ഞു.

46. അങ്ങനെ ബെന്യാമീന്യരില് ആകെ ഇരുപത്തയ്യായിരം ആയുധപാണികള് അന്നു പട്ടുപോയി; അവര് എല്ലാവരും പരാക്രമശാലികള് തന്നേ.

47. എന്നാല് അറുനൂറുപേര് തിരിഞ്ഞു മരുഭൂമിയില് രിമ്മോന് പാറവരെ ഔടി, അവിടെ നാലു മാസം പാര്ത്തു.

48. യിസ്രായേല്യര് പിന്നെയും ബെന്യാമീന്യരുടെ നേരെ തിരിഞ്ഞു ഔരോ പട്ടണം മുഴുവനെയും മൃഗങ്ങളെയും കണ്ട സകലത്തെയും വാളിന്റെ വായ്ത്തലയാല് സംഹരിച്ചു; അവര് കണ്ട എല്ലാപട്ടണങ്ങളും തീവെച്ചു ചുട്ടുകളഞ്ഞു.



Shortcut Links
ന്യായാധിപന്മാർ - Judges : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |