John - യോഹന്നാൻ 7 | View All

1. അതിന്റെ ശേഷം യേശു ഗലീലയില് സഞ്ചരിച്ചു; യെഹൂദന്മാര് അവനെ കൊല്ലുവാന് അന്വേഷിച്ചതു കൊണ്ടു യെഹൂദ്യയില് സഞ്ചരിപ്പാന് അവന്നു മനസ്സില്ലായിരുന്നു.

2. എന്നാല് യെഹൂദന്മാരുടെ കൂടാരപ്പെരുനാള് അടുത്തിരുന്നു.

லேவியராகமம் 23:34 നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ഏഴാം മാസം പതിനഞ്ചാം തിയ്യതി മുതല്‍ ഏഴു ദിവസം യഹോവേക്കു കൂടാരപ്പെരുനാള്‍ ആകുന്നു.

3. അവന്റെ സഹോദരന്മാര് അവനോടുനീ ചെയ്യുന്ന പ്രവൃത്തികളെ നിന്റെ ശിഷ്യന്മാരും കാണേണ്ടതിന്നു ഇവിടം വിട്ടു യെഹൂദ്യയിലേക്കു പോക.

4. പ്രസിദ്ധന് ആകുവാന് ആഗ്രഹിക്കുന്നവന് ആരും രഹസ്യത്തില് ഒന്നും ചെയ്യുന്നില്ലല്ലോ; നീ ഇതു ചെയ്യുന്നു എങ്കില് ലോകത്തിന്നു നിന്നെത്തന്നേ വെളിപ്പെടുത്തുക എന്നു പറഞ്ഞു.

5. അവന്റെ സഹോദരന്മാരും അവനില് വിശ്വസിച്ചില്ല.

6. യേശു അവരോടുഎന്റെ സമയം ഇതുവരെ വന്നിട്ടില്ല; നിങ്ങള്ക്കോ എല്ലയ്പോഴും സമയം തന്നേ.

7. നിങ്ങളെ പകെപ്പാന് ലോകത്തിന്നു കഴിയുന്നതല്ല; എന്നാല് അതിന്റെ പ്രവൃത്തികള് ദോഷമുള്ളവ എന്നു ഞാന് അതിനെക്കുറിച്ചു സാക്ഷ്യം പറയുന്നതു കൊണ്ടു അതു എന്നെ പകെക്കുന്നു.

8. നിങ്ങള് പെരുനാളിന്നു പോകുവിന് ; എന്റെ സമയം ഇതുവരെ വന്നിട്ടില്ലായ്കകൊണ്ടു ഞാന് ഈ പെരുനാളിന്നു ഇപ്പോള് പോകുന്നില്ല.

9. ഇങ്ങനെ അവരോടു പറഞ്ഞിട്ടു ഗലീലയില് തന്നേ പാര്ത്തു.

10. അവന്റെ സഹോദരന്മാര് പെരുനാളിന്നു പോയശേഷം അവനും പരസ്യമായിട്ടല്ല രഹസ്യത്തില് എന്നപോലെ പോയി.

11. എന്നാല് യെഹൂദന്മാര് പെരുനാളില്അവന് എവിടെ എന്നു ചോദിച്ചു അവനെ അന്വേഷിച്ചു.

12. പുരുഷാരത്തില് അവനെക്കുറിച്ചു വളരെ കുശുകുശുപ്പു ഉണ്ടായി; അവന് നല്ലവന് എന്നു ചിലരും അല്ല, അവന് പുരുഷാരത്തെ വഞ്ചിക്കുന്നു എന്നു മറ്റു ചിലരും പറഞ്ഞു.

13. എങ്കിലും യെഹൂദന്മാരെ പേടിച്ചിട്ടു ആരും പ്രസിദ്ധമായി അവനെക്കുറിച്ചു സംസാരിച്ചില്ല

14. പെരുനാള് പാതി കഴിഞ്ഞശേഷം യേശു ദൈവാലയത്തില് ചെന്നു ഉപദേശിച്ചു.

15. വിദ്യാഭ്യാസം ചെയ്യാത്ത ഇവന് ശാസ്ത്രം അറിയുന്നതു എങ്ങനെ എന്നു യെഹൂദന്മാര് അറിയുന്നതു എങ്ങനെ എന്നു യെഹൂദന്മാര് പറഞ്ഞു ആശ്ചര്യപ്പെട്ടു.

16. യേശു അവരോടു ഉത്തരം പറഞ്ഞതുഎന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ.

17. അവന്റെ ഇഷ്ടം ചെയ്വാന് ഇച്ഛിക്കുന്നവന് ഈ ഉപദേശം ദൈവത്തില് നിന്നുള്ളതോ ഞാന് സ്വയമായി പ്രസ്താവിക്കുന്നതോ എന്നു അറിയും.

18. സ്വയമായി പ്രസ്താവിക്കുന്നവന് സ്വന്തമഹത്വം അന്വേഷിക്കുന്നു; തന്നെ അയച്ചവന്റെ മഹത്വം അന്വേഷിക്കുന്നവന് സത്യവാന് ആകുന്നു; നീതികേടു അവനില് ഇല്ല.

19. മോശെ നിങ്ങള്ക്കു ന്യായപ്രമാണം തന്നിട്ടില്ലയോ? എങ്കിലും നിങ്ങളില് ആരും ന്യായപ്രമാണം ആചരിക്കുന്നില്ല. നിങ്ങള് എന്നെ കൊല്ലുവാന് അന്വേഷിക്കുന്നതു എന്തു?

20. അതിന്നു പുരുഷാരംനിനക്കു ഒരു ഭൂതം ഉണ്ടു; ആര് നിന്നെ കൊല്ലുവാന് അന്വേഷിക്കുന്നു എന്നു ഉത്തരം പറഞ്ഞു.

21. യേശു അവരോടു ഉത്തരം പറഞ്ഞതുഞാന് ഒരു പ്രവൃത്തി ചെയ്തു; അതിങ്കല് നിങ്ങള് എല്ലാവരും ആശ്ചര്യപ്പെടുന്നു.

22. മോശെ നിങ്ങള്ക്കു പരിച്ഛേദന നിയമിച്ചിരിക്കയാല്--അതു മോശെയുടെ കാലത്തല്ല പിതാക്കന്മാരുടെ കാലത്തത്രെ തുടങ്ങിയതു--നിങ്ങള് ശബ്ബത്തില് മനുഷ്യനെ പരിച്ഛേദന കഴിക്കുന്നു.

ஆதியாகமம் 17:10-13 എനിക്കും നിങ്ങള്‍ക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങള്‍ പ്രമാണിക്കേണ്ടതുമായ എന്റെ നിയമം ആവിതുനിങ്ങളില്‍ പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏല്‍ക്കേണം.നിങ്ങളുടെ അഗ്രചര്‍മ്മം പരിച്ഛേദന ചെയ്യേണം; അതു എനിക്കും നിങ്ങള്‍ക്കും മദ്ധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും.തലമുറതലമുറയായി നിങ്ങളില്‍ പുരുഷപ്രജയൊക്കെയും എട്ടുദിവസം പ്രായമാകുമ്പോള്‍ പരിച്ഛേദനഏല്‍ക്കേണം; വീട്ടില്‍ ജനിച്ച ദാസനായാലും നിന്റെ സന്തതിയല്ലാത്തവനായി അന്യനോടുവിലകൂ വാങ്ങിയവനായാലും ശരി.നിന്റെ വീട്ടില്‍ ജനിച്ച ദാസനും നീ വിലകൊടുത്തു വാങ്ങിയവനും പരിച്ഛേദന ഏറ്റേകഴിയൂ; എന്റെ നിയമം നിങ്ങളുടെ ദേഹത്തില്‍ നിത്യനിയമമായിരിക്കേണം.

லேவியராகமம் 12:3 എട്ടാം ദിവസം അവന്റെ അഗ്രചര്‍മ്മം പരിച്ഛേദന ചെയ്യേണം.

23. മോശെയുടെ ന്യായപ്രമാണത്തിന്നു നീക്കം വരാതിരിപ്പാന് ശബ്ബത്തിലും മനുഷ്യന് പരിച്ഛേദന ഏലക്കുന്നു എങ്കില് ഞാന് ശബ്ബത്തില് ഒരു മനുഷ്യനെ മുഴുവനും സൌഖ്യമാക്കിയതിനാല് എന്നോടു ഈര്ഷ്യപ്പെടുന്നുവോ?

24. കാഴ്ചപ്രകാരം വിധിക്കരുതു; നീതിയുള്ള വിധി വിധിപ്പിന് .

லேவியராகமம் 19:15 നിന്റെ ജനത്തിന്റെ ഇടയില്‍ ഏഷണി പറഞ്ഞു നടക്കരുതു; കൂട്ടുകാരന്റെ മരണത്തിന്നായി നിഷ്കര്‍ഷിക്കരുതു; ഞാന്‍ യഹോവ ആകുന്നു.

ஏசாயா 11:3 അവന്റെ പ്രമോദം യഹോവാഭക്തിയില്‍ ആയിരിക്കും; അവന്‍ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല; ചെവികൊണ്ടു കേള്‍ക്കുന്നതുപോലെ വിധിക്കയുമില്ല.

ஏசாயா 11:4 അവന്‍ ദരിദ്രന്മാര്‍ക്കും നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കള്‍ക്കു നേരോടെ വിധികല്പിക്കയും ചെയ്യും; തന്റെ വായ് എന്ന വടികൊണ്ടു അവന്‍ ഭൂമിയെ അടിക്കും; തന്റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെകൊല്ലും.

25. യെരൂശലേമ്യരില് ചിലര്അവര് കൊല്ലുവാന് അന്വേഷിക്കുന്നവന് ഇവന് അല്ലയോ?

26. അവന് ധൈര്യത്തോടെ സംസാരിക്കുന്നുവല്ലോ; അവര് അവനോടു ഒന്നും പറയുന്നില്ല; ഇവന് ക്രിസ്തു ആകുന്നു എന്നു പ്രമാണികള് യഥാര്ത്ഥമായി ഗ്രഹിച്ചുവോ?

27. എങ്കിലും ഇവന് എവിടെനിന്നു എന്നു നാം അറിയുന്നു; ക്രിസ്തു വരുമ്പോഴോ അവന് എവിടെനിന്നു എന്നു ആരും അറികയില്ല എന്നു പറഞ്ഞു.

28. ആകയാല് യേശു ദൈവാലയത്തില് ഉപദേശിക്കുമ്പോള്നിങ്ങള് എന്നെ അറിയുന്നു; ഞാന് എവിടെനിന്നെന്നും അറിയുന്നു. ഞാന് സ്വയമായിട്ടു വന്നവനല്ല, എന്നെ അയച്ചവന് സത്യവാന് ആകുന്നു; അവനെ നിങ്ങള് അറിയുന്നില്ല.

29. ഞാന് അവന്റെ അടുക്കല് നിന്നു വന്നതുകൊണ്ടും അവന് എന്നെ അയച്ചതുകൊണ്ടും ഞാന് അവനെ അറിയുന്നു എന്നു വിളിച്ചുപറഞ്ഞു.

30. ആകയാല് അവര് അവനെ പിടിപ്പാന് അന്വേഷിച്ചു എങ്കിലും അവന്റെ നാഴിക വന്നിട്ടില്ലായ്കയാല് ആരും അവന്റെ മേല് കൈ വെച്ചില്ല.

31. പുരുഷാരത്തില് പലരുംക്രിസ്തു വരുമ്പോള് ഇവന് ചെയ്തതില് അധികം അടയാളം ചെയ്യുമോ എന്നു പറഞ്ഞു അവനില് വിശ്വസിച്ചു.

32. പുരുഷാരം അവനെക്കുറിച്ചു ഇങ്ങനെ കുശുകുശുക്കുന്നു എന്നു പരീശന്മാര് കേട്ടാറെ അവനെ പിടിക്കേണ്ടതിന്നു മഹാപുരോഹിതന്മാരും പരീശന്മാരും ചേവകരെ അയച്ചു.

33. യേശുവോഞാന് ഇനി കുറെനേരം നിങ്ങളോടുകൂടെ ഇരിക്കുന്നു; പിന്നെ എന്നെ അയച്ചവന്റെ അടുക്കല് പോകുന്നു.

34. നിങ്ങള് എന്നെ അന്വേഷിക്കും കണ്ടെത്തുകയില്ലതാനും; ഞാന് ഇരിക്കുന്നേടത്തു നിങ്ങള്ക്കു വരുവാന് കഴികയുമില്ല എന്നു പറഞ്ഞു.

35. അതു കേട്ടിട്ടു യെഹൂദന്മാര്നാം കണ്ടെത്താതവണ്ണം ഇവന് എവിടേക്കു പോകുവാന് ഭാവിക്കുന്നു? യവനന്മാരുടെ ഇടയില് ചിതറിപ്പാര്ക്കുംന്നവരുടെ അടുക്കല് പോയി യവനരെ ഉപദേശിപ്പാന് ഭാവമോ? നിങ്ങള് എന്നെ അന്വേഷിക്കും, എന്നെ കണ്ടെത്തുകയില്ലതാനും; ഞാന് ഇരിക്കുന്നേടത്തു നിങ്ങള്ക്കു വരുവാന് കഴികയുമില്ല എന്നു ഈ പറഞ്ഞ വാക്കു എന്തു എന്നു തമ്മില് തമ്മില് പറഞ്ഞു.

36. ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളില് യേശുനിന്നുകൊണ്ടു ദാഹിക്കുന്നവന് എല്ലാം എന്റെ അടുക്കല് വന്നു കുടിക്കട്ടെ.

37. എന്നില് വിശ്വസിക്കുന്നവന്റെ ഉള്ളില് നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികള് ഒഴുകും എന്നു വിളിച്ചു പറഞ്ഞു.

லேவியராகமம் 23:36 ഏഴു ദിവസം യഹോവേക്കു ദഹനയാഗം അര്‍പ്പിക്കേണം; എട്ടാംദിവസം നിങ്ങള്‍ക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; യഹോവേക്കു ദഹനയാഗവും അര്‍പ്പിക്കേണം; അന്നു അന്ത്യസഭായോഗം; സാമാന്യവേല യാതൊന്നും ചെയ്യരുതു.

ஏசாயா 55:1 അല്ലയോ, ദാഹിക്കുന്ന ഏവരും ദ്രവ്യമില്ലാത്തവരുമായുള്ളോരേ വെള്ളത്തിന്നു വരുവിന്‍ ‍വന്നു വാങ്ങി തിന്നുവിന്‍ ‍; നിങ്ങള്‍ വന്നു ദ്രവ്യവും വിലയും കൂടാതെ വീഞ്ഞും പാലും വാങ്ങിക്കൊള്‍വിന്‍ ‍

38. അവന് ഇതു തന്നില് വിശ്വസിക്കുന്നവര്ക്കും ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു; യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാല് ആത്മാവു വന്നിട്ടില്ലായിരുന്നു.

நீதிமொழிகள் 18:4 മനുഷ്യന്റെ വായിലെ വാക്കു ആഴമുള്ള വെള്ളവും ജ്ഞാനത്തിന്റെ ഉറവു ഒഴുകൂള്ള തോടും ആകുന്നു.

ஏசாயா 58:11 യഹോവ നിന്നെ എല്ലയ്പോഴും നടത്തുകയും വരണ്ടനിലത്തിലും നിന്റെ വിശപ്പു അടക്കി, നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും

சகரியா 14:8 അന്നാളില്‍ ജീവനുള്ള വെള്ളം യെരൂശലേമില്‍ നിന്നു പുറപ്പെട്ടു പാതി കിഴക്കെ കടലിലേക്കും പാതി പടിഞ്ഞാറെ കടലിലേക്കും ഒഴുകും; അതു ഉഷ്ണകാലത്തും ശീതകാലത്തും ഉണ്ടാകും;

39. പുരുഷാരത്തില് പലരും ആ വാക്കു കേട്ടിട്ടുഇവന് സാക്ഷാല് ആ പ്രവാചകന് ആകുന്നു എന്നു പറഞ്ഞു.

ஏசாயா 44:3 ദാഹിച്ചിരിക്കുന്നെടത്തു ഞാന്‍ വെള്ളവും വരണ്ട നിലത്തു നീരൊഴുക്കുകളും പകരും; നിന്റെ സന്തതിമേല്‍ എന്റെ ആത്മാവിനെയും നിന്റെ സന്താനത്തിന്മേല്‍ എന്റെ അനുഗ്രഹത്തെയും പകരും.

40. വേറെ ചിലര്ഇവന് ക്രിസ്തു തന്നേ എന്നും മറ്റു ചിലര്ഗലീലയില് നിന്നോ ക്രിസ്തു വരുന്നതു? ദാവീദിന്റെ സന്തതിയില് നിന്നും ദാവീദ് പാര്ത്ത ഗ്രാമമായ ബേത്ത്ളേഹെമില്നിന്നും ക്രിസ്തു വരുന്നു എന്നു തിരുവെഴുത്തു പറയുന്നില്ലയോ എന്നും പറഞ്ഞു.

உபாகமம் 18:15 നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയില്‍നിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങള്‍ കേള്‍ക്കേണം.

41. അങ്ങനെ പുരുഷാരത്തില് അവനെച്ചൊല്ലി ഭിന്നത ഉണ്ടായി.

42. അവരില് ചിലര് അവനെ പിടിപ്പാന് ഭാവിച്ചു എങ്കിലും ആരും അവന്റെ മേല് കൈവെച്ചില്ല.

2 சாமுவேல் 7:12-13 നിന്റെ ഉദരത്തില്‍നിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ടു നിന്റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോള്‍ ഞാന്‍ നിനക്കു പിന്തുടര്‍ച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും.അവന്‍ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; ഞാന്‍ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.

சங்கீதம் 89:3-4 എന്റെ വൃതനോടു ഞാന്‍ ഒരു നിയമവും എന്റെ ദാസനായ ദാവീദിനോടു സത്യവും ചെയ്തിരിക്കുന്നു.നിന്റെ സന്തതിയെ ഞാന്‍ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും. സേലാ.

ஏசாயா 11:1 എന്നാല്‍ യിശ്ശായിയുടെ കുറ്റിയില്‍നിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളില്‍നിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും.

எரேமியா 23:5-6 യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഈ സ്ഥലത്തുനിന്നു കല്ദയരുടെ ദേശത്തേക്കു നന്മെക്കായി അയച്ചിരിക്കുന്ന യെഹൂദാബദ്ധന്മാരെ ഈ നല്ല അത്തിപ്പഴംപോലെ ഞാന്‍ വിചാരിക്കും.ഞാന്‍ എന്റെ ദൃഷ്ടി നന്മെക്കായി അവരുടെ മേല്‍വെച്ചു അവരെ ഈ ദേശത്തേക്കു വീണ്ടും കൊണ്ടുവരും; ഞാന്‍ അവരെ പണിയും, പൊളിച്ചുകളകയില്ല; അവരെ നടും, പറിച്ചുകളകയുമില്ല.

எரேமியா 33:15 നിങ്ങളോ ഇന്നു തിരിഞ്ഞു ഔരോരുത്തന്‍ തന്റെ കൂട്ടുകാരന്നു വിമോചനം പ്രസിദ്ധമാക്കിയതിനാല്‍ എനിക്കു ഹിതമായതു പ്രവര്‍ത്തിച്ചു, എന്റെ നാമം വിളിച്ചിരിക്കുന്ന ആലയത്തില്‍വെച്ചു എന്റെ മുമ്പാകെ ഒരു നിയമം ചെയ്തു.

மீகா 5:2 നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളില്‍ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവന്‍ എനിക്കു നിന്നില്‍നിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.

43. ചേവകര് മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും അടുക്കല് മടങ്ങിവന്നപ്പോള് അവര് അവരോടുനിങ്ങള് അവനെ കൊണ്ടുവരാഞ്ഞതു എന്തു എന്നു ചോദിച്ചതിന്നു

44. ഈ മനുഷ്യന് സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല എന്നു ചേവകര് ഉത്തരം പറഞ്ഞു.

45. പരീശന്മാര് അവരോടുനിങ്ങളും തെറ്റിപ്പോയോ?

46. പ്രമാണികളില് ആകട്ടെ പരീശന്മാരില് ആകട്ടെ ആരെങ്കിലും അവനില് വിശ്വസിച്ചിട്ടുണ്ടോ?

சங்கீதம் 45:2 നീ മനുഷ്യപുത്രന്മാരില്‍ അതിസുന്ദരന്‍ ; ലാവണ്യം നിന്റെ അധരങ്ങളിന്മേല്‍ പകര്‍ന്നിരിക്കുന്നു; അതുകൊണ്ടു ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു.

47. ന്യായപ്രമാണം അറിയാത്ത പുരുഷാരമോ ശപിക്കപ്പെട്ടവരാകുന്നു എന്നു ഉത്തരം പറഞ്ഞു.

48. അവരില് ഒരുത്തനായി, മുമ്പെ അവന്റെ അടുക്കല് വന്നിരുന്ന നിക്കൊദേമൊസ് അവരോടു

49. ഒരു മനുഷ്യന്റെ വാമൊഴി ആദ്യം കേട്ടു, അവന് ചെയ്യുന്നതു ഇന്നതു എന്നു അറിഞ്ഞിട്ടല്ലാതെ നമ്മുടെ ന്യായ പ്രമാണം അവനെ വിധിക്കുന്നുവോ എന്നു പറഞ്ഞു.

50. അവര് അവനോടുനീയും ഗലീലക്കാരനോ? പരിശോധിച്ചുനോക്കുക; ഗലീലയില് നിന്നു പ്രവാചകന് എഴുന്നേലക്കുന്നില്ലല്ലോ എന്നു ഉത്തരം പറഞ്ഞു.

51. അങ്ങനെ ഔരോരുത്തന് താന്താന്റെ വീട്ടില് പോയി.

உபாகமம் 1:16 അന്നു ഞാന്‍ നിങ്ങളുടെ ന്യായാധിപന്മാരോടു ആജ്ഞാപിച്ചതുനിങ്ങളുടെ സഹോദരന്മാര്‍ക്കും തമ്മിലുള്ള കാര്യങ്ങളെ കേട്ടു, ആര്‍ക്കെങ്കിലും സഹോദരനോടോ പരദേശിയോടോ വല്ലകാര്യവും ഉണ്ടായാല്‍ അതു നീതിയോടെ വിധിപ്പിന്‍ .



Shortcut Links
യോഹന്നാൻ - John : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |