Luke - ലൂക്കോസ് 3 | View All

1. തീബെര്യ്യൊസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടില് പൊന്തിയൊസ് പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോള്, ഹെരോദാവു ഗലീലയിലും അവന്റെ സഹോദരനായ ഫീലിപ്പൊസ് ഇരൂര്യ്യത്രഖോനിത്തിദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും

2. ഇടപ്രഭൂക്കന്മാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കും കാലം സെഖര്യ്യാവിന്റെ മകനായ യോഹന്നാന്നു മരുഭൂമിയില്വെച്ചു ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായി.

3. അവന് യോര്ദ്ദാന്നരികെയുള്ള നാട്ടില് ഒക്കെയും വന്നു പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു.

4. “മരുഭൂമിയില് വിളിച്ചുപറയുന്നവന്റെ വാക്കാവിതുകര്ത്താവിന്റെ വഴി ഒരുക്കുവിന് ; അവന്റെ പാത നിരപ്പാക്കുവിന് .”

ஏசாயா 40:3-5 കേട്ടോ ഒരുത്തന്‍ വിളിച്ചുപറയുന്നതുമരുഭൂമിയില്‍ യഹോവേക്കു വഴി ഒരുക്കുവിന്‍ ; നിര്‍ജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിന്‍ .എല്ലാ താഴ്വരയും നികന്നും എല്ലാമലയും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വായും ദുര്‍ഘടങ്ങള്‍ സമമായും തീരേണം.യഹോവയുടെ മഹത്വം വെളിപ്പെടും, സകലജഡവും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു.

5. എല്ലാതാഴ്വരയും നികന്നുവരും; എല്ലാമലയും കുന്നും താഴും; വളഞ്ഞതു ചൊവ്വായും ദുര്ഘടമായതു നിരന്ന വഴിയായും തീരും; സകലജഡവും ദൈവത്തിന്റെ രക്ഷയെ കാണും” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തില് എഴുതിയിരിക്കുന്നതു പോലെ തന്നേ.

6. അവനാല് സ്നാനം ഏല്പാന് വന്ന പുരുഷാരത്തോടു അവന് പറഞ്ഞതുസര്പ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞ് ഔടിപ്പോകുവാന് നിങ്ങള്ക്കു ഉപദേശിച്ചുതന്നതു ആര്?

7. മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായിപ്പിന് . അബ്രാഹാം ഞങ്ങള്ക്കു പിതാവായിട്ടുണ്ടു; എന്നു ഉള്ളം കൊണ്ടു പറവാന് തുനിയരുതു; അബ്രാഹാമിന്നു ഈ കല്ലുകളില് നിന്നു മക്കളെ ഉളവാക്കുവാന് ദൈവത്തിന്നു കഴിയും എന്നു ഞാന് നിങ്ങളോടു പറയുന്നു.

8. ഇപ്പോള് തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയില് ഇട്ടുകളയുന്നു.

9. എന്നാല് ഞങ്ങള് എന്തു ചെയ്യേണം എന്നു പുരുഷാരം അവനോടു ചോദിച്ചു.

10. അതിന്നു അവന് രണ്ടു വസ്ത്രമുള്ളവന് ഇല്ലാത്തവന്നു കൊടുക്കട്ടെ; ഭക്ഷണസാധനങ്ങള് ഉള്ളവനും അങ്ങനെ തന്നേ ചെയ്യട്ടെ എന്നു ഉത്തരം പറഞ്ഞു.

11. ചുങ്കക്കാരും സ്നാനം ഏല്പാന് വന്നുഗുരോ, ഞങ്ങള് എന്തുചെയ്യേണം എന്നു അവനോടു ചോദിച്ചു.

12. നിങ്ങളോടു കല്പിച്ചതില് അധികം ഒന്നും പിരിക്കരുതു എന്നു അവന് പറഞ്ഞു.

13. പടജ്ജനവും അവനോടുഞങ്ങള് എന്തു ചെയ്യേണം എന്നു ചോദിച്ചതിന്നുആരെയും ബലാല്ക്കാരം ചെയ്യാതെയും ചതിയായി ഒന്നും വാങ്ങാതെയും നിങ്ങളുടെ ശമ്പളം മതി എന്നു വെപ്പിന് എന്നു അവരോടു പറഞ്ഞു.

14. ജനം കാത്തു നിന്നു; അവന് ക്രിസ്തുവോ എന്നു എല്ലാവരുംഹൃദയത്തില് യോഹന്നാനെക്കുറിച്ചു വിചാരിച്ചുകൊണ്ടിരിക്കുമ്പോള്

15. യോഹന്നാന് എല്ലാവരോടും ഉത്തരം പറഞ്ഞതുഞാന് നിങ്ങളെ വെള്ളംകൊണ്ടു സ്നാനം കഴിപ്പിക്കുന്നു; എന്നാല് എന്നിലും ബലവാനായവന് വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാന് ഞാന് യോഗ്യനല്ല; അവന് നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.

16. അവന്നു വീശുമുറം കയ്യില് ഉണ്ടു; അവന് കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയില് കൂട്ടിവെക്കയും പതിര് കെടാത്ത തീയില് ഇട്ടു ചുട്ടുകളകയും ചെയ്യും.

17. മറ്റു പലതും അവന് പ്രബോധിപ്പിച്ചു കൊണ്ടു ജനത്തോടു സുവിശേഷം അറിയിച്ചു.

18. എന്നാല് ഇടപ്രഭുവായ ഹെരോദാവു സഹോദരന്റെ ഭാര്യ ഹെരോദ്യനിമിത്തവും ഹെരോദാവു ചെയ്ത സകലദോഷങ്ങള് നിമിത്തവും യോഹന്നാന് അവനെ ആക്ഷേപിക്കയാല്

19. അതെല്ലാം ചെയ്തതു കൂടാതെ അവനെ തടവില് ആക്കുകയും ചെയ്തു.

20. ജനം എല്ലാം സ്നാനം ഏലക്കുകയില് യേശുവും സ്നാനം ഏറ്റു പ്രാര്ത്ഥിക്കുമ്പോള് സ്വര്ഗ്ഗം തുറന്നു,

21. പരിശുദ്ധാത്മാവു ദേഹരൂപത്തില് പ്രാവു എന്നപോലെ അവന്റെമേല് ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രന് ; നിന്നില് ഞാന് പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്ഗ്ഗത്തില് നിന്നു ഒരു ശബ്ദവും ഉണ്ടായി.

22. യേശുവിന്നു താന് പ്രവൃത്തി ആരംഭിക്കുമ്പോള് ഏകദേശം മുപ്പതു വയസ്സായിരുന്നു. അവന് യോസേഫിന്റെ മകന് എന്നു ജനം വിചാരിച്ചു;

ஆதியாகமம் 22:2 അപ്പോള്‍ അവന്‍ നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാന്‍ നിന്നോടു കല്പിക്കുന്ന ഒരു മലയില്‍ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു.

சங்கீதம் 2:7 ഞാന്‍ ഒരു നിര്‍ണ്ണയം പ്രസ്താവിക്കുന്നുയഹോവ എന്നോടു അരുളിച്ചെയ്തതുനീ എന്റെ പുത്രന്‍ ; ഇന്നു ഞാന്‍ നിന്നെ ജനിപ്പിച്ചിരിക്കുന്നു.

ஏசாயா 42:1 ഇതാ, ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍ ; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതന്‍ ; ഞാന്‍ എന്റെ ആത്മാവിനെ അവന്റെ മേല്‍ വെച്ചിരിക്കുന്നു; അവന്‍ ജാതികളോടു ന്യായം പ്രസ്താവിക്കും.

23. യോസേഫ് ഹേലിയുടെ മകന് , ഹേലി മത്ഥാത്തിന്റെ മകന് , മത്ഥാത്ത് ലേവിയുടെ മകന് , ലേവി മെല്ക്കിയുടെ മകന് , മെല്ക്കി യന്നായിയുടെ മകന് , യന്നായി

24. യോസേഫിന്റെ മകന് , യോസേഫ് മത്തഥ്യൊസിന്റെ മകന് , മത്തഥ്യൊസ് ആമോസിന്റെ മകന് , ആമോസ് നാഹൂമിന്റെ മകന് , നാഹൂം എസ്ളിയുടെ മകന് , എസ്ളി നഗ്ഗായിയുടെ മകന് ,

25. നഗ്ഗായി മയാത്തിന്റെ മകന് , മയാത്ത് മത്തഥ്യൊസിന്റെ മകന് , മത്തത്യൊസ് ശെമയിയുടെ മകന് , ശെമയി യോസേഫിന്റെ മകന് , യോസേഫ് യോദയുടെ മകന് ,

26. യോദാ യോഹന്നാന്റെ മകന് , യോഹന്നാന് രേസയുടെ മകന് , രേസ സൊരൊബാബേലിന്റെ മകന് , സൊരൊബാബേല് ശലഥീയേലിന്റെ മകന് , ശലഥീയേല് നേരിയുടെ മകന് ,

27. നേരി മെല്ക്കിയുടെ മകന് , മെല്ക്കി അദ്ദിയുടെ മകന് , അദ്ദി കോസാമിന്റെ മകന് , കോസാം എല്മാദാമിന്റെ മകന് , എല്മാദാം ഏരിന്റെ മകന് ,

எஸ்றா 3:2 യോസാദാക്കിന്റെ മകനായ യേശുവയും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും ശെയല്‍തീയേലിന്റെ മകനായ സെരുബ്ബാബേലും അവന്റെ സഹോദരന്മാരും എഴുന്നേറ്റു ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതുപോലെ ഹോമയാഗങ്ങള്‍ അര്‍പ്പിക്കേണ്ടതിന്നു യിസ്രായേലിന്റെ ദൈവത്തിന്റെ യാഗപീഠം പണിതു.

28. ഏര് യോസുവിന്റെ മകന് , യോശു എലീയേസരിന്റെ മകന് , എലീയേസര് യോരീമിന്റെ മകന് , യോരീം മത്ഥാത്തിന്റെ മകന് , മത്ഥാത്ത് ലേവിയുടെ മകന് ,

29. ലേവി ശിമ്യോന്റെ മകന് , ശിമ്യോന് യെഹൂദയുടെ മകന് യെഹൂദാ യോസേഫിന്റെ മകന് , യോസേഫ് യോനാമിന്റെ മകന് , യോനാം എല്യാക്കീമിന്റെ മകന് ,

30. എല്യാക്കീം മെല്യാവിന്റെ മകന് , മെല്യാവു മെന്നയുടെ മകന് , മെന്നാ മത്തഥയുടെ മകന് , മത്തഥാ നാഥാന്റെ മകന് , നാഥാന് ദാവീദിന്റെ മകന് ,

31. ദാവീദ് യിശ്ശായിയുടെ മകന് , യിശ്ശായി ഔബേദിന്റെ മകന് , ഔബേദ് ബോവസിന്റെ മകന് , ബോവസ് സല്മോന്റെ മകന് , സല്മോന് നഹശോന്റെ മകന് ,

32. നഹശോന് അമ്മീനാദാബിന്റെ മകന് , അമ്മീനാദാബ് അരാമിന്റെ മകന് , അരാം എസ്രോന്റെ മകന് , എസ്രോന് പാരെസിന്റെ മകന് , പാരെസ് യേഹൂദയുടെ മകന് ,

1 சாமுவேல் 16:1 അനന്തരം യഹോവ ശമൂവേലിനോടുയിസ്രായേലിലെ രാജസ്ഥാനത്തില്‍നിന്നു ഞാന്‍ ശൌലിനെ തള്ളിയെന്നറിഞ്ഞിരിക്കെ നീ അവനെക്കുറിച്ചു എത്രത്തോളം ദുഃഖിക്കും? കൊമ്പില്‍ തൈലം നിറെച്ചു പുറപ്പെടുക; ഞാന്‍ നിന്നെ ബേത്ത്ളേഹെമ്യനായ യിശ്ശായിയുടെ അടുക്കല്‍ അയക്കും; അവന്റെ മക്കളില്‍ ഞാന്‍ ഒരു രാജാവിനെ കണ്ടിരിക്കുന്നു എന്നു കല്പിച്ചു.

33. യെഹൂദാ യാക്കോബിന്റെ മകന് , യാക്കോബ് യിസ്ഹാക്കിന്റെ മകന് , യിസ്ഹാക് അബ്രാഹാമിന്റെ മകന് , അബ്രാഹാം തേറഹിന്റെ മകന് ,

ஆதியாகமம் 29:35 അവള്‍ പിന്നെയും ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; ഇപ്പോള്‍ ഞാന്‍ യഹോവയെ സ്തുതിക്കും എന്നു അവള്‍ പറഞ്ഞു; അതുകൊണ്ടു അവള്‍ അവന്നു യെഹൂദാ എന്നു പേരിട്ടു. പിന്നെ അവള്‍ക്കു പ്രസവം നിന്നു.

34. തേറഹ് നാഹോരിന്റെ മകന് , നാഹോര് സെരൂഗിന്റെ മകന് , സെരൂഗ് രെഗുവിന്റെ മകന് , രെഗു ഫാലെഗിന്റെ മകന് , ഫാലെഗ് ഏബെരിന്റെ മകന് , ഏബെര് ശലാമിന്റെ മകന് , ശലാം കയിനാന്റെ മകന് ,

ஆதியாகமம் 11:10-26 ശേമിന്റെ വംശപാരമ്പര്യമാവിതുശേമിന്നു നൂറു വയസ്സായപ്പോള്‍ അവന്‍ ജലപ്രളയത്തിന്നു പിമ്പു രണ്ടു സംവത്സരം കഴിഞ്ഞശേഷം അര്‍പ്പക്ഷാദിനെ ജനിപ്പിച്ചു.അര്‍പ്പക്ഷാദിനെ ജനിപ്പിച്ചശേഷം ശേം അഞ്ഞൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.അര്‍പ്പക്ഷാദിന്നു മുപ്പത്തഞ്ചു വയസ്സായപ്പോള്‍ അവന്‍ ശാലഹിനെ ജനിപ്പിച്ചു.ശാലഹിനെ ജനിപ്പിച്ചശേഷം അര്‍പ്പക്ഷാദ് നാനൂറ്റിമൂന്നു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.ശാലഹിന്നു മുപ്പതു വയസ്സായപ്പോള്‍ അവന്‍ ഏബെരിനെ ജനിപ്പിച്ചു.ഏബെരിനെ ജനിപ്പിച്ചശേഷം ശാലഹ് നാനൂറ്റി മൂന്നു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.ഏബെരിന്നു മുപ്പത്തിനാലു വയസ്സായപ്പോള്‍ അവന്‍ പേലെഗിനെ ജനിപ്പിച്ചു.പേലെഗിനെ ജനിപ്പിച്ചശേഷം ഏബെര്‍ നാനൂറ്റിമുപ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.പേലെഗിന്നു മുപ്പതു വയ്സായപ്പോള്‍ അവന്‍ രെയൂവിനെ ജനിപ്പിച്ചു.രെയൂവിനെ ജനിപ്പിച്ചശേഷം പേലെഗ് ഇരൂനൂറ്റൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.രെയൂവിന്നു മുപ്പത്തിരണ്ടു വയസ്സായപ്പോള്‍ അവന്‍ ശെരൂഗിനെ ജനിപ്പിച്ചു.ശെരൂഗിനെ ജനിപ്പിച്ചശേഷം രെയൂ ഇരുനൂറ്റേഴു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.ശെരൂഗിന്നു മുപ്പതു വയസ്സായപ്പോള്‍ അവന്‍ നാഹോരിനെ ജനിപ്പിച്ചു.നാഹോരിനെ ജനിപ്പിച്ചശേഷം ശേരൂഗ് ഇരുനൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.നാഹോരിന്നു ഇരുപത്തൊമ്പതു വയസ്സായപ്പോള്‍ അവന്‍ തേരഹിനെ ജനിപ്പിച്ചു.തേരഹിനെ ജനിപ്പിച്ചശേഷം നാഹോര്‍ നൂറ്റി പത്തൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.തേരഹിന്നു എഴുപതു വയസ്സായപ്പോള്‍ അവന്‍ അബ്രാം, നാഹോര്‍, ഹാരാന്‍ എന്നിവരെ ജനിപ്പിച്ചു.

ஆதியாகமம் 21:3 സാറാ അബ്രാഹാമിന്നു പ്രസവിച്ച മകന്നു അവന്‍ യിസ്ഹാക്‍ എന്നു പേരിട്ടു.

ஆதியாகமம் 25:26 കുട്ടികള്‍ വളര്‍ന്നു; ഏശാവ് വേട്ടയില്‍ സമര്‍ത്ഥനും വനസഞ്ചാരിയും യാക്കോബ് സാധുശീലനും കൂടാരവാസിയും ആയിരുന്നു.

1 நாளாகமம் 1:24-27 രെയൂ, ശെരൂഗ്, നാഹോര്‍, തേരഹ്, അബ്രാം;ഇവന്‍ തന്നേ അബ്രാഹാം.അബ്രാഹാമിന്റെ പുത്രന്മാര്‍യിസ്ഹാക്, യിശ്മായേല്‍.അവരുടെ വംശപാരമ്പര്യമാവിതുയിശ്മായേലിന്റെ ആദ്യജാതന്‍ നെബായോത്ത്,

1 நாளாகமம் 1:28 കേദാര്‍, അദ്ബെയേല്‍, മിബ്ശാം, മിശ്മാ, ദൂമാ,

1 நாளாகமம் 1:34 എലീഫാസിന്റെ പുത്രന്മാര്‍തേമാന്‍ , ഔമാര്‍, സെഫീ, ഗഥാം, കെനസ്, തിമ്നാ, അമാലേക്.

35. കയിനാന് അര്ഫക്സാദിന്റെ മകന് , അര്ഫക്സാദ് ശേമിന്റെ മകന് , ശേം നോഹയുടെ മകന് , നോഹ, ലാമേക്കിന്റെ മകന് ,

36. ലാമേക്ക് മെഥൂശലയുടെ മകന് , മെഥൂശലാ ഹാനോക്കിന്റെ മകന് , ഹാനോക്ക് യാരെദിന്റെ മകന് , യാരെദ് മലെല്യേലിന്റെ മകന് , മലെല്യേല് കയിനാന്റെ മകന് ,

ஆதியாகமம் 4:25-532 ആദാം തന്റെ ഭാര്യയെ പിന്നെയും പരിഗ്രഹിച്ചു; അവള്‍ ഒരു മകനെ പ്രസവിച്ചുകയീന്‍ കൊന്ന ഹാബെലിന്നു പകരം ദൈവം എനിക്കു മറ്റൊരു സന്തതിയെ തന്നു എന്നു പറഞ്ഞു അവന്നു ശേത്ത് എന്നു പേരിട്ടു.ശേത്തിന്നും ഒരു മകന്‍ ജനിച്ചു; അവന്നു എനോശ് എന്നു പേരിട്ടു. ആ കാലത്തു യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി.

1 நாளாகமம் 1:1-4 ആദാം, ശേത്ത്, ഏനോശ്,കേനാന്‍ , മഹലലേല്‍, യാരേദ്,ഹനോക്, മെഥൂശേലഹ്, ലാമെക്, നോഹ,ശേം, ഹാം, യാഫെത്ത്. യാഫെത്തിന്റെ പുത്രന്മാര്‍

37. കയിനാന് എനോശിന്റെ മകന് , എനോശ് ശേത്തിന്റെ മകന് , ശേത്ത് ആദാമിന്റെ മകന് , ആദാം ദൈവത്തിന്റെ മകന് .

1 நாளாகமம் 3:17 ബദ്ധനായ യെഖൊന്യാവിന്റെ പുത്രന്മാര്‍അവന്റെ മകന്‍ ശെയല്ത്തീയേല്‍,



Shortcut Links
ലൂക്കോസ് - Luke : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |